Activate your premium subscription today
Sunday, Mar 23, 2025
പലരെയും വല്ലാതെ അലട്ടുന്ന ഒരു പ്രശ്നമാണ് പയറിലെ മുഞ്ഞ. പയറിൽ സർവസാധാരണമായി പ്രത്യക്ഷപ്പെടുന്നത് കറുത്ത ചെറിയ മുഞ്ഞയാണ്. ഒരു മരുന്നും ഇല്ലാതെ ഇതിനെ അനായാസം കളയാം എന്നുള്ളതാണ് കൗതുകകരമായ വസ്തുത. ഒരു പഴയ പെയിന്റ് ബ്രഷോ ഹാൻഡ് സ്പെയറോ ഉണ്ടെങ്കിൽ ഒരു മിനിട്ടു കൊണ്ട് കാര്യം സാധിക്കാം. എന്നാൽ, ഇത് ഒന്നു രണ്ടു ദിവസം തുടർച്ചയായി സമയമെടുത്ത് ചെയ്യേണ്ടതാണ്. സമയക്കുറവുള്ളവർക്ക് ജൈവമാർഗങ്ങൾ സ്വീകരിക്കാം.
മാമ്പഴ സീസൺ ആരംഭിച്ചു. ചില പ്രദേശങ്ങളിൽ മൂവാണ്ടനും നാട്ടുമാവുമൊക്കെ കണ്ണിമാങ്ങാ പരുവത്തിലാണെങ്കിൽ മറ്റു ചില പ്രദേശങ്ങളിൽ മാങ്ങ പഴുത്തു തുടങ്ങി. പലപ്പോഴും വീട്ടുവളപ്പിലെ മാവിൽ വളരുന്ന മാങ്ങ പഴുത്തു വീഴുമ്പോഴാണ് കഴിക്കുക.
കാർഷിക പാരമ്പര്യത്തിന്റെ തടത്തിൽ ആധുനിക കൃഷിരീതികളുടെ വിത്തെറിഞ്ഞ് മികച്ച വിളവെടുക്കുന്ന രണ്ടു കർഷകർ: മാരാരിക്കുളം വളവനാട് എള്ളയിൽ എം.തിലകാനന്ദനും മകളുടെ ഭർത്താവ് എസ്എൽ പുരം പൊന്നുട്ടശേരി പുത്തൻപുരയ്ക്കൽ എസ്.രഞ്ജിത്തും. തിലകാനന്ദനു കുട്ടിക്കാലം മുതൽ കൃഷിയാണു ജീവിതം.
നാളികേരോൽപന്നങ്ങളുടെ റെക്കോർഡ് കുതിപ്പു കണ്ട് ചെറുകിട കർഷകർ വിഷു വരെ കാത്തുനിൽക്കാതെ വിളവെടുപ്പിനു നീക്കം തുടങ്ങി. പല ഭാഗങ്ങളിലും പച്ചത്തേങ്ങ വില ഉയർന്നതാണ് നാളികേരം മൂത്ത് വിളയുന്നതു വരെ കാത്തുനിൽക്കാതെ ഉൽപാദകരെ വിളവെടുപ്പിന് പ്രേരിപ്പിക്കുന്നത്. വെളിച്ചെണ്ണ ഒരാഴ്ചയ്ക്കിടെ ക്വിന്റലിന് 900
ഹൈറേഞ്ചിലെ കൃഷിയിടങ്ങൾ കണ്ടിട്ടുണ്ടോ? അവിടുത്തെ വിളവൈവിധ്യം ശ്രദ്ധിച്ചിട്ടുണ്ടോ? ചക്ക മുതൽ കുരുമുളകുവരെ നാടൻ കാർഷികോൽപന്നങ്ങൾ തനിമയിൽ കിട്ടാൻ മറ്റൊരിടത്തും പോകേണ്ടതില്ല. എന്നാൽ ശരിയായ വിപണനശൃംഖലകളുടെ അഭാവം മൂലം യഥാർഥ ഉപഭോക്താക്കളിലെത്താനും അർഹമായ വില നേടാനും അവയ്ക്കു കഴിഞ്ഞിരുന്നില്ലെന്നു മാത്രം. ഇതിനു പരിഹാരവുമായി വരുന്നു ഇടുക്കി പാറത്തോട്ടിലെ സ്പേസിയ കർഷകോൽപാദനക കമ്പനി.
കാന്തല്ലൂർ നിറയെ കൃഷിക്കാഴ്ചകളാണ്. കാരറ്റും കാബേജും കോളിഫ്ലവറുമൊക്കെ വിളഞ്ഞുകിടക്കുന്ന മലയോരങ്ങളെന്ന നിലയിൽ മൂന്നാറും കാന്തല്ലൂരും വട്ടവടയുമൊക്കെ മലയാളികൾക്ക് സുപരിചതമാണ്. എന്നാൽ അടുത്ത കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഇടപെടലുകൾ വന്നതോടെ കാന്തല്ലൂരിലെ കൃഷിയും കൃഷിക്കാരും ‘വേറെ ലെവലാ’യി മാറി.
വാഴക്കുളം പൈനാപ്പിൾ വിപണിയുടെ പുതിയ വേരുകൾ തേടുന്നതിനെ ആകാംക്ഷയോടെയാണു കർഷകർ കാണുന്നത്. ഇന്ത്യയിൽ ഒതുങ്ങി നിന്ന പൈനാപ്പിൾ കച്ചവടം ഗൾഫിലേക്കു ചുവടുവയ്ക്കുകയാണ്. 2 ആഴ്ചയ്ക്കുള്ളിൽ 2 ലോഡ് പൈനാപ്പിളാണു കപ്പൽ മാർഗം ഗൾഫ് രാജ്യങ്ങളിലേക്കു കയറ്റി അയച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ ഒമാനിലേക്കു കപ്പൽ മാർഗം
ചുഴലിക്കാറ്റുകളെയും ഉയർന്ന തിരമാലകളെയും ചെറുത്ത് അന്റാർട്ടിക്കയിലെ കൂന്തൽ ജൈവവൈവിധ്യത്തെ പഠിക്കാനുള്ള ഗവേഷണ സർവേയുമായി സിഎംഎഫ്ആർഐ (കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം) സംഘം.
ജാപ്പനീസ് നാണയത്തിന്റെ വിനിമയ മൂല്യം അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന തലത്തിലെത്തിയിട്ടും ആഗോള ടയർ മേഖലയിൽനിന്നും റബറിന് ആവശ്യക്കാരില്ല. അവധി ദിനങ്ങൾക്കു ശേഷം ഇടപാടുകൾ പുനരാരംഭിച്ച ഒസാക്ക എക്സ്ചേഞ്ചിൽ നിക്ഷപ താൽപര്യം ചുരുങ്ങിയതു മൂലം മുൻനിര അവധിവിലകൾ കുറഞ്ഞു. ജപ്പാനിൽ റബർ അവധി വിലകൾ 200
ഏഷ്യൻ റബർ കയറ്റുമതി രാജ്യങ്ങളെ ഞെട്ടിച്ച് ഉൽപന്നവില താഴ്ന്നു. അമേരിക്കൻ വ്യാപാരയുദ്ധമാണ് ആഗോള വ്യവസായിക മേഖലയെ പ്രതിസന്ധിലാക്കിയത്. ഉയർന്ന തീരുവകൾ കയറ്റുമതിയെ ബാധിക്കുമെന്ന തിരിച്ചറിവിൽ അസംസ്കൃത വസ്തുക്കൾ സംഭരിക്കുന്നതിൽനിന്നും വ്യവസായികൾ പിൻതിരിഞ്ഞത് റബർവിലയെ കാര്യമായി തന്നെ ബാധിച്ചു.
Results 1-10 of 901
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.