Activate your premium subscription today
Tuesday, Apr 15, 2025
ഡോ. ബി.ആർ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു എന്ന തരത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അംബേദ്കർ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ പിന്തുണയ്ക്കാതിരുന്നത് ബിജെപിയാണെന്നും ഖർഗെ പറഞ്ഞു. അന്നു മാത്രമല്ല ഇന്നും ബിജെപി അംബേദ്കറിന്റെ ശത്രുക്കളാണെന്നും ഖർഗെ വ്യക്തമാക്കി. അംബേദ്കറിന്റെ ജാതിയുടെ പേരിൽ അദ്ദേഹത്തെ അകറ്റി നിർത്തുകയും വിശ്വാസപരമായ കാര്യങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും എതിർ നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നവരാണ് ബിജെപി എന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി∙ വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം ഉയർത്തിക്കാട്ടിയും വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിനെ പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് ആരോപിച്ച മോദി, വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ടെന്നും ഇതെല്ലാം ദരിദ്രർക്ക് പ്രയോജനപ്പെടേണ്ടതായിരുന്നെന്നും പറഞ്ഞു. ഹിസാറിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
തിരുവനന്തപുരം∙ നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ അന്നുതന്നെ രംഗത്തിറക്കാനുള്ള ഒരുക്കങ്ങളുമായി കോൺഗ്രസ്. അതിവേഗം സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്ന തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ രീതി നിലമ്പൂരിലും തുടരാനാണു തീരുമാനം. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിലൂടെ തിരഞ്ഞെടുപ്പ് കളത്തിൽ ലഭിക്കുന്ന മുൻതൂക്കം ഗുണം ചെയ്യുമെന്നാണു വിലയിരുത്തൽ.
ചെറുപുഴ∙ ആയുർവേദാശുപത്രി വളപ്പിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്ത്. പ്രാപ്പൊയിൽ ഈസ്റ്റിലെ ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രം വക സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെയാണു കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തുവന്നത്.
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇന്ത്യാ സഖ്യം അപ്രത്യക്ഷമായോ എന്നതിനു കോൺഗ്രസ് മറുപടി പറയണമെന്നും അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനത്തിൽ ആ ചോദ്യത്തിന് ഉത്തരം നൽകണമായിരുന്നെന്നും ശിവസേനാ (ഉദ്ധവ്) മുഖപത്രമായ സാമ്നയുടെ വിമർശനം. ഗുജറാത്ത്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്കു മത്സരിക്കാനാണു കോൺഗ്രസിന്റെ തീരുമാനമെങ്കിൽ തകർച്ചയായിരിക്കും ഫലമെന്ന മുന്നറിയിപ്പും നൽകി.
ന്യൂഡൽഹി ∙ അഹമ്മദാബാദ് എഐസിസി സമ്മേളനം അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിനു വ്യാപകപ്രചാരം നൽകാൻ താഴെത്തട്ടിലെ നേതാക്കൾക്കു കോൺഗ്രസ് നിർദേശം നൽകി. പ്രമേയത്തെക്കുറിച്ചു ഡിസിസി പ്രസിഡന്റുമാരുൾപ്പെടെ റീലുകൾ തയാറാക്കുകയും ലേഖനങ്ങൾ എഴുതുകയും വേണം.
പകരം തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൽഡ് ട്രംപ് കൊണ്ടുവന്ന താരിഫ് യുദ്ധം യുഎസ്–ചൈന എന്നീ രാജ്യങ്ങളുടെ വാശിയിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയ്ക്കാണ് പോയ വാരം സാക്ഷ്യം വഹിച്ചത്. താരിഫ് യുദ്ധം ലോകരാജ്യങ്ങളെ പ്രത്യേകിച്ച് ഇന്ത്യയുടെ വ്യാപാരത്തെ എങ്ങനെ ബാധിക്കും എന്നതടക്കമുള്ള ഒട്ടേറെ വിശകലനങ്ങൾ പ്രീമിയം വാർത്തയാക്കി. അതേസമയം ദേശീയ രാഷ്ട്രീയത്തിലെ രണ്ടു പ്രധാന പാർട്ടികളായ കോൺഗ്രസ്സും, സിപിഎമ്മും സംഘടനാ തലത്തിൽ നടത്തിയ എഐസിസി സമ്മേളനവും പാർട്ടി കോൺഗ്രസും ഉയർത്തിയ ചർച്ചകളും പ്രീമിയം അവലോകനം ചെയ്തു. പാർട്ടിക്കുള്ളിൽ അഴിച്ചുപണികൾക്കും മാറ്റങ്ങള്ക്കും കാരണമാകുന്ന തീരുമാനങ്ങളുടെ ഗുണദോഷ ഫലങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ ഏറെ ചർച്ചയായി. അയൽരാജ്യമായ ബംഗ്ലദേശ് ചൈനയ്ക്കൊപ്പം ചേർന്നു ഇന്ത്യയ്ക്കു സുരക്ഷാ ഭീഷണി ഉയർത്തുകയാണോ? അടുത്തിടെ ചൈനയിൽ സന്ദർശനത്തിന് എത്തിയ ബംഗ്ലദേശിലെ ഇപ്പോഴത്തെ ഭരണാധികാരി മുഹമ്മദ് യൂനുസിന്റെ പ്രസ്താവന ഏറെ വിവാദങ്ങൾക്കു കാരണമായി. ഈ വിഷയമാണ് കഴിഞ്ഞയാഴ്ച ഗ്ലോബൽ കാൻവാസ് കോളം ചർച്ച ചെയ്തത്. ഇന്ത്യ – ബംഗ്ലദേശിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പതിവു കോളത്തിൽ ഡോ. കെ.എൻ.രാഘവൻ വിശദീകരിച്ചു. അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അടുത്തിടെ അമേരിക്ക പുറത്തു വിട്ടിരുന്നു. ജോൺ എഫ്. കെന്നഡിയെ യഥാർഥത്തിൽ ആരാണ് കൊലപ്പെടുത്തിയത്? ഈ ചോദ്യത്തിനു ലഭ്യമായ വിവരങ്ങൾ ചേർത്തുവച്ചു പ്രീമിയം നൽകിയ വിഡിയോ സ്റ്റോറിയും പോയവാരം ശ്രദ്ധേയമായി.
കോൺഗ്രസിന്റെ നിലനിൽപും പാർട്ടി മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളും വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലാണ് അഹമ്മദാബാദിൽ എഐസിസി സമ്മേളനം നടന്നത്. ദുർബലമായ സംഘടനാ സംവിധാനവും കോൺഗ്രസ്മുക്ത ഭാരതമെന്ന ബിജെപിയുടെ ലക്ഷ്യവുമൊക്കെച്ചേർന്ന് കോൺഗ്രസിനെ സങ്കീർണമായ ദശാസന്ധിയിലാക്കുമ്പോൾ ആത്മപരിശോധനയും വീണ്ടുവിചാരവും നവീകരണവും ആ പാർട്ടിക്ക് അടിയന്തരാവശ്യമായിത്തീർന്നു. എങ്കിലും, അതിന്റെ വിലയിരുത്തൽ പാർട്ടിയുടെ ഇനിയുള്ള നിലപാടുകളിലാണു കാണേണ്ടത്.
കൊച്ചി∙ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡന്റുമായ ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. ഇന്നു പുലർച്ചെ നാലരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. വീക്ഷണത്തിന്റെ മാനേജിങ് എഡിറ്ററാണ്. രാവിലെ 11 മണിയോടെ ഭൗതികദേഹം കൊല്ലം ചാത്തന്നൂരിലെ വീട്ടിലെത്തിക്കും. തുടർന്ന് വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം.
64 വർഷം മുൻപ്. 1961ലെ ഗുജറാത്ത് ഭാവ്നഗറിലെ എഐസിസി സമ്മേളനം. തൊട്ടുമുൻവർഷം കേരളത്തിൽ പട്ടം താണുപിള്ളയുടെ പിഎസ്പിയുമായി (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി) ചേർന്ന് കോൺഗ്രസ് നേടിയ തിരഞ്ഞെടുപ്പു ജയത്തെക്കുറിച്ച് അധ്യക്ഷൻ നീലം സഞ്ജീവ റെഡ്ഡി സമ്മേളനത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയ ബോംബെ സ്റ്റേറ്റിന്റെ വിഭജനവും കേരളത്തിലുണ്ടാക്കിയ നേട്ടവും വ്യക്തമാക്കിയ അദ്ദേഹം അംഗങ്ങളോടായി ഒരു കാര്യംകൂടി പറഞ്ഞു: ‘സാധ്യമായത്രയും ഐക്യം പാർട്ടിയിലെ എല്ലാ തട്ടിലും കോൺഗ്രസ് വീണ്ടെടുക്കേണ്ടതുണ്ട്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പല പാർട്ടികളിൽ നിന്ന് എതിർപ്പു നേരിടേണ്ടി വരും. വിട്ടുവീഴ്ച വരുത്തിയാൽ എതിരാളികൾ അത് ആയുധമാക്കും. 10 വർഷം അധികാരത്തിലുണ്ടായിരുന്നവർ അതിൽനിന്ന് സ്വയം ഒഴിഞ്ഞ് സംഘടനാപ്രവർത്തനത്തിൽ മുഴുകണം. സഗൗരവം കോൺഗ്രസിന്റെ തത്വങ്ങളും പദ്ധതികളുമായി മുന്നോട്ടുപോകാൻ നേതാക്കൾക്ക് ഈ സമ്മേളനം വ്യക്തമായ സന്ദേശം നൽകുമെന്ന് ഞാൻ കരുതുന്നു’. സമ്മേളനത്തിൽ കോൺഗ്രസ് മൂന്നാം പഞ്ചവൽസര പദ്ധതി, പഞ്ചായത്ത് രാജ്, ദേശീയോദ്ഗ്രഥനം, തിരഞ്ഞെടുപ്പു പ്രകടന പത്രിക എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങൾ പാസാക്കി. പാർട്ടി ചട്ടങ്ങളിൽ വ്യക്തമായ ഭേദഗതികൾ നിർദേശിച്ചും പ്രമേയ ചർച്ചകളിൽ ഇടപെട്ടു സംസാരിച്ചുമായിരുന്നു കേരളത്തിൽ നിന്നുള്ള
Results 1-10 of 7759
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.