Activate your premium subscription today
Friday, Mar 28, 2025
കൊച്ചി ∙ കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടത്തിനടുത്ത് എളംബ്ലാശേരി ആദിവാസി ഗ്രാമത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി വിഭാഗത്തിൽപെട്ട മായ (37) ആണ് മരിച്ചത്. തലയ്ക്കടിയേറ്റതാണ് മരണകാരണം എന്ന സംശയത്തെത്തുടർന്ന് ഭർത്താവ് ജിജോ ജോണിനെ (33) പൊലീസ് കസ്റ്റഡിയിലെടുത്തു.
പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി പാസഞ്ചർ ട്രെയിൻ തട്ടിയെടുത്ത വാർത്തയാണ് ഇന്ന് ഏറ്റവും കൂടുതൽ വായനക്കാരുടെ ശ്രദ്ധ കവർന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള യുഡിഎഫ് ‘സീറ്റ് ചർച്ച’, കൊച്ചിയിൽ യുവതിയേയും കുടുംബത്തേയും തടഞ്ഞുനിർത്തി യുവാക്കൾ നടത്തിയ അതിക്രമം, മധ്യപ്രദേശിലെ മോറേന സ്വദേശിയെ ഭാര്യയും പെണ്മക്കളും ചേർന്ന് അതിക്രൂരമായി തല്ലിച്ചതച്ചയ്ക്കുകയും പിന്നീട് അദ്ദേഹം അത്മഹത്യ ചെയ്യുകയും ചെയ്ത സംഭവം, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ നഴ്സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയതുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാന വാർത്തകളിൽ മറ്റു ചിലത്.
കൊച്ചി ∙ നഗരത്തിൽ യുവതിക്കും കുടുംബത്തിനുമെതിരെ യുവാക്കളുടെ അതിക്രമം. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും തോളിലൂടെ കയ്യിടുകയും ചെയ്ത മലപ്പുറം സ്വദേശികളായ അബ്ദുൽ ഹക്കീം (25), അൻസാർ (28) എന്നിവരെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
തിരുവനന്തപുര∙ മാര്‍കോ പോലുള്ള സിനിമകള്‍ കേരളത്തിലെ യുവതയെ അക്രമികളാക്കി മാറ്റിമറിച്ചോ എന്നതാണ് സംസ്ഥാനത്തു കുറച്ചു ദിവസങ്ങളായി നടക്കുന്ന വലിയ ചര്‍ച്ച. സിനിമ വലിയ തോതിലുള്ള ദുസ്വാധീനം കുട്ടികളില്‍ ഉള്‍പ്പെടെ ഉണ്ടാക്കുന്നുവെന്നും വയലന്‍സ് ആഘോഷിക്കപ്പെടുന്ന രീതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇതു പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും അവര്‍ എന്താണു ചെയ്യുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. അതുതന്നെയാണ് യഥാര്‍ഥ പ്രശ്നമെന്ന് ഈ രംഗത്തെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. പക്ഷെ അതിന് സെന്‍സര്‍ ബോര്‍ഡ് എന്നു പരക്കെ അറിയപ്പെടുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് (സിബിഎഫ്സി) എന്ന സ്ഥാപനത്തെ മാത്രം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
ദുർമന്ത്രവാദത്തെത്തുടർന്നുള്ള കൂട്ടക്കുരുതികളും ആഭിചാരകർമങ്ങളെത്തുടർന്നുള്ള പ്രതികാര പ്രവൃത്തികളുമെല്ലാം ഉത്തരേന്ത്യയിൽനിന്നുള്ള വാർത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. ഒരുപക്ഷേ അത്തരം വാർത്തകൾ നമ്മുടെ വീടിന്റെ തൊട്ടപ്പുറത്തു പോലും സംഭവിച്ചേക്കാവുന്ന അവസ്ഥ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ പലതും വിരൽ ചൂണ്ടുന്നത് അന്ധവിശ്വാസങ്ങളിലേക്കാണ്. ഇലന്തൂർ നരബലി കേസ്, നന്തന്‍കോട് കൂട്ടക്കുരുതി (കേഡൽ ജിൻസൻ രാജ കേസ്), കമ്പകക്കാനം കൂട്ടക്കൊല തുടങ്ങിയവയൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. പാലക്കാട്ടെ നെന്മാറയിലെ ഇരട്ടക്കൊലക്കേസിലും അന്ധവിശ്വാസം പ്രതിസ്ഥാനത്തുണ്ട്. ഉദ്ദിഷ്ട കാര്യം സാധിക്കാൻ, സാമ്പത്തിക ഉന്നതി കൈവരിക്കാൻ, ആയുസ്സ് നീട്ടിക്കിട്ടാൻ, കുഞ്ഞ് പിറക്കാൻ എന്നിങ്ങനെ പല പല കാര്യങ്ങൾക്കായി ആഭിചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നത് അമ്പരപ്പോടെ മാത്രമല്ല, നാണക്കേടോടെയുമാണ് കേരളം കേട്ടിരിക്കുന്നത്. ദുർമന്ത്രവാദികൾ പറയുന്നത് അതേപടി കേട്ട് അടുപ്പക്കാരെപ്പോലും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിക്കുന്ന മൃഗതുല്യരായ മനുഷ്യരായിരിക്കുന്നു പലരും. എങ്ങനെയാണ് ഇവർ അന്ധവിശ്വാസത്തിന്റെ പിടിയിൽ അമർന്നു പോയത്? ജനാധിപത്യ ബോധമുള്ള സമൂഹം എങ്ങനെയാണ് ആഭിചാരകർമങ്ങളിൽ വേരൂന്നിപ്പോയത്? ലഹരി പോലെ പടർന്നു പിടിച്ച് ഒരു നാടിനെത്തന്നെ ഇല്ലാതാക്കാൻ കെൽപുള്ള ‘കണ്ണില്ലാത്ത’ ഈ വിശ്വാസങ്ങളെ നമുക്ക് കണ്ടില്ലെന്ന് എത്രകാലം നടിക്കാനാകും?
ശരിക്കും ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് സമൂഹ മനസ്സാക്ഷി. അവിശ്വസനീയമായ ഒരു സംഭവം തിരുവനന്തപുരത്തു നടന്നിരിക്കുന്നു. ഇരുപത്തിമൂന്നുകാരന് സ്വന്തം രക്തബന്ധത്തിലുള്ള, ഏറ്റവും ലാളനയും വാത്സല്യവും നല്‍കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഉറ്റവരെ ചുറ്റികയാല്‍ തീര്‍ത്തിരിക്കുന്നു. കേള്‍ക്കുമ്പോള്‍ ഉയരുന്ന ആദ്യത്തെ ചോദ്യം, ‘നമ്മുടെ ന്യൂജെന്‍ കുട്ടികള്‍ക്കിത് എന്തുപറ്റി’ എന്നാണ്. ഇങ്ങനെയാണോ ന്യൂജെന്‍ വളരേണ്ടത്? തിരുവനന്തപുരത്ത സംഭവത്തിനു തൊട്ടുമുൻപ് ഉമ്മയെ മകന് കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവമുണ്ടായി. മകന് അച്ഛനെ വെട്ടിയിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. പ്രണയിനികളെ ആസിഡും കത്തിയുംകൊണ്ട് നേരിടുന്ന നിരാശാകാമുകന്മാര് നമുക്ക് അത്ര അപരിചിതമല്ലല്ലോ. എവിടെയോ എന്തോ തകരാറുണ്ട് എന്ന് തോന്നുന്നതു സ്വാഭാവികം. ചില തകരാറുകളുണ്ട്. ആ തകരാറുകള്‍ സമൂഹത്തെയാകെ ബാധിച്ചുവെന്നു കരുതേണ്ടതില്ല. വ്യക്തിയുടെ മനസ്സിനാണ് പ്രശ്നം. തിരുവനന്തപുരത്തെ സംഭവം തന്നെയെടുക്കാം. ആദ്യം ആ യുവാവ് ചെന്നതു മുത്തശ്ശിയുടെ അടുത്തേക്കാണെന്നാണ് ഇതുവരെയുള്ള വിവരം. അയാളുടെ കുട്ടിക്കാലത്തു മടിയിലിരുത്തി ഓമനിച്ച്, അവരുടെ ഏറ്റവും ആഴത്തിലുള്ള ലാളന ഏറ്റുവാങ്ങിയ ആളാണ് ചുറ്റികയുമായി ചെന്ന് അടിച്ചുകൊന്നത്. അതുകഴിഞ്ഞ് ഉപ്പയുടെ
‘ഞാൻ മരിച്ചാൽ ഫർസാന തനിച്ചാകും എന്നു കരുതിയാണ് അവളെയും കൊലപ്പെടുത്തിയത്’– തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടലിൽ കേരളം തരിച്ചു നിൽക്കുമ്പോൾ ഈ വാക്കുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഒരാളോട് സ്നേഹം കൂടിയാൽ അവരെ കൊലപ്പെടുത്തുകയാണോ വേണ്ടത്? അങ്ങനെയെങ്കിൽ അതെന്തു തരം സ്നേഹമാണ്? ഇങ്ങനെയുള്ള ചിന്തകളിലൂടെയാണോ യുവാക്കൾ കടന്നുപോകുന്നത്? അത്തരമൊരു ചിന്തതന്നെ തെറ്റാണെന്ന് അവർക്കെന്താണു മനസ്സിലാകാത്തത്? ചോദ്യങ്ങളേറെയാണ്. സ്വന്തം സഹോദരൻ, മുത്തശ്ശി, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ എന്നിവര്‍ക്കൊപ്പമാണ് സുഹൃത്ത് ഫർസാനയേയും വെഞ്ഞാറമൂട് കൊലപാതകക്കേസിലെ പ്രതി അഫാൻ കൊലപ്പെടുത്തിയത്. ഫർസാനയെ വീട്ടിലേക്കു കൊണ്ടുവന്നായിരുന്നു മുകൾ നിലയിൽ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ‘മരിച്ചത് സ്വന്തം മകളാകല്ലേ’ എന്നു പൊലീസ് സ്റ്റേഷനിലെത്തി പ്രാര്‍ഥിച്ച ഒരച്ഛന്റെ സ്വപ്നങ്ങളിലേക്കു കൂടിയാണ് ആ ചുറ്റിക വന്നു പതിച്ചത്. വെഞ്ഞാറമൂട്ടിലെ സ്കൂളിൽ പഠനകാലയളവിൽ തുടങ്ങിയ പ്രണയമാണ് അഫാനും ഫർസാനയും തമ്മിലെന്നാണ് പറയപ്പെടുന്നത്. അഞ്ചലിലെ കോളജിൽ പിജി വിദ്യാർഥിനിയാണ് ഫർസാന. പഠനത്തിൽ മിടുക്കി. ഫര്‍സാനയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നു അഫാൻ അവരുടെ വീട്ടിലെത്തി പറഞ്ഞതായും വിവരമുണ്ട്. അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ മാനസിക വ്യാപാരങ്ങളെ മുൻകൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിൽ ഈ കൊലപാതകങ്ങൾ തടയാനാകുമായിരുന്നെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്കൂളുകളിൽ കുട്ടികൾക്ക് കൗൺസലിങ് ഉറപ്പാക്കണമെന്ന വിഷയത്തിൽ ഉൾപ്പെടെ ചർച്ചകളും ഇതോടൊപ്പം ശക്തമാവുകയാണ്. സിനിമയും മൊബൈൽ ഫോണുമാണ് യുവതലമുറയെ ‘വഴിതെറ്റിക്കുന്നതെന്ന’ ചർച്ചയും ഇതിനു സമാന്തരമായി നടക്കുന്നു. മൊബൈൽ ഫോൺ ഉപയോഗം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും അഫാനെപ്പോലുള്ള യുവതലമുറയെ പഠിപ്പിക്കേണ്ടതുണ്ടോ? കൃത്യമായ കൗൺസലിങ് ലഭിച്ചിരുന്നെങ്കിൽ അഫാനെ ഈ കൊടുംക്രൂരതയിൽനിന്ന് വിലക്കാനാകുമായിരുന്നോ? നിഷ്കളങ്കരായ പെൺകുട്ടികളെ പ്രണയത്തിന്റെ പേരിൽ വീട്ടിലേക്കു ക്ഷണിച്ച് കൊലപ്പെടുത്തുന്നതിൽ മൊബൈൽ ഫോണിനു പങ്കുണ്ടോ? എൻലൈറ്റ് സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ് ഫൗണ്ടറും വിവിധ സ്കൂളുകളിൽ ഒട്ടേറെ കൗൺസലിങ് ക്ലാസുകൾ നയിച്ചിട്ടുള്ള സൈക്കോളജിസ്റ്റുമായ ഡോ. വാണിദേവി സംസാരിക്കുന്നു.
തിരുവനന്തപുരം∙ അർബൻ മാവോയിസ്റ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. എസ്. ദർവേഷ്. നഗര പരിധികളിലുള്ള ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. നാട്ടിലെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കുന്ന എന്തുണ്ടായാലും അതിനെ അടിച്ചമര്‍ത്തണമെന്നും അവ ഏതുഭാഗത്തുനിന്നു വന്നാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും ഡിജിപി പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് പോയവര്‍ഷത്തിലെ കുറ്റകൃത്യങ്ങളുടെയും തുടര്‍നടപടികളുടെയും അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. സായ് ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറിന്റെ വീട്ടിലും കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ വീട്ടിലുമാണ് ഇ.ഡി റെയ്ഡ്. അനന്തു കൃഷ്ണന്റെ വീട്ടിലും എൻജിഒ കൊൺഫെഡറേഷന്റെ ഓഫിസിലും പരിശോധനയുണ്ട്. ആനന്ദ് കുമാറിന്റെ വീടിനോട് ചേർന്നുള്ള സായ്ഗ്രാമത്തിന്റെ ഓഫിസിലും ഇ.ഡി ഉദ്യോഗസ്ഥരെത്തി. ഇ.ഡിയുടെ കൊച്ചി ഓഫിസാണ് റെയ്ഡ് നടത്തുന്നത്.
തൃശൂർ∙ പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിലെ പ്രതി അയൽവാസിയായ റിജോ ആന്റണിയാണെന്ന് അറിഞ്ഞതിന്റെ ഞെട്ടൽ വാർഡ് കൗൺസിലർ കൂടിയായ ജിജി ജോൺസനെ വിട്ടുമാറിയിട്ടില്ല. ‘‘രണ്ടര വർഷം മുൻപാണ് റിജോ എന്റെ വാർഡിൽ വന്നു താമസിക്കാൻ തുടങ്ങിയത്. എപ്പോഴും ജോളിയായിട്ട് നടക്കുന്ന ഒരു മനുഷ്യനാണ്. കുഴപ്പമുള്ള വ്യക്തിയേ അല്ലായിരുന്നു. റിജോ വിദേശത്തായിരുന്നു. കോവിഡ് സമയത്താണ് നാട്ടിലേക്ക് വന്നത്. എല്ലാവരുമായും കമ്പനിയായി പോകുന്നയാളാണ്. എന്തെങ്കിലും പരിപാടി വന്നാൽ ആദ്യാവസാനം റിജോയുണ്ടാകും.
Results 1-10 of 948
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.