Activate your premium subscription today
Tuesday, Apr 15, 2025
തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ എംബിഎ മൂന്നാം സെമസ്റ്റർ പരീക്ഷയിലെ 71 ഉത്തര പേപ്പറുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ വിളിച്ചു ചേർത്ത നിർണായക യോഗം ഇന്ന്. തങ്ങൾ ഈ വിഷയം നേരത്തെ അറിഞ്ഞിരുന്നില്ലെന്ന സർവകലാശാല ഉദ്യോഗസ്ഥരുടെ വാദം തെറ്റാണെന്നാണ് രേഖകൾ തെളിയിക്കുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടതായി ജനുവരി 15 ന് തന്നെ അധ്യാപകൻ പരീക്ഷാ കൺട്രോളറെ കണ്ട് റിപ്പോർട്ട് നൽകിയെങ്കിലും വിഷയത്തിന്റെ പ്രാധാന്യം ആരും ഉൾക്കൊണ്ടില്ലെന്നതാണ് വസ്തുത. ഡിജിറ്റലായി അയച്ച ഫയൽ പരീക്ഷാ കൺട്രോളറുടെ ഓഫിസിൽ പോലും രണ്ടാഴ്ചയോളം നോക്കാതെ കിടന്നു. തുടർന്നാണ് പുനഃപരീക്ഷ നടത്തണോ സിൻഡിക്കറ്റിന്റെ പരീക്ഷാ ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കണോ എന്നതിൽ തീരുമാനത്തിനായി ഫെബ്രുവരി ആദ്യം വൈസ് ചാൻസലർക്ക് അയയ്ക്കുന്നത്. ഉപസമിതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനായിരുന്നു വിസിയുടെ നിർദേശം. ഫെബ്രുവരിയിൽ ഉപസമിതി യോഗം ചേർന്നില്ല. ഫെബ്രുവരി അവസാനം ചേർന്ന സിൻഡിക്കറ്റ് യോഗവും വിഷയം ചർച്ച െചയ്തില്ല. പിന്നീട് മാർച്ചിലെ ഉപസമിതി യോഗവും തുടർന്ന് സിൻഡിക്കറ്റുമാണ് പുനഃപരീക്ഷ ശുപാർശ ചെയ്തത്.
പരീക്ഷാവാർത്തകളിൽ കാര്യമായ പുരോഗതി കാണുന്നുണ്ട്. മുൻപൊക്കെ ഉത്തരക്കടലാസുകളിലെ വിചിത്രമായ പിഴവുകളാണു വാർത്ത സൃഷ്ടിച്ചിരുന്നത്. ഇപ്പോഴിതാ, ചോദ്യക്കടലാസുകൾതന്നെ വാർത്ത സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു: ഇക്കഴിഞ്ഞ പ്ലസ്ടു മലയാളം ചോദ്യക്കടലാസിൽ ധാരാളം തെറ്റുകളുണ്ടത്രേ. താമസം എന്നത് താസമം എന്നും കാതോർക്കും എന്നത് കാരോർക്കും എന്നുമായത് ഉദാഹരണം.
തിരുവനന്തപുരം ∙ ഹയർസെക്കൻഡറി പൊതുപരീക്ഷ ചോദ്യപ്പേപ്പറുകളിലെ അക്ഷരത്തെറ്റുകൾക്കു പിന്നാലെ എസ്എസ്എൽസി പരീക്ഷയിലും ഗുരുതര പിഴവ്. പ്ലസ്ടു മലയാളം ചോദ്യപ്പേപ്പറിലെ വ്യാപക അക്ഷരത്തെറ്റുകൾ പൊതുവിദ്യാഭ്യാസ വകുപ്പിനു നാണക്കേടായതിനു പുറമേ പ്ലസ് വൺ ബയോളജി, ഫിസിക്സ്, ഇക്കണോമിക്സ് ചോദ്യപ്പേപ്പറുകളിലും
താമരശ്ശേരി∙ ചോദ്യക്കടലാസ് ചോർത്തിയ കേസിലെ മുഖ്യപ്രതി എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യപേക്ഷ തള്ളി. താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണു ജാമ്യപേക്ഷ തള്ളിയത്. ഇന്നലെ പരിഗണിച്ച കേസ് വിധി പറയാനായി ഇന്നത്തേക്കു മാറ്റുകയായിരുന്നു.
തിരുവനന്തപുരം∙ ഹയർസെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ നടപടികൾ സ്വീകരിച്ച പ്രിൻസിപ്പലിനും ജീവനക്കാരനും സസ്പെൻഷൻ. അമരവിള എൽഎംഎസ് എച്ച്എസ്എസ് പ്രിൻസിപ്പൽ റോയി ബി.ജോണിനെയും പരീക്ഷ നടക്കുന്ന സ്കൂളിൽ അനധികൃതമായി രാത്രി കാവൽക്കാരന്റെ ഡ്യൂട്ടി ചെയ്ത പേരിക്കോണം എൽഎംഎസ് യുപിഎസ് ഓഫിസ്
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർത്തിയതിനു തെളിവെടുപ്പ് നടക്കുമ്പോഴും വിദ്യാർഥികൾക്ക് കൂടുതൽ ഓഫറുകളുമായി മുഹമ്മദ് ഷുഹൈബിന്റെ എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് ഉറപ്പിക്കാം എന്ന ഓഫറാണ് നൽകുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണ് വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ, മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ഷെയർ ചെയ്യുന്നത്.
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർത്തിയ കേസിൽ പ്രതിയായ എംഎസ് സൊലൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കൊടുവള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടുവള്ളിയിലെ എംഎസ് സൊലൂഷൻസ് ഓഫിസ്, കുന്നമംഗലത്തെ ബന്ധുവീട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. മൂന്നു ദിവസത്തേക്കാണ് ഷുഹൈബിനെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യക്കടലാസ് ചോർത്തി നൽകിയ മലപ്പുറം സ്കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെയും മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. നാസറിനെ നാളെ മലപ്പുറത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
കോഴിക്കോട്∙ ചോദ്യക്കടലാസ് ചോർന്നു എന്നത് അധ്യാപകർക്കും അന്വേഷണ സംഘത്തിനും ഉറപ്പായിരുന്നു, എന്നാൽ ചോർത്തിയത് ആര്, എങ്ങനെ, എവിടെനിന്ന് എന്ന ചോദ്യങ്ങൾ മാസങ്ങളോളം അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചു. ഒടുവിൽ എല്ലാ തെളിവുകളും ഉൾപ്പെടെ പ്രതികളെ പിടികൂടിയതോടെ വിദ്യാഭ്യാസ മേഖലയുടെ അടിത്തറ തന്നെ തകർക്കുന്ന
ആത്മവിശ്വാസത്തോടെ വിദ്യാർഥികൾക്കെഴുതാൻ കഴിഞ്ഞു. അത്രയ്ക്ക് ലളിതമായിരുന്നു. എല്ലാ പാഠങ്ങൾക്കും പ്രാധാന്യം നൽകിയുള്ള ചോദ്യങ്ങൾ എല്ലാവരെയും പരിഗണിച്ചു. ഒന്നു മുതൽ അഞ്ചു വരെയുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആശയക്കുഴപ്പമില്ലാതെ നേരിട്ടു ഉത്തരത്തിൽ എത്തിക്കാൻ സാധിക്കുന്നത് കൊണ്ട് സമയക്രമം പാലിക്കാൻ
ഷിംല ∙ ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ ഹിമാചൽ പ്രദേശിൽ ഇന്ന് നടത്താനിരുന്ന പ്ലസ്ടു പരീക്ഷ റദ്ദാക്കി. ചമ്പ ജില്ലയിലെ ചൗരിയിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു ചോദ്യപ്പേപ്പർ മാറിപൊട്ടിച്ചത്. പത്താം ക്ലാസിന്റെ ഇംഗ്ലിഷ് ചോദ്യപ്പേപ്പറിനു പകരം പ്ലസ്ടു ഇംഗ്ലിഷിന്റെ ചോദ്യപ്പേപ്പറാണ് അധ്യാപകർ മാറിപൊട്ടിച്ചത്.
Results 1-10 of 73
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.