Activate your premium subscription today
Saturday, Mar 29, 2025
1940 ഡിസംബർ 11 പുലർച്ചെ. ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു പാലത്തിനു സമീപം നടുറോഡിൽ നനഞ്ഞു കുതിർന്ന വേഷത്തിൽ ഒരു യുവതിയെ രണ്ട് ട്രക്ക് ഡ്രൈവർമാർ കണ്ടെത്തി. അവൾക്ക് പറയാനുള്ളത് പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ യുഎസിനെ പിടിച്ചുകുലുക്കിയ കാര്യങ്ങളായിരുന്നു. ഒരുപക്ഷേ ലോകം കണ്ട ഏറ്റവും മികച്ച നിയമപ്പോരാട്ടത്തിലേക്കുള്ള തുടക്കം കൂടിയായിരുന്നു അത്. തന്റെ ഡ്രൈവർ ജോസഫ് സ്പെൽ നാലു തവണ ബലാത്സംഗം ചെയ്തെന്നും പിന്നീട് നദിയിലേക്കു വലിച്ചെറിഞ്ഞെന്നുമായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. പിറ്റേന്ന് ന്യൂയോർക്ക് ടൈംസിലെ ആ സെൻസേഷനൽ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘Mrs J K Strubing is kidnapped and hurled off bridge by butler’. ആരായിരുന്നു ഈ ജെ.കെ. സ്ട്രബിങ്? അമേരിക്കയിലെ കണക്റ്റിക്കട്ടിലെ ഒരു പ്രഭ്വി. റൗണ്ട് ഹിൽ റോഡിലെ സ്ട്രബിങ് എസ്റ്റേറ്റ് ഉടമ ജോൺ കെ. സ്ട്രബിങ്ങിന്റെ ഭാര്യ. പ്രിൻസ്റ്റൻ സർവകലാശാലയിലെ സ്റ്റാർ അത്ലിറ്റ് ആയിരുന്നു ജോൺ, ന്യൂയോർക്കിലെ പരസ്യ മേഖലയിലെ അതികായന്മാരിലൊരാൾ. എലനോറിന്റെ പിതാവ് ധനകാര്യ വിദഗ്ധനായിരുന്നു, ഫിലാഡൽഫിയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ബോർഡ് ഓഫ് ഗവർണേഴ്സ് മുൻ അംഗവും. ചുരുക്കത്തിൽ സമൂഹത്തിൽ ആരാധിക്കപ്പെടുന്ന ഒരു മാന്യ വനിത. എങ്ങനെയാണ് പാതിരാവിൽ അവർ ആ പാലത്തിനു മുകളിലെത്തിയത്? ആരാണ് അവരെ ബലാത്സംഗം ചെയ്തത്? എങ്ങനെയാണ് ആ സംഭവം അമേരിക്കയില് കോളിളക്കം സൃഷ്ടിച്ചത്?
ന്യൂഡൽഹി ∙ മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിൽ മരണംവരെ നിരാഹാര സമരം നടത്തിയിരുന്ന ജഗ്ജീത് സിങ് ധല്ലേവാൾ രാഷ്ട്രീയ അജൻഡകളില്ലാത്ത യഥാർഥ നേതാവാണെന്നു സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ 26നാണ് ധല്ലേവാൾ നിരാഹാരം തുടങ്ങിയത്. ധല്ലേവാൾ സമരം അവസാനിപ്പിച്ചെന്ന് പഞ്ചാബ് അഡ്വക്കറ്റ് ജനറൽ ഗുർമീത് സിങ് അറിയിച്ചപ്പോഴാണ് അദ്ദേഹം യഥാർഥ നേതാവാണെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, എൻ.കെ.സിങ് എന്നിവരുടെ ബെഞ്ച് വിശേഷിപ്പിച്ചത്.
കൊച്ചി∙ ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയെന്ന കേസിൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് രഹസ്യ രേഖയാണെന്ന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാദം ഹൈക്കോടതി സ്വീകരിച്ചില്ല. എന്നാൽ ബോർഡിന്റെ നിരീക്ഷണങ്ങളെ കുറ്റകൃത്യത്തിനുള്ള വസ്തുതകളായി കണക്കാക്കാനില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം∙ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സർക്കാർ ഏറ്റെടുത്തു എന്ന വാദം തെറ്റാണെന്നും സുപ്രീംകോടതി നിർദേശപ്രകാരം ശുപാർശ സമിതികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തതെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടു ചേർന്ന സ്റ്റോർമുറിയിൽ നോട്ടുകെട്ടു കണ്ടെത്തിയതിൽ അന്വേഷണം നേരിടുന്ന ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മടക്കി അയയ്ക്കാനുള്ള കൊളീജിയം ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. അലഹാബാദ് ഹൈക്കോടതി ബാർ അസോസിയേഷന്റെ എതിർപ്പ് മറികടന്നാണ് സ്ഥലംമാറ്റാനുള്ള ശുപാർശ കൊളീജിയം കേന്ദ്ര സർക്കാരിനു നൽകിയത്.
ന്യൂഡൽഹി∙ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹിക്കെതിരെ ഗുജറാത്ത് പൊലീസ് ചുമത്തിയ എഫ്ഐആർ റദ്ദാക്കി സുപ്രീം കോടതി. പ്രകോപനപരമായ ഗാനം എഡിറ്റ് ചെയ്തശേഷം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
ജഡ്ജിമാർ വാർത്തയാകുന്നത് അസാധാരണമല്ല. ഈയിടെ രണ്ടു ജഡ്ജിമാർ വാർത്തയിൽ സ്ഥാനം പിടിച്ചു. ഡൽഹി ഹൈക്കോടതിയിലെ യശ്വന്ത് വർമ അദ്ദേഹത്തിന്റെ ഭവനത്തിലെ ചില സംഭവവികാസങ്ങളുടെ പേരിലും അലഹാബാദ് ഹൈക്കോടതിയിലെ റാം മനോഹർ നാരായൺ മിശ്ര ഒരു വിധിന്യായത്തിന്റെ പേരിലും. യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക ഭവനത്തിന്റെ വളപ്പിലെ സ്റ്റോർ മുറിയിൽ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കാണപ്പെട്ടതാണ് വാർത്തയായത്. ചാക്കുകണക്കിന് എന്നു വാർത്തകൾ പറയുന്നു. തുകയെപ്പറ്റി വ്യക്തതയില്ല. ജസ്റ്റിസ് വർമയെ ഔദ്യോഗിക കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽനിന്നു സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ മൂന്നംഗസമിതിയെ നിയമിക്കുകയും ചെയ്തു. നോട്ടുകെട്ടുകൾ ജസ്റ്റിസ് വർമയുടേതായിരുന്നുവെന്നോ അവയുമായി അദ്ദേഹത്തിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവെന്നോ അവ അദ്ദേഹം അനധികൃതമായി സമ്പാദിച്ച സ്വത്തായിരുന്നുവെന്നോ ആരും പറഞ്ഞിട്ടില്ല. ജസ്റ്റിസ് വർമയുടെ വീടിനു പുറത്തെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾക്കു തീപിടിച്ചു എന്നത് അദ്ദേഹത്തെ എന്തുകൊണ്ട് കുറ്റക്കാരനാക്കണം? എന്നാൽ, ആ സ്റ്റോർ മുറിയുടെ
കൊച്ചി∙ കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ 3 പ്രതികൾക്കു ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചു. കണ്ടല സഹകരണ ബാങ്ക് കേസിലെ പ്രധാന പ്രതി എൻ. ഭാസുരാംഗന്റെ മകൻ അഖിൽജിത്ത്, കരുവന്നൂർ കേസിലെ 9, 10 പ്രതികളായ പി.പി. കിരൺ, പി. സതീഷ് കുമാർ എന്നിവർക്കാണു ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. കേസിൽ ഉടൻ വിചാരണ നടപടികൾ തുടങ്ങുമെന്നു കരുതാനാവില്ലെന്നും ദീർഘകാലമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും വിലയിരുത്തിയാണു കോടതി നടപടി.
ന്യൂഡൽഹി ∙ ഔദ്യോഗിക വസതിയോടുചേർന്ന സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരെ ക്രിമിനൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള ഹൈക്കോടതിയിലെ ഉൾപ്പെടെ ബാർ അസോസിയേഷനുകൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.
ബെംഗളൂരു ∙ റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട കേസിൽ, സുപ്രീം കോടതിയുടേതെന്ന പേരിൽ ഇല്ലാത്ത വിധികൾ പരാമർശിച്ച ബെംഗളൂരു സിറ്റി സിവിൽ കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കാൻ കർണാടക ഹൈക്കോടതി ശുപാർശ ചെയ്തു. 2 വിധികളെക്കുറിച്ചു പരാമർശം നടത്തിയ ജഡ്ജിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ആർ.ദേവദാസാണ് ചീഫ് ജസ്റ്റിസിനു ശുപാർശ നൽകിയത്. റിയൽ എസ്റ്റേറ്റ് കമ്പനിയായ മന്ത്രി ഇൻഫ്രാസ്ട്രക്ചറിന് അനുകൂലമായ വിധി ചോദ്യംചെയ്ത് പണമിടപാടു സ്ഥാപനങ്ങളായ സമ്മാൻ ക്യാപ്പിറ്റലും സമ്മാൻ ഫിൻസെർവുമാണു ഹൈക്കോടതിയെ സമീപിച്ചത്.
Results 1-10 of 3524
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.