Activate your premium subscription today
Thursday, Feb 13, 2025
Nov 28, 2024
റാഞ്ചി ∙ ജെഎംഎം നേതാവ് ഹേമന്ത് സോറൻ ഇന്ന് ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഹേമന്ത് സോറൻ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുക. റാഞ്ചിയിലെ മോർഹബാദി മൈതാനത്തു നടക്കുന്ന ചടങ്ങിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ്
Nov 24, 2024
റാഞ്ചി∙ ജാർഖണ്ഡിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ 28നു നടത്തും. ഇന്ത്യ മുന്നണി പാർലമെന്ററി പാർട്ടി നേതാവായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറനെ തിരഞ്ഞെടുത്തു.
റാഞ്ചി∙ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിനുശേഷമാണ് സോറൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തിന് ഭരണത്തുടർച്ച ലഭിച്ചിരുന്നു. ഇന്ത്യാ സഖ്യം അംഗബലം 47ല്‍നിന്ന് 56 ആക്കി. ബിജെപിക്ക് 21 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിലും 4 സീറ്റ് കുറഞ്ഞു.
Nov 23, 2024
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽപെട്ട് 5 മാസത്തോളം ജയിലിൽ കഴിയേണ്ടിവന്ന ഹേമന്ത് സോറന് (49) ഇതു മധുരപ്രതികാരമാണ്. ഇക്കൊല്ലം ജനുവരി 31നാണ് അദ്ദേഹത്തെ ഇ.ഡി അറസ്റ്റ് ചെയ്തത്. തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. മുതിർന്ന നേതാവായ ചംപയ് സോറനാണു പകരം മുഖ്യമന്ത്രിയായത്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ഹേമന്ത് വീണ്ടും മുഖ്യമന്ത്രിയായതോടെ പിണങ്ങിയ ചംപയ് സോറൻ ജെഎംഎം വിട്ടു ബിജെപിയിൽ ചേർന്നു. പിതാവ് ഷിബു സോറന്റെ അടുത്തയാളായിരുന്ന ചംപയ് സോറന്റെ പാർട്ടി മാറ്റം ഹേമന്തിനു കനത്ത ആഘാതമായിരുന്നു. സംസ്ഥാനത്തു കാര്യമായി നേതാക്കളില്ലാത്ത കോൺഗ്രസിനെ ഒപ്പംചേർത്തു പൊരുതിയ ഹേമന്ത് തന്നെയാണ് ഇന്ത്യാസഖ്യത്തിന്റെ വിജയശിൽപി. ഷിബു സോറന്റെ കിരീടം ഈ തിരഞ്ഞെടുപ്പുവിജയത്തിലൂടെ ജാർഖണ്ഡ് ജനത ഹേമന്തിന്റെ തലയിൽ ചാർത്തി.
ന്യൂഡൽഹി ∙ നുഴഞ്ഞുകയറ്റം ആദിവാസികളെ ഭൂരഹിതരാക്കുമെന്ന പ്രചാരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള താരപ്രചാരകർ, ആദിവാസികൾ ദൈവത്തെപ്പോലെ കാണുന്ന ബിർസ മുണ്ടയെ പ്രകീർത്തിച്ചുള്ള പ്രസംഗങ്ങൾ, നഗരങ്ങളെ ഇളക്കിമറിച്ച റോഡ് ഷോകൾ, ചംപയ് സോറനെ സ്വന്തം പാളയത്തിലെത്തിച്ച പൂഴിക്കടകൻ. എന്നിട്ടും ബിജെപിക്കു ജാർഖണ്ഡിൽ അധികാരം തിരിച്ചുപിടിക്കാൻ കഴിയാതിരുന്നതിന്റെ പ്രധാന കാരണം പ്രാദേശിക വികാരങ്ങൾ മനസ്സിലാക്കാതെ പോയതാണ്.
ന്യൂഡൽഹി∙ മഹാരാഷ്ട്രയിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തോൽവി വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പിന്തുണ നൽകിയ സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ നന്ദി പറഞ്ഞു. ഇന്ത്യ സഖ്യത്തിനു വലിയ ജനവിധി
ഹേമന്ദ് പാളയത്തില്‍നിന്ന് ചംപയ് സോറന് ഉള്‍പ്പെടെയുള്ള നേതാക്കളെ അടര്ത്തിയെടുത്തിട്ടും ജാര്‍ഖണ്ഡില്‍ വീണ്ടും ബിജെപിക്കു പിഴച്ചു. എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സര്‍ക്കാരിനു ഭരണത്തുടര്‍ച്ച. 81 സീറ്റുള്ള സംസ്ഥാനത്ത് 54 സീറ്റ്
Nov 22, 2024
ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളിലേക്കും കേരളം ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 2 ലോക്സഭാ സീറ്റുകളിലേക്കും 48 നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്നു രാവിലെ 8 മുതൽ.
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു മണിക്കൂറുകൾ ശേഷിക്കെ മഹാരാഷ്ട്രയിലേക്കും ജാർഖണ്ഡിലേക്കും നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണ് മഹാരാഷ്ട്രയിലെ നിരീക്ഷകർ.
Nov 21, 2024
ന്യൂഡൽഹി ∙ ജാർഖണ്ഡിൽ ഗ്രാമീണ മേഖലകളിൽ പോളിങ് ഉയർന്നതിൽ പ്രതീക്ഷയർപ്പിച്ച് ജെഎംഎം നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം. 2019 ലെ 65.18 ശതമാനത്തിൽ നിന്ന് ഇക്കുറി 67.55 ശതമാനമായാണു പോളിങ് ഉയർന്നത്. രണ്ടു ഘട്ടങ്ങളിലും പോളിങ് ഉയർന്ന മണ്ഡലങ്ങളിലധികവും ഗ്രാമീണ മേഖലകളിലാണ്. നഗരമേഖലകളിൽ ബിജെപിക്കും ഗ്രാമീണ മേഖലകളിൽ ജെഎംഎമ്മിനുമാണു സ്വാധീനമെന്നതാണ് ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ നൽകുന്നത്. നാളെയാണു വോട്ടെണ്ണൽ. ആദ്യഘട്ടത്തിൽ 66.65%, രണ്ടാംഘട്ടത്തിൽ 68.45% എന്നിങ്ങനെയാണു പോളിങ്.
Results 1-10 of 32
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.