Activate your premium subscription today
Tuesday, Apr 15, 2025
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ആവേശപ്പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ ചെന്നൈ സൂപ്പർ കിങ്സ് വീഴ്ത്തിയതിനു പിന്നാലെ, റെക്കോർഡ് നേട്ടവുമായി ചെന്നൈ നായകൻ മഹേന്ദ്രസിങ് ധോണി. മത്സരത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ തിളങ്ങിയ നാൽപ്പത്തിമൂന്നുകാരനായ ധോണി, ഐപിഎലിൽ മാൻ ഓഫ് ദ് മാച്ച്
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) തിളക്കമുള്ള വിജയവുമായി ചെന്നൈ സൂപ്പർ കിങ്സ് രാജകീയമായി തിരിച്ചെത്തിയ മത്സരത്തിൽ, ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്ന് ലക്നൗ താരം അബ്ദുൽ സമദിനെ റണ്ണൗട്ടാക്കിയ മഹേന്ദ്രസിങ് ധോണിയുടെ അണ്ടർ ആം ത്രോ. 11 പന്തിൽ രണ്ടു സിക്സറുകൾ ഉൾപ്പെടെ 20 റൺസുമായി തകർത്തടിച്ച് ചെന്നൈയ്ക്ക് തലവേദന സൃഷ്ടിച്ച യുവതാരത്തെയാണ്, പ്രായത്തെ വെല്ലുന്ന മികവുമായി ധോണി റണ്ണൗട്ടാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ലക്നൗ ∙ ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത് അർധസെഞ്ചറിയുമായി ഫോമിലേക്ക് ഉയർന്ന മത്സരത്തിൽ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്സ് വീണ്ടും വിജയവഴിയിൽ. 11 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 26 റൺസെടുത്ത ധോണിയുടെയും, 37 പന്തിൽ 43 റൺസുമായി ഉറച്ച പിന്തുണ നൽകിയ ശിവം ദുബെയുടെയും മികവിലാണ് ചെന്നൈ സാമാന്യം നീണ്ട ഇടവേളയ്ക്കു ശേഷം വിജയവഴിയിൽ തിരിച്ചെത്തിയത്.
ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ദയനീയ പ്രകടനവുമായി അവസാന സ്ഥാനത്തേക്ക് വീണതിനു പിന്നാലെ, ചെന്നൈ സൂപ്പർ കിങ്സിൽ ആഭ്യന്തര കലഹം രൂക്ഷമെന്ന് വ്യാപക പ്രചാരണം. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പരുക്കേറ്റ് പുറത്തായതിനു പിന്നാലെ വെറ്ററൻ താരം മഹേന്ദ്രസിങ് ധോണി നായകസ്ഥാനത്ത് തിരിച്ചെത്തിയതിനു പിന്നാലെയാണ്,
ചെന്നൈ ∙ കൊൽക്കത്തയ്ക്കെതിരെ മത്സരത്തിൽ കനത്ത തോൽവി വഴങ്ങിയെങ്കിലും ചെന്നൈയുടെ ടോപ് ഓർഡർ ബാറ്റിങ് ശൈലിയെ പിന്തുണച്ച് ക്യാപ്റ്റൻ എം.എസ്.ധോണി. പവർഹിറ്റർമാരുള്ള ബാറ്റിങ് ഓർഡറല്ല ചെന്നൈയുടേത്. പിച്ചിന്റെ സാഹചര്യമനുസരിച്ച് കളിക്കുകയും ക്ലാസിക് ഷോട്ടുകളിലൂടെ സ്കോറുയർത്തുകയും ചെയ്യുന്ന ഓപ്പണർമാരാണ് ടീമിലുള്ളത്. ആദ്യ 6 ഓവറിൽ 60 റൺസ് ഈ ലൈനപ്പിൽനിന്നു പ്രതീക്ഷിക്കാനാകില്ല.
ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് ഇത്തവണത്തെ ഐപിഎലിലെ വിലകൂടിയ താരം. 27 കോടി രൂപയ്ക്കാണ് താരലേലത്തിൽ പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീം സ്വന്തമാക്കിയത്. എന്നാൽ ഋഷഭ് പന്തിന് മാത്രമല്ല ഐപിഎലിൽ എറിയുന്ന ഓരോ പന്തിനും അരക്കോടിയോളം മൂല്യമുണ്ട്. കണക്കൂട്ടലുകൾക്കും അപ്പുറമാണ്
സീസണിലെ അഞ്ചാം തോൽവി വഴങ്ങിയതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈയുടെ തന്ത്രങ്ങളടക്കം പിഴച്ചുപോയതായി തിവാരി ഒരു സ്പോർട്സ് മാധ്യമത്തിൽ തുറന്നടിച്ചു.
മറ്റു ടീമുകൾ ഇംപാക്ട് പ്ലെയേഴ്സിനെ ഇറക്കി കളിതിരിക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംപാക്ട് പ്ലെയർ ഇംപാക്ട് ഉണ്ടാക്കുന്നത് എതിർ ടീമിനാണ് ! കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിൽ നിർണായക ഘട്ടത്തിൽ ഇംപാക്ട് പ്ലെയറായ എത്തിയ ദീപക് ഹൂഡയ്ക്ക് ഒരു എൻഡിൽ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കി, മറുവശത്ത് ശിവം ദുബെയ്ക്ക് അടിക്കാൻ അവസരമൊരുക്കുകയായിരുന്നു ടീം മാനേജ്മെന്റ് നൽകിയ ചുമതല.
ചെന്നൈയിൽ എന്തൊക്കെയോ പുകയുന്നുണ്ടോ? നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിനു പകരം എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തുന്നതാണ് ഇത്തരമൊരു ചർച്ചയ്ക്കു തിരികൊളുത്തിയത്. പോയിന്റുനിലയും ഇത്തരമൊരു സംശയത്തെ ശക്തമാക്കുന്നുണ്ട്. ഏപ്രിൽ 10 വരെയുള്ള പോയിന്റ് നില നോക്കിയാൽ പട്ടികയിൽ ഒന്പതാം സ്ഥാനത്താണ് ചെന്നൈ. എട്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരാബാദുമുണ്ട്. അതായത് ഐപിഎലിനെ പ്രധാനപ്പെട്ട മൂന്നു ടീമുകളാണ് അവസാന സ്ഥാനത്തിനു വേണ്ടി ‘മത്സരിക്കുന്നത്’! ഇത്തരമൊരു സാഹചര്യത്തില് ചെന്നൈ ടീമിനെ ‘റീസ്ട്രക്ചർ’ ചെയ്യാനാണോ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ വരവ്? അഥവാ രക്ഷകനായി ധോണി വന്നാലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കാൻ തക്ക ശേഷിയുള്ള താരനിര ചെന്നൈയ്ക്കുണ്ടോ? എന്താണ് ചെന്നൈയിലെ യഥാർഥ പ്രശ്നം? ഇതോടൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനവും. ഇന്ത്യയുടെ ജഴ്സിയിൽ പോരാടിക്കളിക്കുന്ന രോഹിത് എന്തുകൊണ്ടാണ് മുംബൈയിലേക്ക് എത്തുമ്പോൾ ഒതുങ്ങിപ്പോകുന്നത്? ഈ സീസണിൽ ഐപിഎലിലെ രോഹിത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതുവരെ 18 റൺസ് ആണ്. ടീമിനെ ജയിപ്പിക്കാനാകുന്ന വിധം മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നില്ലേ? ധോണിയെപ്പോലെ രോഹിത് ശർമയുടെ ഐപിഎൽ കരിയറും അസ്തമന നാളുകളിലേക്കു പോവുകയാണോ? ജസ്പ്രീത് ബുംറയുടെ മടങ്ങിവരവും മുംബൈയെ രക്ഷിക്കില്ലേ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.
ചെന്നൈ∙ ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ബാറ്റിങ്ങിൽ നേർവിപരീത ദിശകളിലൂടെ സഞ്ചരിച്ച രണ്ടു ടീമുകൾ മുഖാമെത്തിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സാക്ഷാൽ എം.എസ്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിലാണ് ചെന്നൈ സീസണിലെ ഏറ്റവും നാണംകെട്ട തോൽവി വഴങ്ങിയത്.
Results 1-10 of 664
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.