ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

യുക്രെയ്നെതിരെ യുദ്ധം ചെയ്യാനായി റഷ്യയ്ക്ക് പതിനായിരത്തോളം സൈനികരെ നൽകിയ ഉത്തരകൊറിയയ്ക്ക് പ്രതിഫലമായി കിട്ടിയത് പക്ഷികളും മൃഗങ്ങളും. 25 ഫേസറ്റുകൾ 40 മാൻഡരിൻ ഡക്ക്, 2 വെള്ള കോക്കറ്റൂ, 2 യാക്ക്, രണ്ട് ബ്രൗൺ കരടി, ഒരു ആഫ്രിക്കൻ സിംഹം എന്നിങ്ങനെ 72ലധികം മൃഗങ്ങളെയും പക്ഷികളെയുമാണ് റഷ്യ സമ്മാനമായി നൽകിയത്. മൃഗങ്ങളെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ വൈറലാണ്.

റഷ്യയുടെ പ്രകൃതിവിഭവ മന്ത്രിയായ അലക്സാണ്ടർ കൊസ്‌ലോവയാണ് ജീവികളുടെ കൈമാറ്റത്തിന് നേതൃത്വം വഹിച്ചത്. മോസ്കോ മൃഗശാലയിൽ നിന്ന് ഉത്തരകൊറിയയിലെ പ്യോങ്‌യാങ് സെന്‍ട്രല്‍ മൃഗശാലയിലേക്കാണ് പക്ഷികളെയും മൃഗങ്ങളെയും വ്യോമമാര്‍ഗം എത്തിച്ചത്. ഈ വർഷമാണ് റഷ്യയും ഉത്തരകൊറിയയും പ്രതിരോധ കരാറിൽ ഒപ്പുവയ്ക്കുന്നത്. ഒരു രാജ്യത്തിനെതിരെ അധിനിവേശ ശ്രമം ഉണ്ടാകുമ്പോൾ മറ്റേ രാജ്യം സൈനികസഹായം ഉറപ്പാക്കണമെന്നാണ് കരാർ.

ചരിത്രപരമായി, മൃഗങ്ങൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആത്മബന്ധത്തിന് കണ്ണിയായി പ്രവർത്തിക്കാറുണ്ട്. കൂടാതെ ഈ കൈമാറ്റം പിന്തുണ, കരുണ, പരിപാലനം എന്നിവയുടെ പ്രതീകമായും കണക്കാക്കപ്പെടുന്നു– മന്ത്രി അലക്സാണ്ടർ കൊസ്‌ലോവ പറഞ്ഞു. മുൻപ് ഉത്തരകൊറിയയുടെ പരമാധികാരിയായ കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ 24 കുതിരകളെ സമ്മാനമായി നൽകിയിരുന്നു. ഇതിന്റെ സന്തോഷത്തിൽ രണ്ട് നായകളെയാണ് പുടിന് കിം ജോങ് നൽകിയത്.

English Summary:

Animals for Arms? North Korea Trades Soldiers for Zoo Animals in Bizarre Deal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com