Activate your premium subscription today
Monday, Mar 31, 2025
തിരുവനന്തപുരം∙ ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിനു മുന്നിൽ അടുത്തമാസം നടത്തുന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യം ഇതായിരിക്കുമെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. യേശുദാസിനു വേണ്ടി സംസ്ഥാന സർക്കാരും അനുകൂല നിലപാട് എടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
മലയാളിയുടെ ഗൃഹാതുര ഭാവങ്ങൾക്കൊപ്പം കൂട്ടു കൂടുന്ന ഗാനമാണ് ‘ദേവദൂതർ പാടി സ്നേഹദൂതർ പാടി’. 1985 ൽ പുറത്തിറങ്ങിയ ‘കാതോടു കാതോരം’ എന്ന ചിത്രത്തിലെ ഈ ഗാനം ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ പുതിയ ഭാവത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ആസിഫ് അലി–ജോഫിൻ ടി.ചാക്കോ
ഗാനഗന്ധർവൻ കെ.ജെ.യേശുദാസ് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് മകനും ഗായകനുമായ വിജയ് യേശുദാസ്. യേശുദാസ് അമേരിക്കയിൽ തന്നെയാണുള്ളതെന്നും ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് യേശുദാസിനെ ചെന്നൈയിലെ
ചലച്ചിത്രഗാനങ്ങളെ പൊതുവെ പിന്നണിഗാനങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്. നിശ്ശബ്ദചിത്രങ്ങളിൽ നിന്നും ശബ്ദചിത്രങ്ങളിലേക്ക് ചലച്ചിത്രമേഖല പുരോഗമിച്ച് വൈകാതെ തന്നെ പിന്നണിഗാനസമ്പ്രദായവും സജീവമായി. പിന്നണിയിലുള്ളവരുടെ മുന്നണികളെ മാത്രമാണ് ജനം അറിയാറുള്ളത് -മുഖ്യമായും ഗായകർ, സംഗീതസംവിധായകർ, ഗാനരചയിതാക്കൾ
‘എന്നെ അറിയുമോ?’ തന്റെ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയ ആലപ്പി അഷ്റഫിന്റെ തോളത്ത് പിടിച്ച് ആ മധ്യവയസ്കൻ ചോദിച്ചു. അപരിചിതന്റെ മുഖത്തേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയെങ്കിലും നിരവധി സിനിമകളുടെ സ്രഷ്ടാവിന് ചെവിക്കു മേലെ വളർന്നിറങ്ങിയ ചുരുളൻ മുടിയും അലസ വേഷവുമായി നിൽക്കുന്ന ആളെ അത്ര
തുണിക്കടയിലെ 38 രൂപ മാസശമ്പളത്തിൽനിന്ന് ഒരു വിഹിതം സംഗീതം പഠിക്കാനും സംഗീതത്തിന് പിറകേയുള്ള ഓട്ടത്തിനുമാണ് യൗവനത്തിൽ വർഗീസ് മാറ്റി വച്ചത്. സംഗീതത്തിന്റെ ആദ്യാക്ഷരം പറഞ്ഞുകൊടുത്തത് കല്ലുവീട്ടിൽ വാറുണ്ണി ആശാൻ. പാട്ട് പഠിപ്പിച്ചിട്ടില്ലെങ്കിലും ഗുരു ആരാണെന്നുള്ള ചോദ്യത്തിന് വർഗീസിന് ഒറ്റ ഉത്തരമേയുള്ളൂ, ഗാനഗന്ധർവൻ യേശുദാസ്. അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടുന്നതാണ് വർഗീസിന്റെ സംഗീതയാത്ര. ദാരിദ്ര്യത്തിന്റെ കാലത്ത് മാതാപിതാക്കളായ പടിക്കല ഔസേപ്പും ത്രേസ്യയും മകന്റെ പാട്ടുകമ്പത്തിന് എതിര് പറഞ്ഞില്ലെങ്കിലും 8 മക്കളിൽ ഇളയവനായ വർഗീസിന് പാട്ട് പഠിക്കാനുള്ള ഓട്ടം പാതിയിൽ നിർത്തേണ്ടിവന്നു, ദാരിദ്ര്യം തന്ന കാരണം.
നാലു വർഷം മുൻപൊരു സന്ധ്യ. കൊച്ചിയിലെ ഭാസ്കരീയം ഹാളിൽ കേരളപ്പിറവിയോടനുബന്ധിച്ച് മലയാളമനോരമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്റെ സംഗീതപരിപാടി. സമയമടുത്തിട്ടും ഗായകനെത്തിയില്ല. ബ്ലോക്കിൽ കുടുങ്ങിയിരിക്കുന്നു. എല്ലാവരും അങ്കലാപ്പിലായി. കാത്തിരിപ്പ് ഒന്നരമണിക്കൂർ നീണ്ടു. ഒടുവിൽ ആളെത്തി. പരിപാടി തുടങ്ങാൻ വേദിയിൽ കയറുന്നതിനുതൊട്ടുമുൻപാണ് ആരോ ചോദിച്ചത്, ‘കേരളപ്പിറവിയുമായിട്ട് പാന്റ്സിട്ടാണോ ജയേട്ടാ പാടുന്നത്... മുണ്ടില്ലേ?’ എന്ന്.... ഗായകൻ ഒന്നു പകച്ചു. അടുത്തനിമിഷം, അവിടെയുണ്ടായിരുന്ന കാവിക്കൈലിയുടുത്ത ഒരു സുഹൃത്തിനെ അടുത്തുള്ള മുറിയിലേക്കു വലിച്ചുകൊണ്ടുപോയി. മടങ്ങിവരുമ്പോൾ അതാ ഗായകൻ മുണ്ടുടുത്ത് ഒരുങ്ങിയിരിക്കുന്നു... ഗാനമേള കഴിഞ്ഞ് ജയചന്ദ്രനെത്തുന്നതുവരെ സുഹൃത്തിന് പുറത്തിറങ്ങാനാവാതെ മുറിയിലിരിക്കേണ്ടിവന്നത് തമാശ. മറ്റൊരു പരിപാടിയിലും ജയചന്ദ്രന് ഇതുപോലെ വൈകിയെത്തേണ്ടിവന്നു. ടിവിയിൽ ലൈവുള്ളതാണ്. പക്ഷേ, ഗായകന്റെ വേഷം മുഷിഞ്ഞ കൈലിയും ടിഷർട്ടും.
മലയാളിയുടെ സംഗീതത്തിന്റെ മറുപേരാണ് യേശുദാസ്. എല്ലാ വികാരതീക്ഷ്ണതകളിലും പേരിടാന്‍ കഴിയാത്ത വികാരവായ്പ്പിലും മലയാളിയുടെ ഈണമായ ഇതിഹാസ സ്വരം. യേശുദാസ് എന്ന ദാസേട്ടന്റെ സ്വരം കേള്‍ക്കാത്ത മലയാളികളുണ്ടാകില്ല. ഏതാണ് പ്രിയഗാനം എന്നു ചോദിച്ചാല്‍ അവര്‍ക്കാകട്ടെ പറയാനുമാകില്ല. അത്രമാത്രം യേശുദാസും
പാടുന്നു എന്നല്ലാതെ അങ്ങനെയൊരു കണക്കൊന്നും സൂക്ഷിച്ചുവയ്ക്കാറില്ലെന്നു യേശുദാസ് പറയുന്നു. പക്ഷേ സിനിമയിയിലും ആൽബങ്ങളിലുമെല്ലാമായി ഗന്ധർവനാദത്തിൽ അരലക്ഷം പാട്ടുകളെങ്കിലും പിറന്നിട്ടുണ്ടാവും എന്നാണ് സംഗീത ഗവേഷകരുടെ കണക്ക്. അങ്ങനെയെങ്കിൽ ഓരോ വർഷവും യേശുദാസ് പാടിയത് ശരാശരി ആയിരം പാട്ടുകൾ! ഒരു ദിവസം
മലയാള ലളിതഗാനശാഖയ്ക്കു തരംഗിണി നൽകിയ സംഭാവന വളരെ വലുതാണ്. സിനിമാ ഭക്തി ഗാനങ്ങളുടെ കാര്യത്തിൽ അങ്ങനെ പറയാനാവില്ല. തരംഗിണി ഇറക്കിയില്ലെങ്കിലും അവ ജന്മമെടുക്കകതന്നെ ചെയ്യുമായിരുന്നു. പക്ഷേ, മലയാളത്തിനൊരു ലളിതഗാന സമൃദ്ധി കൊടുത്തത് തരംഗിണിയാണെന്നു പറയാതെ വയ്യ. വസന്ത ഗീതങ്ങൾ, പൊന്നോണ തരംഗിണി, രാഗതരംഗിണി,
ഭക്തിയിലലിഞ്ഞ് ഒഴുകുകയാണു ഗന്ധർവനാദം. ആദിയിൽ നിന്നും അനാദിയിൽ നിന്നും അമൃതം പോലെ ഊറി വരുന്ന ആ സ്വരരാഗ സുധയിൽ ലയിച്ചിരിക്കെ ആരും ചോദിച്ചുപോകും... ‘ഇതിലും പരമൊരു സ്വര മധുരമുണ്ടോ?’ ഇഹലോകത്തെങ്ങും ഇതിനോളം പോന്നൊരു സ്വരം കേട്ടിട്ടില്ലെന്നു സാക്ഷ്യം പറഞ്ഞതു ലോകം ജയിച്ചു വന്ന എ.ആർ.റഹ്മാനും ഇശൽരാജ
മലയാള സിനിമാഗാന ചരിത്രത്തിലെ നാഴികക്കല്ലാണു ‘റോസി’ എന്ന ചിത്രം. മണിസ്വാമി (കവിയൂർ പൊന്നമ്മയുടെ ഭർത്താവ്) നിർമിച്ചു പി.എൻ.മേനോൻ സംവിധാനം ചെയ്ത ചിത്രം. പി.ഭാസ്കരന്റെ വരികൾക്കു സംഗീതം നൽകിയതു കെ.വി.ജോബ്. ഭക്തിഗാനങ്ങൾക്കാണു കെ.വി.ജോബ് കൂടുതലും സംഗീതം നൽകിയിരിക്കുന്നത്. ജോബ് ആൻഡ് ജോർജ് എന്ന പേരിൽ ജോർജ്
വിശേഷണങ്ങള്‍ക്കതീതനാണ് യേശുദാസ്. അദ്ദേഹം ആരെന്ന് മലയാളികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഓരോ മലയാളിയുടെയും ഹൃദയാന്തരത്തില് ആ മാസ്മരിക ശബ്ദമുണ്ട്. യേശുദാസ് പാടി അനശ്വരമാക്കിയ ഈണങ്ങളുണ്ട്. എത്ര കൊടിയ വേദനകള്‍ക്കിടയിലും ദാസേട്ടന്റെ ദൈവീക സ്വരം കേള്‍ക്കുന്ന മാത്രയില്‍ എല്ലാം മറന്നു പോകുമെന്ന്
ആ വെൺപുഴ ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിനരികിലൂടെ ഒഴുകുന്നു; യേശുദാസ്. ഒരു പുരുഷായുസ്സോളമെത്തുന്ന സംഗീതജീവിതം! പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഏതു ജീവിതഘട്ടത്തിനും പശ്ചാത്തലമായി യേശുദാസിന്റെ പാട്ടുകളുണ്ടാവും. അന്നുമുതൽ ഇന്നുവരെ മലയാളക്കരയിലെ ഓരോ പ്രണയിയും ഓരോ വിരഹിയും എത്രയോ തവണ ആ
യവനചിന്തകനായ പ്ലേറ്റോ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, ‘‘എല്ലാ കലാസൃഷ്ടിയും ഒരുതരത്തിലുളള അനുകരണമാണ്’’ എന്ന്. നർത്തകരും അഭിനേതാക്കളും ഗായകരുമെല്ലാം അനുകർത്താക്കളാണ്. അവർ രസിക്കുന്നു, സ്വന്തം നൈസർഗികത കൂട്ടിച്ചേർത്ത് മറ്റുള്ളവരെ രസിപ്പിക്കുന്നു. മിമിക്രി എന്നൊരു കലാവിഭാഗം തന്നെ നമുക്കുള്ളതുപോലെ,
‘1958ൽ പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നു വായ്പാട്ടിൽ ഹിന്ദോള രാഗത്തിലുളള ‘മാമവതുശ്രീ സരസ്വതി...’ എന്ന കീർത്തനമാണു പാടിയത്. ശാസ്ത്രീയ സംഗീതത്തിൽ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മൃദംഗത്തിൽ ഒന്നാം സ്ഥാനം ഗായകൻ പി.ജയചന്ദ്രനായിരുന്നു. സമാപന വേദിയിൽ ഞങ്ങൾ ഒരുമിച്ചുള്ള പ്രകടനവുമുണ്ടായിരുന്നു’.
പാട്ടുകൾ ഏറെ പാടിയിട്ടുണ്ടെങ്കിലും അവയിൽ പലതിന്റെയും ക്രെഡിറ്റുകൾ മറ്റു ഗായകരുടെ പേരിലായി. എന്നിട്ടും പരാതിയോ പരിഭവമോ പറയാതെ സംഗീതത്തെ കൂട്ടുപിടിച്ചു സന്തോഷത്തോടെ ജീവിക്കുകയാണ് ഗായിക ലതിക. മലയാളികളുടെ ഗൃഹാതുരതയുടെ അടയാളമായ ഹമിങ്ങുകളുടെ സ്വന്തം പാട്ടുകാരിയായ ലതിക, പാട്ടു വിശേഷങ്ങൾ പങ്കിട്ട് മനോരമ ഓൺലൈനിന്റെ സംഗീത അഭിമുഖ പാരമ്പരയായ പാട്ടുപുസ്തകത്തിൽ.
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്വാലെ...’ സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന
സംഗീതത്തിൽ എന്റെ ആദ്യ ഗുരു പിതാവ് അഗസ്റ്റിൻ ജോസഫ് തന്നെയാണ്. പാട്ടിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു തന്ന അപ്പച്ചനു തിരികെ ഒരു പാട്ട് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് ഞാൻ! മുഹമ്മദ് റഫി സാബ് പാടി അനശ്വരമാക്കിയ ‘ഓ ദുനിയാ കേ രഖ്വാലെ...’ സ്കൂളിൽ പഠിക്കുന്ന കാലത്തു കോരിത്തരിപ്പിച്ചിരുന്ന, ഏറെ പാടി നടന്നിരുന്ന പാട്ട്. റിക്കോർഡ് കേട്ടു പഠിച്ചാണ് ഞാൻ അപ്പച്ചനു പഠിപ്പിച്ചു കൊടുത്തത്. പക്ഷേ അദ്ദേഹം ആ പാട്ടു പാടിയതു മലയാളത്തിലായിരുന്നു. ‘തെല്ലലിയാതോ ജഗദീശാ...’ എന്നു തുടങ്ങുന്ന മലയാള വരികൾ എഴുതിയതു ഹിന്ദി നന്നായറിയാമായിരുന്ന അഭയദേവ് സാർ. ‘ചാന്ദ് കെ ഢൂംഢെ പാഗൽ സൂരജ്’ എന്ന ചരണം ‘ചന്ദ്രനെ തേടി വാഴുന്നു സൂര്യൻ...’ എന്നായി. എനിക്ക് മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിനാകെ അത്രമേൽ പ്രിയപ്പെട്ടതായിരുന്നു റഫി സാബും അദ്ദേഹത്തിന്റെ പാട്ടുകളും. ആ സംഗീതത്തിൽ ഊറിച്ചേർന്നതായിരുന്നു എന്റെ കുട്ടിക്കാലം.
ഉണ്ണിയേശുവിന്റെ വരവറിയിച്ച് ഒരു ക്രിസ്മസ് കാലം കൂടെ ആഗതമാവുകയായി. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തുന്ന ക്രിസ്മസ് രാവിനു പകിട്ടേകാൻ ഇതാ പുത്തൻ ഈണങ്ങളും എത്തിക്കഴിഞ്ഞു. പാട്ടുവീഞ്ഞൊഴുകുന്ന, ആഘോഷ ലഹരി നിറയ്ക്കുന്ന ക്രിസ്മസ് കാലത്ത് ശ്രദ്ധ നേടുകയാണ് ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന്റെ
രാജസേനൻ സംവിധാനം ചെയ്ത ‘മേലേപ്പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് പാട്ടിന്റെ റീമേക്ക് പതിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദിവ്യ ശ്യാം, ഷൺമുഖദാസ് എന്നിവരാണ് മനം കവരും വിഡിയോയുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ പ്രണയപ്പാട്ടായ ‘വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും ഉള്ളിന്നുള്ളിൽ
2002 ൽ ഫാസിൽ 'കൈയെത്തും ദൂരത്ത്' എന്ന സിനിമയിലൂടെ 'ഫഹദ്' എന്ന പേരുള്ള രണ്ട് പേരെ മലയാള സിനിമയിൽ അവതരിപ്പിച്ചു - നായകൻ ഫഹദും നായകനുവേണ്ടി പിന്നണി പാടിയ ഗായകൻ ഫഹദും. ഒന്ന് പതുങ്ങി, പിന്നെ കളം നിറഞ്ഞതാണ് നായകന്റെ ചരിത്രമെങ്കിൽ പിന്നണിഗാനരംഗത്ത് ഒന്ന് നിറഞ്ഞ് പിന്നെ മറഞ്ഞതാണ് ഗായകന്റെ ചരിത്രം.
എന്റെ കുട്ടിക്കാലത്ത് നാട്ടിൻപുറങ്ങളിൽ സ്ഥിരം കേൾക്കുന്ന വാക്കുകളായിരുന്നു ‘പേർഷ്യയിൽനിന്നു വരുന്നു’ എന്നത്. പേർഷ്യയെന്നു കേട്ടാൽ അതു മിഡിൽ ഈസ്റ്റാണെന്ന് ഇപ്പോൾ അറിയാമെങ്കിലും അന്നു ഞങ്ങൾക്കത് ഏതോ സ്വപ്നഭൂമിയായിരുന്നു. പേർഷ്യയിൽനിന്നു വരുന്നവർ കൊണ്ടു വരുന്ന വിലപിടിച്ച സാധനങ്ങൾക്കൊപ്പം സംഗീതത്തിലേക്കും ധാരാളം പേർഷ്യൻ സംഭാവനകൾ അക്കാലത്തു സംഭവിച്ചിരുന്നു.
അതുല്യ ഈണക്കൂട്ടുകളുടെ ഉടമ രവീന്ദ്രൻ മാസ്റ്ററിന്റെ ജന്മവാർഷികമാണിന്ന്. കാലഭേമില്ലാതെ കാതുകളെ കീഴടക്കുന്ന ഹരിമുരളീരവമാണ് അദ്ദേഹത്തിന്റെ ഓരോ ഗാനവും. രാഗങ്ങളെ അതിന്റെ ഏറ്റവും സങ്കീര്‍ണമായ തലത്തിൽ കൂടി നയിച്ച് മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതജ്ഞനാണ് മാഷ്. മികച്ച സംഗീതജ്ഞർ
പാതിരാ മയക്കത്തിൽ പാട്ടുകൾ പിറക്കാറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം. എന്നാല്‍ പിറന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മനുഷ്യമനസ്സിന്റെ ചിന്തകൾ മാത്രമല്ല, വിപ്ലവം വരെ പാതിരയിൽ പൂത്തിരുന്ന കാലം. അന്നാണ് വയലാർ എന്നത് ആലപ്പുഴയിലെ ഒരു സ്ഥലനാമം മാത്രമല്ലാതായിമാറിയത്. ഏകാന്തതയിലും ഉന്മാദത്തിലും ആനന്ദത്തിലുമെല്ലാം തേടിയെത്തിയ വരികളുടെ സ്രഷ്ടാവിനെ ആ സ്ഥലനാമത്തിൽ മലയാളി ഹൃദയത്തിലേക്കാവാഹിച്ചു.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.