ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ ഗോത്രവിഭാഗങ്ങൾക്കായി 24,000 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഗോത്രവിഭാഗ നേതാവ് ബിർസ മുണ്ടയുടെ ജൻമവാർഷികത്തോടനുബന്ധിച്ച് ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ നടന്ന ചടങ്ങിലായിരുന്നു പദ്ധതികളുടെ തുടക്കം. പിഎം കിസാൻ പദ്ധതി വഴി കർഷകർക്കുള്ള സാമ്പത്തിക സഹായത്തിന്റെ പതിനഞ്ചാം ഗഡുവായ 18,000 കോടി രൂപയുടെ വിതരണോദ്ഘാടനവും ചടങ്ങിൽ മോദി നിർവഹിച്ചു.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പാതിവഴിയിൽ നിൽക്കെ ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഗോത്രവിഭാഗങ്ങൾക്കായുള്ള പദ്ധതി നാളെ വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കം കൂടിയാണ്. പിഎം കിസാൻ പദ്ധതിയിലെ ധനസഹായ വിതരണവും മധ്യപ്രദേശും ഛത്തീസ്ഗഡും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ സ്വാധീനമുണ്ടാക്കും. 

ഗോത്രവിഭാഗങ്ങൾക്കിടയിൽ പിന്നാക്കാവസ്ഥയിലുള്ള 28 ലക്ഷം പേർക്കാണ് 24,000 കോടി രൂപയുടെ പദ്ധതി വഴി സഹായം ലഭിക്കുക. വൈദ്യുതി, വീട്, ശുദ്ധജലം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, റോഡ് വികസനം എന്നിവയാണു ലഭ്യമാക്കുക. കേന്ദ്രപദ്ധതികളുടെ ആനുകൂല്യം ഇനിയും ലഭിക്കാത്തവരിലേക്ക് എത്താൻ ലക്ഷ്യമിട്ടുള്ള ‘വികസിത് ഭാരത് സങ്കൽപ് യാത്ര’യ്ക്കും മോദി തുടക്കമിട്ടു. അടുത്ത ജനുവരി 25 വരെ വിവിധ ജില്ലകളിലായി സംഘടിപ്പിക്കുന്ന യാത്ര 2.7 ലക്ഷം ഗ്രാമപഞ്ചായത്തുകളിലും 15,000 നഗരമേഖലകളിലുമെത്തും. 

English Summary:

Controversy over Prime Minister Narendra Modi launching 24,000 crore worth projects during elections

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com