Activate your premium subscription today
Tuesday, Apr 15, 2025
ബഹ്റൈനിലെ വനിതകൾക്ക് മാത്രമായുള്ള വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ പുരുഷ ജീവനക്കാരെ നിയമിക്കുന്നത് വിലക്കണമെന്ന് ആവശ്യം.
പാർലമെന്റിൽ പുതിയതായി അവതരിപ്പിക്കപ്പെട്ട ഡിജിറ്റൽ പഴ്സനേൽ ഡേറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമം വിവരാവകാശത്തിന്റെ കഴുത്തിൽ കത്രികവയ്ക്കുകയാണെന്നാണ് ഇന്ത്യ സഖ്യം ഉൾപ്പെടുന്ന പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. എല്ലാ വ്യക്തിഗത വിവരങ്ങളും വെളിപ്പെടുത്തലിൽനിന്ന് ഒഴിവാക്കുന്ന നിയമത്തിലൂടെ വിവരാവകാശ നിയമത്തിന്റെ (ആർടിഐ ആക്ട്) ഭേദഗതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം.
ന്യൂഡൽഹി∙ പാർലമെന്റ് പാസ്സാക്കി രാഷ്ട്രപതി ഒപ്പിട്ട വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം പുറത്തിറക്കി.
ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബില്ലും പാർലമെന്റിൽ പാസ്സായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്ക്കുള്ള കൂട്ടായ പ്രവർത്തനത്തനങ്ങൾക്ക് ഇതു ശക്തി പകരുമെന്ന് മോദി പറഞ്ഞു. ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകമാണ് ഈ ബില്ലുകളെന്നു എക്സ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ യുഎസ് തീരുവ വിഷയത്തിലും ചൈനീസ് കയ്യേറ്റത്തിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചു. വിദേശിയുടെ മുന്നിൽ തലകുനിച്ചുനിൽക്കുകയെന്നതാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും നയമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സഖ്യകക്ഷിയായ യുഎസ് ഏർപ്പെടുത്തിയ തീരുവ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർക്കും. കൃഷി, ഓട്ടമൊബീൽ, ഫാർമ മേഖലകളെ തീരുവ കാര്യമായി ബാധിക്കും.
ന്യൂഡൽഹി ∙ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ. 128 പേർ ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 പേർ എതിർത്തു. ഇന്നലെ പുലർച്ചെ വരെ നീണ്ട ചർച്ചയ്ക്കൊടുവിൽ ലോക്സഭ പാസാക്കിയ ബിൽ കേന്ദ്ര സർക്കാർ ഇന്നലെത്തന്നെ രാജ്യസഭയിലും അവതരിപ്പിക്കുകയായിരുന്നു. 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ ഇന്നു പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചതോടെ ബിൽ നിയമമാകാൻ രാഷ്ട്രപതിയുടെ അംഗീകാരം മാത്രമാണു ശേഷിക്കുന്നത്. ബിൽ രാജ്യസഭയും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും സമരക്കാർ ജയ് വിളിച്ചു.
വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായകമാറ്റങ്ങൾ വരുത്തുന്നതാണ് കേന്ദ്രസർക്കാർ ഏപ്രിൽ 2ന് അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ. 2024 ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്കു (ജെപിസി) വിട്ടിരുന്നു. സമിതി നിർദേശിച്ച മാറ്റങ്ങളോടെയാണ് പരിഷ്കരിച്ച ബിൽ അവതരിപ്പിച്ചത്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾ കവരാനുമാണ് നീക്കമെന്നാണ് പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും ആരോപണം. വഖഫ് സമ്പ്രദായം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനാണ് ബിൽ എന്നാണ് സർക്കാർ വാദം. ഇസ്ലാമിക വിശ്വാസപ്രകാരം മതപരമോ ആത്മീയമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കുവേണ്ടി ദൈവത്തിന്റെ പേരിൽ സമർപ്പിക്കുന്ന വസ്തുക്കളെയാണ് വഖഫ് എന്നു പറയുന്നത്. മുസ്ലിംകളുടെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, കബറിടങ്ങൾ, ദർഗകൾ തുടങ്ങിയവയെല്ലാം വഖഫ് ഭൂമികളിലാണ്. വഖഫ് ആയി പ്രഖ്യാപിക്കപ്പെട്ട ഭൂമി/വസ്തു പിന്നീട്
കൊച്ചി∙ വഖഫ് ഭേദഗതി ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഇത് ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ മുന്നണിക്കോ ഉള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നും സിറോ മലബാർ സഭ. മുനമ്പം ജനതയ്ക്ക് ആശ്വാസം നൽകുന്ന കാര്യമാണ് ബിൽ പാസായതെന്നും സഭാ വക്താവ് ഫാ. ആന്റണി വടക്കേക്കര
ന്യൂഡൽഹി ∙ ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില് ഇന്ന് രാജ്യസഭയില് അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും. നിർദിഷ്ട നിയമനിർമാണം രാഷ്ട്രപതി ഒപ്പിടുന്നതോടെ നിലവിൽ വരും. ഇതോടെ വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഇല്ലാതാകും. ലോക്സഭയിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232
ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ, 14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56ന് ലോക്സഭ പാസാക്കി. 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 520 പേരാണ് വോട്ട് ചെയ്തത്. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി.
Results 1-10 of 865
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.