Activate your premium subscription today
Tuesday, Apr 15, 2025
മലയാള സിനിമയ്ക്കു കോഴിക്കോട്ടൊരു തറവാടുണ്ട്; പുതിയറ താലൂക്ക് റോഡിലുള്ള ഹോട്ടൽ മഹാറാണി. 1982–83 കാലത്ത് സംവിധായകൻ ഐ.വി.ശശിയാണ് മലയാള സിനിമയെ മഹാറാണിയിൽ എത്തിച്ചത്. ഐ.വി.ശശിയെ ഒരു നോക്കുകാണാൻ എത്രയോ പേർ മഹാറാണിയുടെ മതിൽ ചാടിക്കടന്നിരിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ‘നാടോടിക്കാറ്റിൽ’ എം.ജി.സോമന്റെ
കൊച്ചി ∙ നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുൻപ് അഭിനയിച്ച മൂന്നു ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസെന്നാണ് സൂചന. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളിൽ അഭിനയിച്ചതിനു പ്രതിഫലം വാങ്ങിയിട്ടില്ലെന്നും പക്ഷേ നിർമാണ പങ്കാളിയെന്ന നിലയിൽ പണം വാങ്ങിയെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിൽ 2022 ഡിസംബർ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്.
കുട്ടിക്കാലം മുതൽ ഷൂട്ടിങ് സെറ്റുകളില്‍ കയറിയിറങ്ങി നടന്ന രവികുമാറിന് സിനിമാലോകം അന്യമായിരുന്നില്ല. സിനിമയുമായി ബന്ധമുള്ള കുടുംബത്തിലാണ് രവികുമാറിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് കെ.എം.കെ.മേനോന് തിരുവനന്തപുരത്ത് ശ്രീകൃഷ്ണ എന്ന പേരില്‍ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ചിരുന്നു. മേനോൻ പണമിറക്കി രവികുമാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഉല്ലാസയാത്രയിലൂടെയാണ് രവികുമാർ സിനിമയില്‍ സജീവമാകുന്നത്. നിര്‍മ്മാണം രവികുമാര്‍ എന്നായിരുന്നു ടൈറ്റില്‍ ക്രെഡിറ്റ്. ഈ കണക്കില്‍ 2025 ല്‍ 50 വര്‍ഷം തികയുമ്പോഴാണ് രവികുമാര്‍ മലയാള ചലച്ചിത്ര രംഗത്തു നിന്നും വിടപറയുന്നത്. 1975 ല്‍ ഉല്ലാസയാത്ര നിർമ്മിക്കുമ്പോൾ രവിക്ക് 20 വയസ്സ് തികഞ്ഞിരുന്നില്ല. ജയന് ആദ്യമായി ശ്രദ്ധേയ വേഷത്തിലെത്തിയ സിനിമയില്‍ രവിയും അഭിനയിച്ചു. മുന്‍പ് പി.ഭാസ്കരന്റെ ലക്ഷപ്രഭു എന്ന പടത്തില്‍ ബാലതാരമായും അദ്ദേഹം മുഖം കാട്ടിയിരുന്നു. അന്നു രവിക്ക് പ്രായം 13 വയസ്സ്. ∙ അവളുടെ രാവുകളിലും നീലത്താമരയിലും നായകന് ഇരുപതാമത്തെ വയസ്സിൽ നിർമ്മാതാവായെങ്കിലും അഭിനയവും രവികുമാറിനു മോഹാവേശമായി കൂടെയുണ്ടായിരുന്നു. അതായിരിക്കും തന്റെ തലയില്‍ എഴുതിയിരിക്കുന്നതെന്നാണ് പില്ക്കാലത്ത് നടനായപ്പോള്‍ രവികുമാര്‍ സ്വയം വിശേഷിപ്പിച്ചത്. ഐ.വി.ശശിയുമായി ഒത്തു ചേര്‍ന്നതോടെയാണ് രവിയുടെ കാലം തെളിയുന്നത്. അവളുടെ രാവുകള്‍ക്ക് മുന്‍പ് ശശി ഒരുക്കിയ സിനിമകളിലും രവി അഭിനയിച്ചിരുന്നു. പ്രേംനസീറും കമല്‍ഹാസനുമൊപ്പം ചെറിയ വേഷങ്ങളിലും പിന്നീട് പ്രധാന വേഷങ്ങളിലും വന്ന രവികുമാര്‍ 1978 ല്‍ അവളുടെ രാവുകളില്‍ എത്തിയപ്പോള്‍ അവസ്ഥ മാറി മറിഞ്ഞു.
കേരളത്തിലെ രാഷ്ട്രീയ നേതാവായ സ്റ്റീഫൻ നെടുമ്പള്ളിയും രാജ്യാന്തര അധോലോക തലവൻ ഖുറേഷി അബ്രാമും (കെ.എ) തമ്മിലുള്ള ബന്ധമെന്ത് എന്നതാണു മലയാളത്തിലെ ഹിറ്റ് സിനിമകളായ ലൂസിഫറിന്റെയും രണ്ടാം ഭാഗമായ എമ്പുരാന്റെയും ആകാംക്ഷാഘടകം. ഇരുവരും തമ്മിലുള്ള ബന്ധത്തിനു തെളിവായി സിനിമയിലെ ഗോവർധൻ (ഇന്ദ്രജിത്) എന്ന കഥാപാത്രം കണ്ടെത്തുന്നത്, രണ്ടാളുടെയും കയ്യിൽ കണ്ട കൊത്തുപണികളുള്ള കറുത്ത മോതിരമാണ്. വിവാദത്തിന്റെ അകമ്പടിയോടെ തിയറ്ററുകളിൽ നിറഞ്ഞോടുന്ന എമ്പുരാനിൽ മോഹൻലാലിന്റെ രണ്ടു കഥാപാത്രങ്ങളും കൈവിരലിൽ അണിഞ്ഞ ആ മോതിരത്തിനു പറയാൻ ഒരുപാട് നിഗൂഢ കഥകളുണ്ട്. തേനീച്ചയോ ചീവീടോ പരുന്തോ ആയി തോന്നാവുന്ന മോതിരത്തിലെ രൂപം വലിയൊരു സൂചനയായി ഗോവർധനു മനസ്സിലാകുന്നു. ആ മോതിരത്തിലാണ് അബ്രാമിന്റെ രഹസ്യം ഒളിച്ചിരിക്കുന്നതെന്നും അയാൾ തിരിച്ചറിയുന്നു. എന്താണ് ആ മോതിരത്തിലെ രൂപത്തിനു പിന്നിലെ കഥകൾ? ഇന്റർനെറ്റിലെ ഏറ്റവും വലിയ നിഗൂഢതയാണത്. തമോഗോളത്തിലെ എമ്പുരാന്റെ വരവറിയിക്കുന്ന മോതിരമുദ്ര,
നമ്മുടെ കുഞ്ഞുങ്ങളിൽ ഏറിയ പങ്കും മാധ്യമങ്ങളുടെ സ്വധീനത്തിലാണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കയ്യെത്തും ദൂരത്താണ് അവരെ സംബന്ധിച്ചിടത്തോളം നവമാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ലഭ്യത. വിരൽത്തുമ്പിൽ ലഭ്യമാകാത്തതായി ഒന്നുമില്ല കുട്ടികളുടെ താല്പര്യങ്ങൾ ഇപ്പോൾ കാർട്ടൂൺ കാണലിൽ മാത്രമായി ഒതുങ്ങി
തിരുവനന്തപുരം/ കൊച്ചി ∙ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് ‘എമ്പുരാൻ’ സിനിമയിൽനിന്നു പതിനേഴോളം ഭാഗങ്ങൾ നീക്കാൻ നിർമാതാക്കൾ തീരുമാനിച്ചു. ഇന്നും നാളെയും അവധിയായതിനാൽ പുതിയ പതിപ്പ് ചൊവ്വാഴ്ച സെൻസർ ബോർഡിനു നൽകും; തുടർന്ന് ബുധനാഴ്ചയോടെ തിയറ്ററുകളിൽ എത്തിക്കാനാണു ശ്രമം.
ഡാലസ്∙ ഡാലസിലെ ലൂയിസ്വില്ലിലുള്ള സിനിമാർക്ക് കോംപ്ലക്സ് കൊച്ചു കേരളക്കരയാക്കി എമ്പുരാന്റെ റീലിസ്. അമേരിക്കയുടെ ചരിത്രത്തിൽ ഒരു മലയാള സിനിമക്ക് ഇത്തരത്തിൽ ഗംഭീര വരവേൽപ്പ് ലഭിക്കുന്നത് ഇതാദ്യം.
കാലങ്ങളായി അരക്കിട്ടുറപ്പിച്ചു വച്ചിരിക്കുന്ന ചില മൂല്യബോധങ്ങളുണ്ട്. അവയിലാണ് മനുഷ്യർ ബന്ധങ്ങളെ ‘കുടുക്കി’യിട്ടിരിക്കുന്നതെന്നു പറയേണ്ടി വരും. ആരൊക്കെ തമ്മിൽ പ്രണയിക്കാം, ലൈംഗികബന്ധത്തിൽ ഏർപ്പെടാം തുടങ്ങിയ കാര്യങ്ങളിൽ പരിഷ്കൃത സമൂഹത്തിന് ധാരണയുണ്ട്. എന്നാൽ മനുഷ്യ ബന്ധങ്ങൾ സങ്കീർണമായതുകൊണ്ടുതന്നെ ചിലപ്പോൾ ചില ‘നിഷിദ്ധമായ ഇടകലരുകൾ’ വന്നേക്കാം. കാലം മാറുന്നതിന് അനുസരിച്ചു ബന്ധങ്ങൾക്കു പുതിയ നിർവചനങ്ങളും വ്യാഖ്യാനങ്ങളും വന്നേക്കാം. അത്തരത്തിൽ പരമ്പരാഗത മൂല്യബോധങ്ങളിൽനിന്നു മാറിയുള്ളൊരു പ്രണയമാണു അടുത്തിടെ പുറത്തിറങ്ങിയ ‘നാരായണീന്റെ മൂന്ന് ആൺമക്കൾ’ എന്ന സിനിമയിലെ കസിൻസായ നിഖിലിന്റേതും ആതിരയുടേതും. ജാതി പ്രധാന വിഷയമായ സിനിമയിൽ ‘ഇൻസെസ്റ്റ് സെക്സിനെ’ (രക്തബന്ധമുള്ളവർ തമ്മിലുള്ള ലൈംഗികബന്ധം) വളരെ ‘സ്വഭാവികമായാണു’ കാണിക്കുന്നത്. രണ്ടുരാജ്യങ്ങളിൽ പരസ്പരം അറിയാതെ, പരിചയപ്പെടാതെ കഴിയുന്ന സഹോദരന്മാരുടെ മക്കൾ ഒരിക്കൽ കണ്ടുമുട്ടുന്നതും പ്രണയത്തിലേക്കും ലൈംഗികബന്ധത്തിലേക്കുമുള്ള അവരുടെ വളർച്ചയും സിനിമയിൽ കാണാം. മൂല്യബോധമില്ലാത്ത ഒരു തലമുറയെന്നു ചിലരും എന്നാൽ പ്രത്യേക പരിതസ്ഥിതിയിൽ സംഭവിച്ച ബന്ധമെന്നു മറ്റു ചിലരും ഇതിനെപ്പറ്റി പറയുന്നു. അതോടെ വിഷയം ചർച്ചകളിൽ നിറയുന്നു. സമൂഹമാധ്യമങ്ങളിലുൾപ്പെടെ പലരും ‘ഇൻസെസ്റ്റ്’ എന്ന വാക്ക് സജീവമായി ഉപയോഗിക്കാനും തുടങ്ങി. കിരീടത്തിലെ മോഹൻലാൽ–പാർവതി, മഴയെത്തും മുൻപേയിലെ മമ്മൂട്ടി– ശോഭന ജോഡികളെ ആരാധനയോടെ നോക്കിക്കണ്ട നിരവധി പേർ നമുക്കിടയിലുണ്ട്. ഒരുകാലത്ത് സജീവമായിരുന്ന മുറപ്പെണ്ണ്, മുറച്ചെറുക്കൻ ബന്ധങ്ങൾക്ക് ഉദാഹരണമായിരുന്നു ഈ ജോഡികൾ. ഇതിന്റെ ചുവടുപിടിച്ചു സഹോദരന്മാരുടെ മക്കൾ തമ്മിലുണ്ടാവുന്ന പ്രണയബന്ധം വലിയ പ്രശ്നമില്ലെന്നാണു ചിലർ പറയുന്നത്. എന്നാൽ സദാചാര പ്രശ്നങ്ങൾക്ക് അപ്പുറത്ത് രക്തബന്ധത്തിൽ പെട്ടവർ തമ്മില്‍ വിവാഹം ചെയ്യുന്നതു വഴിയുണ്ടാകുന്ന തലമുറയ്ക്കു ജനിതകരോഗങ്ങൾ ഉണ്ടാകുമെന്നാണു ശാസ്ത്രം പറയുന്നത്. സിനിമയിലെ വിവാദമായ ഇൻസെസ്റ്റ് സെക്സ് എന്താണ്? അതു മൂലമുണ്ടാകുന്ന ജനിതക രോഗങ്ങൾ എന്തൊക്കെയാണ്? മുറപ്പെണ്ണ്, മുറച്ചെറുക്കൻ സമ്പ്രദായത്തിൽനിന്ന് മുന്നോട്ടു വളർന്ന സമൂഹം പിന്നാക്കം പോവുകയാണോ? സിനിമയ്ക്ക് എതിരായ വിമർശനങ്ങൾക്കു പിന്നിൽ മനുഷ്യരുടെ കപടചിന്തകളാണോ വിഷയം? വിശദമായി വായിക്കാം.
മലയാള സിനിമയുടെ ഫെബ്രുവരിയിലെ തിയറ്റർ ഷെയറിന്റെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ. സിനിമകളുടെ ബജറ്റും തിയറ്റർ കലക്ഷനും വെളിപ്പെടുത്തി 17 സിനിമകളിൽ 11 എണ്ണവും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.
ചീമേനി (കാസർകോട്) ∙ നടൻ മോഹൻലാലിന്റെ പേരിൽ അറിയപ്പെടുന്ന മുക്കിന് ‘എആർഎം’ സിനിമ നൽകിയത് കൊടുംവേനലിലും വറ്റാത്ത ശുദ്ധജലക്കുളം. എന്നാൽ പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്തുള്ള കുളം ഉപയോഗിക്കാൻ അനുമതിയില്ല. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കുവേണ്ടിയാണ് പോത്താങ്കണ്ടത്തിലെ അരിയിട്ടപാറയ്ക്കു സമീപം കുളം നിർമിച്ചത്.
Results 1-10 of 241
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.