Activate your premium subscription today
Tuesday, Apr 15, 2025
കുളമാവ് ∙ നാടുകാണി വെറ്റിലാംപാറയിൽ മീനാക്ഷി തങ്കപ്പന്റെ കൃഷിയിടത്തിൽനിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ചൊവ്വാഴ്ച വൈകിട്ടാണ് നാടുകാണിയിൽ രാജവെമ്പാലയെ കണ്ടതായി നാട്ടുകാർ മൂലമറ്റം ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് മൂലമറ്റം ഫോറസ്റ്റർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ, വനംവകുപ്പ് ഉദ്യോഗസ്ഥയായ സിസിലി ജോൺ, വിനോദ്, അഖിൽ സജീവ് എന്നിവർ വൈകിട്ട് 5 മണിയോടെ എത്തി.
ഒരുഫോട്ടോ എടുക്കുമ്പോൾ ചിലപ്പോൾ അപ്രതീക്ഷിത അതിഥികൾ ഫ്രെയിമിൽ കയറിവരാറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. യാത്രയ്ക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന യുവതിയുടെ അടുത്തേക്ക് ക്ഷണിക്കാത്ത ഒരു അതിഥിയെത്തി. ഒരു എട്ടടി മുർഖനായിരുന്നു അത്. സിംഗപ്പുരിലെ ബുക്കിറ്റ്
ഇരിട്ടി ∙ ആനയ്ക്കും കടുവയ്ക്കും കാട്ടുപന്നിക്കും പുറമേ ഉഗ്രവിഷമുള്ള രാജവെമ്പാലകളും കാടിറങ്ങുന്നതു ഭീഷണിയാകുന്നു. വീടുകൾക്കുള്ളിൽനിന്നു പറമ്പുകളിൽനിന്നുമായി 2 ദിവസത്തിനിടെ 6 രാജവെമ്പാലകളെയാണു വനംവകുപ്പ് ടീം ജനവാസകേന്ദ്രത്തിൽനിന്നു പിടികൂടി കാട്ടിലേക്ക് അയച്ചത്. വീടിനകത്തും തൊടിയിലും
മുള്ളരിങ്ങാട് ∙ മുള്ളരിങ്ങാട് വലിയകണ്ടം ഭാഗത്ത് തോട്ടിൽനിന്ന് രാജവെമ്പാലയെ പിടികൂടി. രാവിലെ ആളുകളെ കണ്ടപ്പോൾ രാജവെമ്പാല മരത്തിൽ കയറി. ചെറിയ മരം ആയതിനാൽ ഇതിനെ പിടിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. അതേ തുടർന്ന് മരം മുറിച്ചു ചാടിച്ചതിനു ശേഷമാണ് പിടിച്ചത്. രാവിലെ 10ന് തുടങ്ങിയ പ്രയത്നം മൂന്നരയ്ക്കാണ് അവസാനിച്ചത്. 20 കിലോ തൂക്കവും 18 അടി നീളവുമുണ്ട് ഇതിന്. പാമ്പിനെ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിരീക്ഷണത്തിനായി ആദ്യം ഒരാഴ്ച സൂക്ഷിക്കുമെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്.
കാഞ്ഞിരപ്പുഴ ∙ ഇരുമ്പകച്ചോലയിൽ നിന്നു വീണ്ടും രാജവെമ്പാലയെ പിടികൂടി. ഇന്നലെ രാവിലെ പത്തോടെ ചീരാംകുഴിയിൽ സിബിയുടെ കമുകിൻതോട്ടത്തിൽ നിന്നാണു പത്തടിയോളമുള്ള രാജവെമ്പാലയെ വനംവകുപ്പ് ദ്രുതകർമസേന പിടികൂടിയത്. ഇതോടെ രണ്ടു മാസത്തിനിടെ പഞ്ചായത്ത് പരിധിയിൽ നിന്നു പിടികൂടുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്.
സീതത്തോട്∙ ജനവാസ മേഖലയിൽ ഭീതിപരത്തിയ രാജവെമ്പാലയെ പിടികൂടാന് സ്ട്രൈക്കിങ് ഫോഴ്സ് ശ്രമിക്കവെ പാമ്പ് കക്കാട്ടാറിൽ ചാടി. പിന്നാലെ ചാടിയ റാന്നി ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് രാജവെമ്പാലയെ സാഹസികമായി പിടികൂടി. പത്തനംതിട്ട സീതത്തോട് ഉറുമ്പനിയിലാണ് സംഭവം. ജീവന് പണയം വച്ചായാരുന്നു ആര്ആര്ടി സംഘത്തിന്റെ
ശബരിമല ∙ സന്നിധാനത്തു ഭസ്മക്കുളത്തിനു സമീപത്തുനിന്നു വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ പത്തിനാണു സംഭവം. സന്നിധാനത്തുനിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. ഇവിടെ കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്നു പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണു രാജവെമ്പാലയെ പിടികൂടിയത്.
ശബരിമല ∙ തീർഥാടകർക്കു ഭീഷണിയായി പാണ്ടിത്താവളത്തിൽ 2 രാജവെമ്പാലകൾ. 4 മണിക്കൂർ നീണ്ട പരിശ്രമം നടത്തിയിട്ടും പൊത്തിൽ ഒളിച്ച പാമ്പിനെ പിടിക്കാൻ കഴിഞ്ഞില്ല. പുല്ലുമേട് പാതയിൽ പാണ്ടിത്താവളം ശുദ്ധജല സംഭരണിക്കു സമീപമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ കണ്ടത്. തീർഥാടന പാതയിലൂടെ 2 രാജവെമ്പാലകൾ ഇഴഞ്ഞു നീങ്ങുന്നത് പാണ്ടിത്താവളം ഡ്യൂട്ടിയിലുള്ള പൊലീസുകാരാണു കണ്ടത്. ഉടൻ തന്നെ വനപാലകരെ വയർലെസ് സന്ദേശത്തിലൂടെ പൊലീസ് വിവരം അറിയിച്ചു. സന്നിധാനം വനം ഓഫിസിലെ പാമ്പുപിടുത്ത വിദഗ്ധൻ സുരേഷ് ആര്യങ്കോടിന്റെ നേതൃത്വത്തിലുള്ള സംഘം ഓടി എത്തി. വനപാലകർ എത്തുന്നതു വരെ ഇത് എങ്ങോട്ടാണു നീങ്ങുന്നതെന്നു നിരീക്ഷിച്ചു പൊലീസും കാത്തുനിന്നു. വനത്തിലേക്ക് ഇറങ്ങുന്നെങ്കിൽ പോട്ടെ എന്നു കരുതി ശബ്ദം ഉണ്ടാക്കാതെയാണു നിന്നത്. പുല്ലുമേട് തീർഥാടന പാതയിലൂടെ ഇഴഞ്ഞ് ഉരക്കുഴി ഭാഗത്തേക്കു നീങ്ങി.
പുലിക്കുരുമ്പ ∙ കിണറ്റിൽ വീണ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് കാട്ടിൽ വിട്ടു. പുല്ലംവനത്തെ മഞ്ഞളാങ്കൽ വിൻസന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു രാജവെമ്പാല വീണത്.അയൽവാസിയായ മുട്ടത്തിൽ ബെന്നി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.രതീഷിനെ വിവരം അറിയിച്ചതിനെ തുടർന്ന്
പമ്പ ചെളിക്കുഴിയിൽ സ്വാമി അയ്യപ്പൻ റോഡിന്റെ തുടക്ക ഭാഗത്തെ കരിക്ക് വിൽപന കേന്ദ്രത്തിലാണു രാജവെമ്പാല കയറിയത്. കരിക്കു കുടിക്കാൻ നിന്ന തീർഥാടകരാണ് ഷെഡിനുള്ളിലൂടെ രാജവെമ്പാല ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. പാമ്പു പിടുത്ത വിദഗ്ധരായ അരുൺകുമാർ, എ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഏറെ പണിപ്പെട്ടാണു പിടികൂടിയത്. 6 അടിയിൽ കൂടുതൽ നീളം ഉണ്ടായിരുന്നു. ചാക്കിലാക്കിയ രാജവെമ്പാലയെ രാത്രി 8.30ന് ചാലക്കയം ഒറ്റക്കല്ല് ഭാഗത്ത് എത്തിച്ച് ഉൾവനത്തിൽ തുറന്നുവിട്ടു.
Results 1-10 of 122
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.