Activate your premium subscription today
Saturday, Mar 29, 2025
ജറുസലം ∙ വടക്കൻ ഗാസയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ കൊല്ലപ്പെട്ടു. ജബാലിയയിൽ ഹനൗവിന്റെ ടെന്റിനുനേരെയായിരുന്നു ആക്രമണം. ഗാസ സിറ്റിയിൽ മറ്റൊരു ആക്രമണത്തിൽ ഒരു കുടുംബത്തിലെ 4 കുട്ടികളടക്കം 6 പേരും കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഹമാസിന്റെ മുതിർന്ന നേതാക്കളായ 2 പേരും കൊല്ലപ്പെട്ടിരുന്നു. ഒരു വർഷത്തിനിടെ ഹമാസിന്റെ ഉന്നത രാഷ്ട്രീയ സമിതിയിലെ 20 അംഗങ്ങളിൽ 11 പേരെയും ഇസ്രയേൽ കൊലപ്പെടുത്തി.
ജറുസലം ∙ ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, 24 മണിക്കൂറിനിടെ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ചശേഷം 1.42 ലക്ഷം പലസ്തീൻകാരെ ഒഴിപ്പിച്ചെന്ന് യുഎൻ ജീവകാരുണ്യ ഏജൻസി അറിയിച്ചു.
സാക്രമെന്റോ (കലിഫോർണിയ)∙ 35 വർഷമായി യുഎസിൽ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികളെ ഇമിഗ്രേഷൻ അധികൃതർ കൊളംബിയയിലേക്കു നാടുകടത്തി. ഗ്ലാഡിസ് ഗോൺസേൽസ് (55), ഭർത്താവ് നെൽസൺ ഗോൺസേൽസ് (59) എന്നിവരെ ഫെബ്രുവരി 21നാണ് ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിൽ എടുത്തത്. യുഎസ് പൗരത്വമുള്ള മൂന്നു പെൺമക്കൾക്ക് കലിഫോർണിയയിൽ കഴിയാം. മാതാപിതാക്കളെ മാത്രമാണു രേഖകളില്ലെന്ന പേരിൽ യുഎസ് ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് അധികൃതർ അറസ്റ്റ് ചെയ്ത് മൂന്നരയാഴ്ച തടവിൽ പാർപ്പിച്ചശേഷം നാടുകടത്തിയത്.
റിയാദ് ∙ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസിന്റെയും റഷ്യയുടെയും പ്രതിനിധികൾ സൗദി അറേബ്യയിലെ റിയാദിൽ ചർച്ച നടത്തി. യുക്രെയ്നുമായി ഞായറാഴ്ച യുഎസ് നടത്തിയ ചർച്ചയുടെ തുടർച്ചയായാണിത്. കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസാരിച്ചതിന്റെ തുടർച്ചയായാണ് ഈ ചർച്ചകൾ. ചർച്ചയുടെ പുരോഗതിയിൽ ട്രംപ് സംതൃപ്തി പ്രകടിപ്പിച്ചു. കൂടുതൽ സംഘർഷങ്ങളുണ്ടാകാനുള്ള അന്തരീക്ഷം ഇല്ലാതായെന്നും ട്രംപ് വ്യക്തമാക്കി.
ജറുസലം ∙ ഇസ്രയേൽ ഗാസയിൽ തുടരുന്ന ബോംബാക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 65 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈജിപ്ത് അതിർത്തിയോടു ചേർന്ന റഫയിലെ ടെൽ അൽ സുൽത്താൻ മേഖല ഇസ്രയേൽ സൈന്യം വളഞ്ഞതോടെ ഭക്ഷണവും വെള്ളവുമില്ലാതെ അരലക്ഷത്തോളം പലസ്തീൻകാർ കുടുങ്ങി. അതേസമയം, കഴിഞ്ഞയാഴ്ച ഈജിപ്ത് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ കരാറിനോട് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഹമാസ് അനുകൂലമാണെന്നാണു റിപ്പോർട്ട്.
സന∙ യെമനിൽ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസിന്റെ കനത്ത വ്യോമാക്രമണം. യെമൻ തലസ്ഥാനമായ സനയിലും പരിസര പ്രദേശങ്ങളിലുമാണ് യുഎസ് ആക്രമണം നടത്തുന്നത്. വ്യോമാക്രമണത്തിൽ ഒരു മുതിർന്ന ഹൂതി നേതാവ് കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്ര വ്യാപാരത്തിൽ നിർണായകമായ ചെങ്കടലിൽ ഹൂതി ആക്രമണം വർധിച്ചതോടെയാണ് യുഎസ് സനയിൽ വ്യോമാക്രമണം കടുപ്പിച്ചത്. സനയിൽ രാത്രി മുഴുവൻ നടന്ന ആക്രമണത്തിൽ 13 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
വാഷിങ്ടൻ ∙ അഫ്ഗാനിൽ യുഎസിനും സഖ്യരാജ്യങ്ങൾക്കുമെതിരെ ഭീകരാക്രമണങ്ങൾക്കു നേതൃത്വം നൽകി നോട്ടപ്പുളളിയായി മാറിയ താലിബാൻ നേതാവിനെ കിട്ടാൻ ഇനാം പ്രഖ്യാപിച്ച നടപടി യുഎസ് പിൻവലിച്ചു. താലിബാൻ ഭരണകൂടത്തിലെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയെക്കുറിച്ചു വിവരം നൽകി അറസ്റ്റിനു സഹായിക്കുന്നവർക്ക് ഒരു കോടി ഡോളർ വാഗ്ദാനം ചെയ്തിരുന്നതാണു പിൻവലിച്ചത്.
റോം ∙ 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികൾക്കു മുന്നിലെത്തി ഫ്രാൻസിസ് മാർപാപ്പ. ചികിത്സയിലായിരുന്ന റോമിലെ ജമേലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന വിശ്വാസികളെ കണ്ടത്. ഫെബ്രുവരി 9ന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്കു മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ അദ്ദേഹം അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.
ലണ്ടൻ ∙ സബ്സ്റ്റേഷനിൽ തീപിടിത്തത്തെ തുടർന്ന് വെള്ളിയാഴ്ച 18 മണിക്കൂർ നിശ്ചലമായ ഹീത്രോ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്നലെ വിമാന സർവീസുകൾ സുഗമമായി നടന്നു. എങ്കിലും സർവീസുകൾ പഴയനിലയിലാകാൻ കുറച്ചു ദിവസങ്ങളെടുക്കുമെന്ന് ഹീത്രോ അധികൃതർ അറിയിച്ചു.
ജറുസലം ∙ വെടിനിർത്തൽ ഉപേക്ഷിച്ച ഇസ്രയേൽ ഗാസയിൽ നടത്തിയ ഉഗ്ര ബോംബാക്രമണങ്ങളിൽ 413 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. 526 പേർക്കു പരുക്കേറ്റു. ഇന്നലെ പുലർച്ചെ തെക്കൻ ഗാസ മുതൽ വടക്കൻ ഗാസ വരെ വീടുകളിലും അഭയാർഥികൂടാരങ്ങളിലുമാണു ബോംബിട്ടത്. കനത്ത ഷെല്ലാക്രമണവുമുണ്ടായി.
Results 1-10 of 929
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.