Activate your premium subscription today
Saturday, Mar 29, 2025
സംസ്ഥാന തലത്തിൽ നീന്തലിൽ വിജയി, മരണകാരണം മുങ്ങിമരണം’ ഈ വാർത്ത നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നോ? പെട്ടിട്ടുണ്ടെങ്കിൽത്തന്നെ ആശ്ചര്യത്തോടെയല്ലാതെ എങ്ങനെ അതു വായിക്കും! നീന്താൻ അറിയുന്നവർ മുങ്ങി മരിക്കില്ലെന്ന മിഥ്യധാരണയോടെയാണ് നാം പലപ്പോഴും ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത്. ‘എടുത്തുചാടരുത്, മരണക്കയമാകാം മുന്നിലെന്നു’ പറഞ്ഞു തരാനും ആരും ഒപ്പമുണ്ടായിരിക്കില്ല. നീന്തലറിയാത്ത ഒരാൾ വെള്ളത്തിൽ വീണു മൂന്ന് മിനിറ്റികം രക്ഷകരെത്തിയില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് മറ്റൊരു കണക്ക്. ഒരു വർഷം രണ്ടുലക്ഷത്തിലധികം പേർ ലോകത്ത് മുങ്ങിമരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നീന്തുമ്പോഴും സ്വനപേടകത്തിലേക്ക് വെള്ളമെത്തുന്നുണ്ട്. അതും ജീവൻ അപഹരിക്കുന്നുണ്ടെന്ന് നാം അറിയണം. മോർച്ചറിയിൽ എന്റെ മുന്നിൽ എത്തുന്നതിൽ നല്ലൊരു പങ്കും ഇത്തരം മുങ്ങിമരണം വഴിയാണ്. ആ മൃതദേഹങ്ങൾ എന്നോടു പറഞ്ഞ പല കാര്യങ്ങളുണ്ട്, അല്ലെങ്കിൽ അവരെ കണ്ടപ്പോൾ എനിക്കു തോന്നിയ ചില കാര്യങ്ങൾ. ഇത്തവണ അതാണ് പങ്കുവയ്ക്കാനുള്ളത്.
ട്രെയിൻ തട്ടി തിരിച്ചറിയാനാകാത്ത വിധം തലയും ഉടലും ചിന്നിച്ചിതറി പാളത്തിലാരെങ്കിലും മരിച്ചാൽ ദേവികയെ തേടി വിളി വരും. രാവെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തും. ട്രെയിന് തട്ടി മരിച്ചയാളുടെ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടും. പാലക്കാട് പട്ടാമ്പി സ്വദേശി ദേവികയുടെ ജീവിതം കുറെക്കാലമായി ഇങ്ങനെയാണ്. പ്രതിഫലേച്ഛയില്ലാത്ത സന്നദ്ധപ്രവർത്തനം. അപകട മരണങ്ങളിൽ മൃതദേഹം എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്.
കൊടകരയിലെ അനധികൃത പണമിടപാടു സംബന്ധിച്ച ആരോപണങ്ങൾക്കു കേരള പൊലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും തികച്ചും വ്യത്യസ്തമായ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളുമാണു നൽകിയിരിക്കുന്നത്. കുറ്റപത്രത്തിലെ ഭിന്നസ്വരങ്ങളെ പ്രതികൾ ആയുധമാക്കിയേക്കാം. ഒരു ക്രിമിനൽ കേസിന്റെ രത്നച്ചുരുക്കമാണു കുറ്റപത്രം. അതു സംക്ഷിപ്തവും സുവ്യക്തവും ആകണം. ഒരു കുറ്റകൃത്യത്തെ കുറിച്ച് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും രണ്ടു ഘട്ടങ്ങളിലായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സംസ്ഥാന പൊലീസിൽ നിന്നു സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടങ്ങി കേന്ദ്ര ഏജൻസികൾ പിന്നീടു കേസ് ഏറ്റെടുക്കേണ്ടി വരുന്ന സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സംസ്ഥാന പൊലീസിൽ നിന്ന് അന്വേഷണം ഏറ്റെടുക്കുകയോ, കേസിന്റെ ഏതെങ്കിലും ഭാഗം പ്രത്യേകമായി എടുത്ത് അന്വേഷിക്കുകയോ ചെയ്യുമ്പോൾ ഇരു ഏജൻസികളും തമ്മിൽ മതിയായ ആശയവിനിമയവും ഏകോപനവും വേണം. മാത്രമല്ല, ഈ ഏജൻസികൾ കക്ഷി രാഷ്ട്രീയത്തിന്റെയും അധികാര രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിന് അടിപ്പെടാതെ സ്വതന്ത്രവും ഫലപ്രദവുമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും വേണം. കേന്ദ്ര നിയമങ്ങൾ പലതും കണിശവും ശക്തവുമാണെന്നിരിക്കെ, അവയിലെ വ്യവസ്ഥകൾ പ്രയോഗിക്കുന്ന അന്വേഷണ ഏജൻസികൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടത് ആവശ്യമാണ്. അധികാരത്തിലിരിക്കുന്നവർ അന്വേഷണ ഏജൻസികളെ തങ്ങളുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ഉപകരണങ്ങളാക്കുന്നതിനെതിരെ ‘പ്രകാശ് സിങ് കേസി’ൽ (2006) സുപ്രീംകോടതി ശക്തമായ നിർദേശങ്ങൾ പുറപ്പെടുവിച്ചെങ്കിലും കേന്ദ്രമോ സംസ്ഥാനങ്ങളോ ഈ നിർദേശങ്ങൾ യഥാവിധി നടപ്പിലാക്കിയിട്ടില്ല. അതിനാൽ തന്നെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷികൾ അഥവാ മുന്നണികൾ തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് നിയമങ്ങളെ ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ദുരുപയോഗപ്പെടുത്തുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.
നിറം ഉൾപ്പെടെയുള്ള വിവേചനചിന്തകൾക്കെതിരെ സമൂഹത്തിൽ എക്കാലവും ചർച്ചയുണ്ടാകണമെന്നും താൻ നേരിട്ട അനുഭവം ആ ചർച്ചകൾക്കു പ്രേരണയായെങ്കിൽ സന്തോഷമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. ജീവിതത്തിൽ പലവട്ടം ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. നാടു പുരോഗമിച്ചു എന്നതിനർഥം നാട്ടിലെ എല്ലാവരും പുരോഗമിച്ചുവെന്നല്ല. ചീഫ് സെക്രട്ടറിയെന്ന നിലയ്ക്കുള്ള തന്റെ പ്രവർത്തനത്തെ നിറവുമായി ചേർത്ത് അധിക്ഷേപിച്ചയാൾ ആരെന്നു തൽക്കാലം വെളിപ്പെടുത്തുന്നില്ല. വ്യക്തിയല്ല, ചിന്തയാണു പ്രശ്നമെന്നും ശാരദ മുരളീധരൻ ‘മനോരമ’യോടു പറഞ്ഞു.
ആത്മഹത്യയെക്കുറിച്ചു നമ്മൾ നിത്യം കേൾക്കുന്നു. പ്രശസ്ത ഡോക്ടർ സ്വന്തം ഫാം ഹൗസിൽ പോയി ആത്മഹത്യ ചെയ്തത് അടുത്തിടെ കേട്ടതാണ്. അതൊരു സ്വകാര്യ തീരുമാനമാകാം. പക്ഷേ മനുഷ്യർ തീരുമാനങ്ങൾ എടുക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചുള്ള പഠനത്തിന് നൊബേൽ സമ്മാനം കിട്ടിയ മനഃശാസ്ത്രജ്ഞൻ ഒടുവിൽ 90–ാം വയസിൽ ഒരു തീരുമാനമെടുത്തു– ജീവിതം അവസാനിപ്പിക്കുക. സ്വിറ്റ്സർലൻഡിൽ പോയി പരസഹായത്തോടെ ‘ആത്മഹത്യ’ ചെയ്തു! അതാണ് ഡാനിയേൽ കാനമൻ എന്ന പ്രിൻസ്റ്റൻ സർവകലാശാല സൈക്കോളജി പ്രഫസറുടെ കഥ. എന്തുകൊണ്ട് അങ്ങനെയൊരു തീരുമാനം? മനഃശാസ്ത്ര വിദഗ്ധന് എങ്ങനെ സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം കിട്ടി? സ്വിറ്റ്സർലൻഡിൽ പോയാൽ ആത്മഹത്യ ചെയ്യാൻ കഴിയുമോ..? ഒരുപാട് കൗതുകരമായ രഹസ്യങ്ങളാണ് കാനമന്റെ ജീവിതവും മരണവും ഇതൾ വിടർത്തുന്നത്. മരണം സംഭവിച്ച് ഒരു വർഷം കഴിഞ്ഞ് അടുത്തിടെയാണ് അതൊരു ‘അസിസ്റ്റഡ് സൂയിസൈഡ്’ ആയിരുന്നെന്ന് ലോകം അറിയുന്നതുതന്നെ!!
2025 ഫെബ്രുവരി രണ്ടാം വാരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നു. പിന്നീട് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിലൊന്ന് ബംഗ്ലദേശിലെ ഭരണമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ബംഗ്ലദേശിൽ അരങ്ങേറിയ വിദ്യാർഥി പ്രക്ഷോഭത്തിന് അമേരിക്കൻ വ്യവസായി ജോർജ് സോറോസിന്റെ കീഴിലുള്ളത് അടക്കം, വിവിധ സംഘടനകളുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു എന്നു ലോകത്തിനു വ്യക്തമായിക്കഴിഞ്ഞ സമയം. ആ ഭരണകൂട അട്ടിമറിയിൽ അമേരിക്കയുടെ ഡീപ് സ്റ്റേറ്റ് താൽപര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. ഡീപ് സ്റ്റേറ്റ് എന്ന ഭരണഘടനാതീത ‘ഭരണകൂടം’ നിലവിലുണ്ട് എന്ന് പൊതുവേ ഒരു രാജ്യവും ഭരണകർത്താക്കളും സമ്മതിക്കാറുള്ളതല്ല. എന്നാൽ തനതായ ട്രംപ് ശൈലിയിൽ അമേരിക്കൻ പ്രസിഡന്റ് നൽകിയ മറുപടി വളരെ ശ്രദ്ധേയമായിരുന്നു. ‘‘...ഞങ്ങളുടെ ഡീപ് സ്റ്റേറ്റിന് അവിടെ ഒരു റോളും ഇല്ലായിരുന്നു...’’ അന്നാദ്യമായിരുന്നില്ല അമേരിക്കൻ ഡീപ് സ്റ്റേറ്റിനെക്കുറിച്ചുള്ള ട്രംപിന്റെ ഇത്തരത്തിലുള്ള തുറന്നg സമ്മതിക്കൽ പരാമർശം. 2016 ക്യാംപെയ്ൻ കാലത്തും പിറ്റേ വർഷം അധികാരത്തിലെത്തിയപ്പോഴും രഹസ്യാന്വേഷണ ഏജൻസികളും ഉദ്യോഗസ്ഥ സംവിധാനവും
സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകർക്കിടയിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് അവരിൽ പലരും വലിയ കടബാധ്യതയിൽ പെട്ടിരിക്കുകയാണെന്നും ചിലരെങ്കിലും ജപ്തിഭീഷണിയിലാണെന്നുമാണ്. തങ്ങൾക്കു മുന്നിൽ രണ്ടു വഴികളേയുള്ളൂ എന്നാണ് അവർ പറഞ്ഞത്; ഒന്നുകിൽ ആത്മഹത്യ. അല്ലെങ്കിൽ, നിരാഹാരം കിടന്നുള്ള മരണം. സമൂഹം ശ്രദ്ധിക്കേണ്ട വാക്കുകളാണിത്. ഇപ്പോൾ സമരം 43 ദിവസം പിന്നിട്ടിരിക്കുന്നു. പലരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം വന്നു. എന്നിട്ടും അവർ എന്തുകൊണ്ട് സമരം അവസാനിപ്പിക്കുന്നില്ല? അവർക്കു തിരികെപ്പോകേണ്ടത് ഏതു സാഹചര്യത്തിലേക്കാണ് എന്ന് അറിയാത്തതുകൊണ്ടാണ് ആ ചോദ്യം ചോദിക്കുന്നത്. അവർക്കു തിരികെപ്പോകേണ്ടത് വലിയ ദാരിദ്ര്യത്തിലേക്കും ബുദ്ധിമുട്ടുകളിലേക്കുമാണ്. അതുകൊണ്ടാണ് ഇത്രയും വെല്ലുവിളികൾ നേരിട്ട് അവർ സമരത്തിൽ തുടരുന്നത്. ആശമാരിൽ 50 ശതമാനത്തിലധികം പേരും ദലിത് വിഭാഗത്തിൽപ്പെട്ടവരാണ്. അവർ അടിസ്ഥാന ജാതി ആണ്, അടിസ്ഥാന വർഗം ആണ്. അവരെ അവഗണിച്ചുകൊണ്ടുള്ള ഒരു കാര്യവും ആരും ആലോചിക്കരുതായിരുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ നേതൃത്വം. കേന്ദ്രമാണോ കേരളമാണോ ഈ പ്രശ്നം
ഒരുകാലത്ത് പരുത്തിയും സോയാബീനും സമൃദ്ധമായി വിളയുന്ന മണ്ണായിരുന്നു വിദർഭ. വിദേശത്തേക്കും വൻതോതിൽ പരുത്തി കയറ്റുമതി ചെയ്തിരുന്നു. ഒരു ക്വിന്റൽ പരുത്തി കൊടുത്താൽ ഒന്നരപ്പവൻ സ്വർണം വാങ്ങാവുന്ന കാലം ഉണ്ടായിരുന്നെന്ന് ഷേത്കാരി (കർഷക) സംഘടനയുടെ സ്ഥാപക നേതാവ് വിജയ് ജാവന്തിയ പറഞ്ഞു. ഇന്ന് ഒന്നരപ്പവൻ സ്വർണത്തിന് ഒരു ലക്ഷത്തോളം രൂപ നൽകണം; ഒരു ക്വിന്റൽ പരുത്തിക്ക് 7000 രൂപപോലും കിട്ടില്ല. കർഷകദുരിതം എത്രയെന്നു മനസ്സിലാക്കാൻ ഇൗ കണക്കു മാത്രം മതി. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിലാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോളവൽക്കരണവും ഗാട്ട് കരാറുമെല്ലാം വിപണിയുടെ രൂപം മാറ്റി. ടാറ്റയുടേതടക്കം 13 കോട്ടൺ മില്ലുകൾ വിദർഭയിൽ അടച്ചുപൂട്ടി. വിദേശത്തുനിന്നുള്ള വിത്തുകളും കീടനാശിനികളുമെത്തി. പതിവുരീതിവിട്ടുള്ള രാസവളപ്രയോഗങ്ങൾ
‘‘ഇനി വയ്യ, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു, ക്ഷമിച്ചു.’’ – കൊല്ലുമെന്ന് ഉറപ്പായപ്പോൾ പൊലീസിനെ വിളിച്ച് സ്വന്തം മകനെ ഏൽപിച്ചുകൊടുത്ത അമ്മയുടെ പൊള്ളുന്ന വാക്കുകളാണിത്. ജയിലിൽനിന്ന് ഉടനെയൊന്നും മകനെ പുറത്തേക്കു വിടരുതെന്നാണ് ഈ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പുറത്തുവന്നാൽ ആദ്യം അവന്റെ അച്ഛനെയും അമ്മയെയും ആയിരിക്കും അവൻ കൊല്ലുകയെന്നും അവരുടെ വാക്കുകൾ. ലഹരിക്കടിമപ്പെട്ട് കൊന്നും കൊലവിളിച്ചും ഒരുകൂട്ടം യുവാക്കൾ ക്രമസമാധാനം തകർത്തുകൊണ്ടിരിക്കുമ്പോൾ സ്വന്തം മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട് ഒരമ്മ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പല അമ്മമാരും നെഞ്ചിൽ നെരിപ്പോടും പേറി നീറി ജീവിക്കുമ്പോൾ അവർക്ക് ഒരു ചൂണ്ടുപലകയാവുകയാണ് കോഴിക്കോട് എലത്തൂർ ചെട്ടികളം എസ്കെ റോഡിൽ വലിയിൽ മിനി. മകനെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ച് മകനെ കൊണ്ടു പോകാൻ പറയുകയായിരുന്നു ഈ അമ്മ. മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്ത് വർഷത്തോളമാണ് ഈ അമ്മ കാത്തിരുന്നത്. അതു നടക്കില്ലെന്നു കണ്ടതോടെ, സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മാറിയ മകനെ ‘സുരക്ഷിതമായ’ സ്ഥലത്തേയ്ക്ക് അവർ തന്നെ മാറ്റി. അതല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. മിനിയുടെ മകൻ രാഹുലിനെ (26) മാർച്ച് 21നാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഏറെക്കാലം ജയിലിലായിരുന്ന രാഹുൽ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്. വീട്ടിലിരുന്നു ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ മിനി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
അതിവേഗ കാറോട്ടത്തിൽ ഹരം കയറി ഫെറാറിയും ലംബോർഗിനിയും ഹമ്മറും തുടങ്ങി കാറോട്ട മൽസരത്തിലെ ഏറ്റവും വിലയേറിയ കാറുകൾ സ്വന്തം വാഹന ശേഖരത്തിലേക്ക് വാങ്ങും. വീടിന്റെ സ്വീകരണമുറിയിൽ കാറോട്ടത്തിലെ ലോകരാജാവ് മൈക്കേൽ ഷുമാക്കറിന്റെ വലിയ ചിത്രം. അങ്ങനെ അതിവേഗതയെ ഇഷ്ടപ്പെടുന്നൊരാൾ രാഷ്ട്രീയത്തിലെത്തിയാലോ? ക്ഷമയുടെ കലയാണ് രാഷ്ട്രീയമെന്നും അതല്ല അതിവേഗ ഓട്ടക്കാരന് പറ്റിയ സ്ഥലമാണെന്നും പറയുന്നവരുണ്ട്. എന്നാൽ കേരളത്തിലെ ബിജെപിക്ക് ഇപ്പോൾ ആവശ്യം അതിവേഗം ചിന്തിക്കുന്ന, അതിവേഗം തീരുമാനമെടുത്ത് നടപ്പാക്കുന്ന ഒരാളെയായിരുന്നു. അതുകൊണ്ടാണ് രാജീവ് ചന്ദ്രശേഖർ എന്ന അതിവേഗ കാറോട്ടത്തിന്റെ ആരാധകനായ നേതാവിനെ ബിജെപി ദേശീയ നേതൃത്വം കേരളത്തിലേയ്ക്കയച്ചത്. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നു എന്ന പ്രഖ്യാപനം ഒരു സർപ്രൈസ് ആയിരുന്നോയെന്നു ചോദിച്ചാൽ കേരളത്തിലെ ബിജെപി നേതൃത്വത്തിന് സർപ്രൈസ് ആയിരുന്നു. എന്നാൽ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അങ്ങനെയായിരുന്നില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെത്തുമെന്ന് ബിജെപി സംഘടനാ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽതന്നെ ഉറപ്പായിരുന്നു. പക്ഷേ അത് ആരാകുമെന്ന കാര്യത്തിൽ ബിജെപിയിൽ പല ചർച്ചകളുണ്ടായി. എം.ടി. രമേശിന്റെയും ശോഭ സുരേന്ദ്രന്റെയും വി.മുരളീധരന്റെയുമൊക്കെ പേരുകൾ മാറിമാറി ചർച്ച ചെയ്തു. സുരേന്ദ്രൻ തുടരുമെന്ന് അവസാനനിമിഷം വരെ പ്രതീക്ഷിച്ചവരും ഉണ്ടായിരുന്നു.
Results 1-10 of 2323
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.