Activate your premium subscription today
Monday, Apr 21, 2025
ബര്‍ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൻ സംഘടിപ്പിച്ച രാജ്യാന്തര വനിതാ ദിനാഘോഷം സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. 43 രാജ്യങ്ങളിലെ പ്രൊവിന്‍സുകളിലായി പ്രവർത്തിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.
തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെ ഖത്തറിലെ പൂർവ വിദ്യാർഥി സംഘടനയായ ക്യു ഗെറ്റ് ഇന്റർനാഷനൽ വനിതാദിനം ആഘോഷിച്ചു.
വൈക്കം∙ കെപിഎസ്ടിഎ വൈക്കം ഉപജില്ലാ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. കെപിഎസ്ടിഎ സ്ഥാപക ദിനവുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനം വനിതാ ഫോറം ഏറ്റെടുക്കുകയും, മൂത്തേടത്തുകാവ് മേഴ്സി ഹോം സന്ദർശിക്കുകയും അവിടുത്തെ അന്തേവാസികളായ അമ്മമാരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. കളിയും ചിരിയും പാട്ടുകളും നൃത്തവുമായി വനിതാ ഫോറം പ്രവർത്തകർ അമ്മമാർക്ക് സന്തോഷം പകർന്നു. വനിതാ പ്രവർത്തകരിൽ നിന്ന് സമാഹരിച്ച തുകയും ഉപജില്ലാ കമ്മിറ്റിയുടെ വിഹിതവും ചേർത്ത് ജീവകാരുണ്യ നിധി സമാഹരിച്ചു മദർ സുപ്പീരിയറിന് കൈമാറി. വനിതാദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് മേഴ്സി ഹോമിലെ അന്തേവാസികളെ ആദരിക്കുകയും അവിടുത്തെ പൂന്തോട്ടത്തിലേക്കാവശ്യമായ പൂച്ചെടികൾ സമ്മാനിക്കുകയും ചെയ്തു. കെപിഎസ്ടിഎ ഉപജില്ലാ വൈസ് പ്രസിഡന്റ് സിബി ഏലിയാസ്, സെക്രട്ടറി വന്ദന കെ. പൗലോസ്, ജോയിൻ സെക്രട്ടറി അനു ഡി. രാജ്, വനിതാ ഫോറം ചെയർപേഴ്സൺ സീമ ബാലകൃഷ്ണൻ, കൺവീനർ സോജിമോൾ ജോർജ്, വനിതാ ഫോറം പ്രവർത്തകരായ കവിത ബോസ്, ആഷ കെ. ആനന്ദ്, വി. പി. രാജി , സി.ജി മിനി, ഹൈന ഹെൻട്രി, എസ്. ജ്യോതി ലക്ഷ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഡാർവിൻ ∙ ഡാർവിൻ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. മറാറ ഇറ്റാലിയൻ ക്ലബ്ബിൽ നടന്ന ആഘോഷത്തിൽ ഡി എം എ അംഗങ്ങളെ കൂടാതെ ഡാർവിനിലെ വിവിധ കൂട്ടായ്മകളിലെ വനിതാ അംഗങ്ങൾ പങ്കെടുത്തു.
അടിമാലി ∙ പൈലറ്റ് പരിശീലനത്തിന് സിലക്ഷൻ ലഭിച്ച ഇടുക്കിയുടെ മിടുക്കികളെ വനിതാ ദിനത്തിൽ അനുമോദിച്ച് ജില്ലയിൽനിന്ന് ആദ്യ പൈലറ്റ് ലൈസൻസ് നേടിയ അടിമാലി സ്വദേശി ജോൺ പൊറ്റാസ്.അടിമാലി ചാറ്റുപാറ ഒഴുകയിൽ അനഘ സോമൻ (23), വണ്ണപ്പുറം പുളിക്കത്തൊട്ടി കാവുംവാതുക്കൽ നിസിമോൾ റോയി (21) എന്നിവർക്കാണ് ജോൺ പൊറ്റാസ്
ജിദ്ദ ∙ സൗദി അറേബ്യയുടെ തൊഴിൽ മേഖലയിൽ കഴിഞ്ഞ വർഷം മൂന്നാ പാദത്തിൽ 36.2 ശതമാനവും സ്വദേശി വനിതകൾ. വനിതാ ദിനത്തോടനുബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോർട്ടിലാണ് കണക്കുകൾ. തൊഴിൽ ശക്തിയിലും നേതൃത്വ സ്ഥാനങ്ങളിലും സംരംഭകത്വത്തിലും സൗദി വനിതകളുടെ വർധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് പുതിയ ഡേറ്റ.
കേരള അസോസിയേഷൻ ഓഫ് ഡാലസ് വനിതാ ദിനം ആഘോഷിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ലോക വനിതാ ദിനത്തിൽ മാർച്ച് 8ന് വൈകിട്ട് കെഎഡി/ഐസിഇസി ഹാളിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി റോക്ക്ലാൻഡ് കൗണ്ടി, ന്യൂയോർക്ക് ലെജിസ്ലേറ്റീവ് വൈസ് ചെയർ ഡോ. ആനി പോൾ.
ഉദുമ ∙ പുതു തലമുറയിലെ കുട്ടികൾ ഡിജിറ്റൽ ഗെയിംസിലും ലഹരിമരുന്നിനും മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുറയ്ക്കുന്നതിനുമായി വനിതാ ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം, പാലക്കുന്ന് വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ പഴമയിലെ കളികളിലേക്ക് തിരിച്ചുപോക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. കൊത്തം
‘ മുൻപിൽ മൂത്തമകനെയും പിറകിൽ ഭാര്യയെയും കൊച്ചുമക്കളെയും വഹിച്ച് ഭർത്താവ് സ്കൂട്ടറോടിച്ചു പോകുന്നത് പലരും കണ്ടിരിക്കും. ഭാര്യയെ പിറകിലിരുത്തി മൂളിപ്പാട്ടും പാടി സ്കൂട്ടർ പറപ്പിച്ചോടിച്ചു പോകുന്ന കാഴ്ചയും സർവസാധാരണമാണ്. എന്നാൽ ഒരു സ്ത്രീ തനിയെ സ്കൂട്ടർ ഓടിച്ചു പോകുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അപൂർവമായിരിക്കും. എറണാകുളം നിവാസികളെ സംബന്ധിച്ച് സ്ഥിതി അതല്ല. സുന്ദരിയായ ഒരു യുവതി തനിയെ സ്കൂട്ടർ പറപ്പിച്ചു പോകുന്നത് നിത്യകാഴ്ചയാണ്. സ്കൂട്ടറമ്മ എന്ന ഓമനപ്പേരിലാണ് അവർ അറിയപ്പെടുന്നത്’
മാടപ്പാട് ∙ വനിതാ ദിനത്തിൽ പഴയ ഓർമകൾ പങ്കുവച്ച് അഞ്ചു തലമുറയുടെ അമരത്തിരിക്കുകയാണ് മാടപ്പാട് പാറശേരി വീട്ടിൽ ചീര കാർത്യായനി(105). അഞ്ച് തലമുറയും ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നതെന്നതാണ് പ്രത്യേകത. ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങൾ പേറുന്ന കാർത്യായനി ഈ പ്രായത്തിലും ചുറുചുറുക്കോടെ വിട്ടുകാര്യങ്ങളിൽ
കൊല്ലം ∙ വനിതാമുഖ്യമന്ത്രി വരുമോ? വനിതാദിന ചിന്തയായി ഉന്നയിച്ച ചോദ്യത്തോടു സിപിഎം നേതൃത്വത്തിലെ വനിതകൾക്ക് ഒരേ മറുപടി: ‘വനിതാ മുഖ്യമന്ത്രിയുണ്ടാകുന്നതു സ്ത്രീകളുടെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. നയങ്ങൾ മാറുകയാണു വേണ്ടത്.’
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് സന്ദേശങ്ങൾ പുറത്തിറക്കി.
കോയമ്പത്തൂർ∙ കലക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥനെയും കൊണ്ടു കൃത്യസമയത്ത് ഓടിച്ചെത്തിയ സുമിജ വണ്ടി റിവേഴ്സ് ഗിയറിലാക്കി ലാഘവത്തോടെ പാർക്ക് ചെയ്തിറങ്ങി. തമിഴ്നാട്ടിലെ സർക്കാർ ജീപ്പ് ഡ്രൈവറായ ആദ്യത്തെ വനിതയാണ് സുമിജ ശശിധരൻ (41). പാലക്കാട് അത്തിക്കോട് പാലച്ചിറ സ്വദേശിയായ സുമിജ സിങ്കാനല്ലൂർ നീലക്കോണം പാളയത്താണു താമസം.
തിരുവനന്തപുരം∙ ജീവിക്കാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാത്തിടത്തോളം കാലം വനിതാദിനം പൂര്‍ണമാവില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ‘‘പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയുടെ ഹാങ്ഓവര്‍ ഇനിയും മാറിയിട്ടില്ല. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതു കുറഞ്ഞിട്ടുണ്ട് എങ്കിലും ഗാര്‍ഹിക പീഡനമായും ജോലിസ്ഥലത്തെ പീഡനമായും സദാചാര പൊലീസിങ് ആയും അത് ഇപ്പോഴും നിലനില്ക്കുന്നു’’ – അദ്ദേഹം സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
കൊച്ചി∙ 62–ാം വയസ്സിൽ ബിരുദം നേടി വീട്ടമ്മ. കണ്ണമാലി സ്വദേശിനി ലൈസ ജോസഫ് പാട്ടാളത്ത് ആണ് ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയത്. ബിരുദാനന്തര ബിരുദമോ എൽഎൽബിയോ എടുത്ത് പഠനം തുടരണമെന്നാണ് ലൈസയുടെ ആഗ്രഹം. മക്കൾ വിദേശത്തായതിന്റെ ഒറ്റപ്പെടലിലാണ് പഠനം തുടർന്നത്. വിദേശത്ത് മക്കളുള്ളവർക്ക് താനൊരു മാതൃകയാണെന്ന് ലൈസ പറയുന്നു. വിവാഹത്തിന് ശേഷമാണ് പ്ലസ്ടു പൂർത്തിയാക്കിയത്.
ബര്‍ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് ജർമൻ സമയം 4.30ന് വർച്വൽ വേദിയിലാണ് പരിപാടി.
സ്ത്രീകൾക്കായുള്ള വെൽനസ് ആൻഡ് ഹൈജീൻ ബ്രാൻഡായ ഫെമിസേഫ് സീഡ് ഫണ്ടിങ്ങിലൂടെ മൂന്നു കോടി രൂപ സമാഹരിച്ചു. ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫാണ് ഈ സീഡ് ഫണ്ടിങ് റൗണ്ടിന് നേതൃത്വം നൽകിയത്. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആദ്യമായി നിക്ഷേപ സമാഹരണം നടത്തുന്നതാണ് സീഡ് ഫണ്ടിങ്.
തിരുവനന്തപുരം ∙ സ്ത്രീശാക്തീകരണത്തിന്റെ തിളങ്ങുന്ന മാതൃക സൃഷ്ടിച്ച് വിഴിഞ്ഞം തുറമുഖത്തിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. വിഴിഞ്ഞം സ്വദേശികളായ 7 പേർ ഉൾപ്പെടെ 9 വനിതാ ഓപ്പറേറ്റർമാരാണ് തുറമുഖത്തിലെ യാർഡ് ക്രെയിനുകളുടെ (സിആർഎംജി) പ്രവർത്തനം നിയന്ത്രിച്ചത്. ആകെ 20 ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. രാജ്യത്താദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്.
എല്ലാ മേഖലകളിലും ലിംഗസമത്വം എന്ന് പൂർണമായും പറയാനാകില്ലെങ്കിലും വിലക്കുകൾ മറികടന്ന് മിക്കയിടങ്ങളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞവരാണ് സ്ത്രീകൾ. വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളിൽ മറ്റുസംസ്ഥാനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ കേരളം മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ടെങ്കിലും വ്യായാമശീലമുള്ള സ്ത്രീകളുടെ നാടാകാൻ
പുരുഷ മേധാവിത്വം പുലർത്തുന്ന നഗരമാണ് കൊച്ചിയെന്ന കാര്യത്തിൽ സംശയമില്ലെന്ന് സമൂഹത്തിന്റെ വിവിധ മേഖലയിൽ നിന്നുള്ള വനിതകൾ. കൊച്ചി നഗരം സ്ത്രീ സൗഹൃദമാണോ എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച വനിതാദിന ചർച്ചയിൽ പങ്കെടുത്തവർ ഒരേ സ്വരത്തിൽ പറഞ്ഞു– കരിയർ തുടങ്ങാനും സമ്പാദിക്കാനും വളരാനും പറ്റിയ നഗരം
ബെംഗളൂരു ∙ പെൻഷൻകാരുടെ പ്രിയപ്പെട്ട ഇടവും രാജ്യത്തിന്റെ സിലിക്കൻ വാലിയും ഉദ്യാന നഗരിയുമൊക്കെയാണ് ബെംഗളൂരു. ഇവിടെയെത്തി കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് ജീവിതവിജയം നേടിയ സ്ത്രീകൾ ഒട്ടേറെയുണ്ട്. വിവിധ ഭാഷക്കാരും സംസ്കാരവും ഇടകലർന്ന നഗരം ധാരാളം അവസരങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, സുരക്ഷയുടെ
മുംബൈ∙ പന്ത്രണ്ടു വർഷം മുൻപ് ഭർത്താവിന്റെ അകാല മരണം 3 പെൺമക്കൾ ഉള്ള പ്രസന്നയെ കുറച്ചൊന്നുമല്ല ഉലച്ചത്. തയ്യൽക്കടയിലെ ചെറിയ വരുമാനം കൊണ്ട് ജീവിതം മുന്നോട്ടു പോകുക പ്രയാസം. മൂത്ത മകൾക്ക് ജോലിയുണ്ടെങ്കിലും താഴെയുള്ള രണ്ടു പേരുടെ പഠനവും വിവാഹവും മറ്റു വീട്ടുചെലവുമെല്ലാം മുന്നിൽ വലിയ പട്ടികയായി നീണ്ടു.
കോയമ്പത്തൂർ ∙ കളക്ടറേറ്റിലെ യോഗത്തിൽ പങ്കെടുക്കാൻ മേലുദ്യോഗസ്ഥനെയും കൊണ്ട് കൃത്യസമയത്ത് എത്തിയ സുമിജ വണ്ടി റിവേഴ്സ് ഗിയറിലാക്കി അനായാസം പാർക്ക് ചെയ്ത് പുറത്തിറങ്ങി. സംസ്ഥാനത്ത് സർക്കാർ സർവീസിലെ ആദ്യ വനിതാ ജീപ്പ് ഡ്രൈവറാണു സുമിജ ശശിധരൻ (41). പാലക്കാട് അത്തിക്കോട് പാലച്ചിറ സ്വദേശിനിയായ സുമിജ
ആലപ്പുഴയിലെത്തിയാല്‍ എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ
പാമ്പുപിടിത്തം പുരുഷന്മാരുടെ മേഖലയാണെന്ന് കരുതുന്ന ചിന്താഗതിയെല്ലാം മാറി, മനക്കരുത്തും ആത്മവിശ്വാസവും ഉണ്ടെങ്കിൽ ഏതു പാമ്പിനെയും അനായാസം പിടിക്കാമെന്നു സിസിലി ജോൺ പറയുന്നു. ഇടുക്കി ജില്ലയിൽ പാമ്പുകളെ പിടിക്കുന്ന ഏക വനിതയാണ് കുടയത്തൂർ സ്വദേശിയായ സിസിലി (47).2014 ഒക്ടോബറിലാണ് സിസിലി വനംവകുപ്പിൽ
കോട്ടയം ∙ 700 ലഹരി വിരുദ്ധ ക്ലാസുകളാണു കുറഞ്ഞ കാലത്തിനിടയിൽ സിവിൽ പൊലീസ് ഓഫിസർ വി.ബി. അമ്പിളി നയിച്ചത്. ലഹരി വിരുദ്ധ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ അമ്പിളിയെ തേടി എത്തിയത്.ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷനൽ എസ്പി സാജു വർഗിസ് എന്നിവരുടെ കീഴിലുള്ള സോഷ്യൽ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്കു കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് രാജ്യാന്തര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ
കൊല്ലം ∙ ബാങ്കിന്റെ വളർച്ചാതന്ത്രം തയാറാക്കൽ (Implementing growth strategy) എജിഎമ്മിന്റെ ചുമതലകളിൽ പ്രധാനമാണ്. പക്ഷേ വിധിയുടെ ‘ഗ്രോത് സ്ട്രാറ്റെജി’ എസ്ബിഐ റാസ്മെക് പത്തനംതിട്ട ശാഖയിലെ അസിസ്റ്റന്റ് ജനറൽ മാനേജർ നാന നടരാജിന്റെ കാര്യത്തിൽ ചെറുതായൊന്നു പിഴച്ചു. എന്നാൽ, അതിനെ ചിരി കലർന്ന അഭിമാനത്തോടെ അവർ
‘‘വർഷങ്ങളോളം അനങ്ങാൻ പോലും പറ്റാതെ കിടക്കയിൽ തന്നെ കിടക്കുകയായിരുന്നു. ഒരു പനി ഇങ്ങനെയെൊക്കെ ആകുമെന്ന് അന്ന് കരുതിയതേ ഇല്ല. പലപ്പോഴും ആത്മഹത്യ ചെയ്താലോ എന്നുവരെ തോന്നി. പക്ഷേ, അതിനും ഒരാളുടെ സഹായം വേണ്ടേ. നീറി നീറിയാണ് അന്ന് കഴിഞ്ഞത്. പക്ഷേ, എന്റെ ജീവിതം തിരിച്ചുപിടിക്കാൻ എനിക്ക് കൂട്ടായത്
ചങ്ങനാശേരി ∙ ജനുവരി 13: കൊല്ലം– എറണാകുളം മെമുവിൽ കയറാനായി ചങ്ങനാശേരി റയിൽവേ സ്റ്റേഷനിലെത്തി ടിക്കറ്റ് എടുത്ത് കാർത്യാ മധുസൂദനൻ എത്തുമ്പോൾ ട്രെയിൻ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നു. കാർത്യയുടെ ഭർത്താവ് കെ.എൻ.സനുവും മകൾ ഹർഷാലിയും മെമുവിൽ കയറാനായി രണ്ടാം പ്ലാറ്റ് ഫോമിലൂടെ നടന്നു
കാഴ്ച ഇല്ലെങ്കിലെന്താ ഞാൻ ഹാപ്പി ആണ് എന്ന് പുഞ്ചിരിയോടെ പറയണമെങ്കിൽ അതൊരു വല്ലാത്ത കോൺഫിഡൻസ് തന്നെയാണ്. അങ്ങനെ ആത്മവിശ്വാസത്തിന്റെ മനുഷ്യ രൂപമാണ് ആശാലത ടീച്ചർ എന്നു പറയാം. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ വെറുതേ റീലുകൾ കണ്ട് സമയം പോക്കുമ്പോൾ നിങ്ങളും കണ്ടിട്ടുണ്ടാകും ടീച്ചറിനെ. യാതൊരു അങ്കലാപ്പും
വിഴിഞ്ഞം ∙ വനിതകൾ നിയന്ത്രിക്കുന്ന ക്രെയിനുകളുമായി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വനിതാദിനത്തിൽ ശ്രദ്ധ നേടുന്നു. കണ്ടെയ്നറുകളുടെ നീക്കം നടത്തുന്ന ക്രെയിനുകൾ നിയന്ത്രിക്കുന്നവരിൽ പകുതിയോളം പേർ വനിതകളെന്നതിലൂടെയാണ് രാജ്യാന്തര തുറമുഖം വേറിട്ട മുഖമാകുന്നത്. രാജ്യത്ത് ആദ്യമായാണ് വനിതകൾ ഓട്ടമേറ്റഡ് സിആർഎംജി
മലയിൻകീഴ് ∙ പതിനെട്ടാമത്തെ വയസ്സിൽ ഇരുചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് നേടിയതു മുതൽ സുജയുടെ ആഗ്രഹവും ആവേശവും എത്തിനിൽക്കുന്നത് ടാങ്കർ ലോറിയുടെ ഡ്രൈവിങ് സീറ്റിൽ. എൽപിജി ഉൾപ്പെടെ അപകട സാധ്യത നിറഞ്ഞ ഇന്ധനങ്ങൾ കൊണ്ടു പോകുന്ന വാഹനം ഓടിക്കുന്നതിനുള്ള ഹസാർഡ്സ് ലൈസൻസ് നേടിയ മലയം ചൂഴാറ്റുകോട്ട അജിൻ നിവാസിൽ
ന്യൂയോർക്ക്∙ ഒരു ആഗോള സംഘടനയുടെ തലപ്പത്ത് ഒരു വനിതയെത്തുന്നത് ഇന്നൊരു പുതുമയല്ല. എന്നാൽ എട്ടു വർഷം കൊണ്ട് 166 രാജ്യങ്ങളിൽ സാന്നിധ്യമറിയിക്കുന്ന ഒരു സംഘടനയുടെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തി, ഇന്ന് ആ രാജ്യങ്ങളിലെ മലയാളികളുടെ ഏകോപന ചുമതലയുള്ള ഗ്ലോബൽ കോഓർഡിനേറ്റർ പദവിയിൽ എത്തിച്ചേരുക എന്നത്
ഒരു സ്ത്രീയുടെ ധൈര്യം എത്രത്തോളം ഉണ്ട് എന്ന് തിരിച്ചറിയണമെങ്കിൽ ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാരോട് ചോദിക്കണം. അവർ ജീവിതത്തിൽ ധൈര്യത്തോടെ എടുക്കുന്ന ചില തീരുമാനങ്ങൾ മറ്റൊരാൾക്കും സാധിക്കാത്തതായിരിക്കാം. ഈ വനിതാദിനത്തിൽ സ്വന്തം മകനും അവനെപ്പോലെയുള്ള അനേകം കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു
ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ ട്രെയിനിനു മുന്നിൽച്ചാടി ജീവനൊടുക്കിയ വാർത്ത ഞെട്ടലോടെയാണ് കേരള സമൂഹം കേട്ടത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് പലയാവർത്തി പറയുമ്പോഴും , ഒരു വ്യക്തി അനുഭവിക്കുന്ന മാനസിക സംഘർഷത്തെ ലഘുവായി കാണാനാകുമോ? ആത്മഹത്യയ്ക്കായി
ഇടുക്കി വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്നു തുടങ്ങിയ യാത്രയാണ് കാർത്തികയുടേത്. ഒരു ട്രെയിൻ പോലെത്തന്നെയായിരുന്നു ആ യാത്ര. പതിയെയായിരുന്നു തുടക്കം. പിന്നെ അൽപാൽപമായി വേഗം കൂട്ടി. ഒടുവിൽ കുതിച്ചു പാഞ്ഞു. അധികം വൈകാതെതന്നെ ലക്ഷ്യത്തിലെത്തുകയും ചെയ്തു. തുടക്കയാത്രയിൽ കാർത്തിക ഒറ്റയ്ക്കായിരുന്നു. പിന്നെ ചിലര്‍ ഒപ്പം ചേർന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, തനിക്കൊപ്പമുള്ള, മുഖങ്ങളറിയാത്ത ഒരുപാട് പേരുടെ സ്വപ്നങ്ങളും കൊണ്ടാണ് കാർത്തികയുടെ വേഗതയേറിയ യാത്ര. ആയിരക്കണക്കിന് ജീവനുകളുംകൊണ്ടു ലക്ഷ്യസ്ഥാനം നോക്കി പായുമ്പോൾ മുന്നിലെ പ്രതിസന്ധികളെ വേഗതയോടെ, മനോബലത്തോടെ വകഞ്ഞുമാറ്റുന്ന തീവണ്ടിയുടെ അമരക്കാരി. ലക്ഷ്യബോധവും ഉത്തരവാദിത്തബോധവും കൈമുതലാക്കിയാണ് ഇടുക്കിയിൽനിന്നുള്ള ആദ്യ വനിതാ ലോക്കോപൈലറ്റിന്റെ ആ യാത്ര. വണ്ടിപ്പെരിയാറിലെ ലയത്തിൽനിന്ന് കാർത്തിക കണ്ട സ്വപ്നങ്ങൾക്ക് ഒരു തീവണ്ടിയുടെ കരുത്തുണ്ടായിരുന്നു. ആ കരുത്ത് വേഗമാക്കി കുതിച്ച കാർത്തിക ലോക്കോപൈലറ്റായിട്ട് അഞ്ചുവർഷം. വേഗതയുടെ, മനുഷ്യരുടെ, തുടങ്ങിയിടത്തുതന്നെ വീണ്ടുമെത്തിച്ചേരുന്ന അവസാനിക്കാത്ത യാത്രയുടെ ഈ കഥ പറയുന്നത് വണ്ടിപ്പെരിയാർ ഡൈമുക്ക് എസ്റ്റേറ്റിലെ രാജന്റെയും മനോമണിയുടെയും മകൾ കാർത്തികയാണ്. തീവണ്ടിയോടാത്ത ഇടുക്കിയിൽനിന്ന് ചെന്നൈയിലെ ഓട്ടങ്ങൾ നിലയ്ക്കാത്ത പാളങ്ങളിലേയ്ക്കുള്ള യാത്രയുടെ കഥ.
‘ഇന്നായിരുന്നെങ്കിൽ ഞാൻ വിവാഹമേ കഴിക്കില്ലായിരുന്നു’, നെറ്റി ചുളിച്ച്, തലയിൽ കൈവച്ച്, മനസ്സിടിഞ്ഞ് എത്രയേറെ സ്ത്രീകൾ ഇതിനകം ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞു ആവർത്തിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനും സാമൂഹിക ഇടപെടലിനും അഭിപ്രായസ്വാതന്ത്ര്യത്തിനുമെല്ലാം മുന്നിൽ വേലി കെട്ടിത്തിരിച്ചവരിൽ നിന്ന് ‘അരുത്’
നെയ്തുകൂട്ടിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിസന്ധികളെ അതിജീവിച്ച് ഒറ്റയ്ക്ക് വഴിതെളിച്ചെത്തിയ സന്ധ്യ കരിയറില്‍ 27 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ന് ദോഹയിലെ അറിയപ്പെടുന്ന വനിതാ ഫൊട്ടോഗ്രഫർ ആണ്. സന്ധു നിഴല്‍ എന്ന പേരിലാണ് സന്ധ്യ അറിയപ്പെടുന്നത്.
തിരുവനന്തപുരം∙ തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം എന്നിങ്ങനെ വിവിധ തലങ്ങളിലെ സ്ത്രീമുന്നേറ്റത്തിന്റെ ഓർമപ്പെടുത്തലാണ് രാജ്യാന്തര വനിതാദിനമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ 26 ദിവസമായി സമരം നടത്തുന്ന ആശാ വർക്കർമാർ ചോദിക്കുന്നു: ‘എവിടെ ഞങ്ങളുടെ തൊഴിലിനു മാന്യമായ കൂലി? ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ ഞങ്ങൾക്കെന്ത് ആരോഗ്യം?’‘സ്റ്റാൻഡ് വിത്ത് ആശാ വർക്കേഴ്സ്’ മുദ്രാവാക്യമുയർത്തി ഇന്നുമുതൽ സമരം കൂടുതൽ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.
സ്ത്രീവിമോചനത്തിന്റെ അടിത്തറ സാറാ ജോസഫ് (മാനുഷി) എൺപതുകളിൽ പട്ടാമ്പി കോളജിലെ സവിശേഷമായ രാഷ്ട്രീയ – സാമൂഹിക അന്തരീക്ഷത്തിലാണ് ‘മാനുഷി’ എന്ന സ്ത്രീവിമോചന സംഘടന രൂപപ്പെട്ടത്. കോളജിൽ രാജലക്ഷ്മി എന്ന കുട്ടിയുടെ ആത്മഹത്യ വലിയ ചർച്ചയായതോടെ പതിവിൽനിന്നു വ്യത്യസ്തമായി പെൺകുട്ടികളുടെ മാത്രമായി പ്രകടനം നടന്നു. പെൺകുട്ടികളുടെ, സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരിടം വേണമെന്ന ആവശ്യം ശക്തമായി. 1985ൽ ‘മാനുഷി – ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടന’ എന്ന പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. രൂപീകരണയോഗത്തിൽ വ്യത്യസ്ത രാഷ്ട്രീയനിലപാടുകാർ പങ്കെടുത്തെങ്കിലും പിന്നീടു പിൻമാറി.
ആദ്യം ഇതൊരു പരീക്ഷണമായാണ് തോന്നിയത്. പിന്നീടാണ് മുന്നിൽ യഥാർഥ പരീക്ഷ വന്നത്. പക്ഷേ ഈ ഏഴു പേരും പതറിയില്ല. മനസ്സിൽ ആത്മവിശ്വാസം നിറച്ച് പരീക്ഷയെഴുതി. വിജയം പറന്നുവന്ന് കൂടെക്കൂടുകയും ചെയ്തു. പറഞ്ഞു വന്നത് കാസർകോട്ടെ ഡ്രോൺ ദീദിമാരെപ്പറ്റിയാണ്. കൃഷിയിടത്തിൽ രോഗബാധയും കീടങ്ങളും കാരണമുള്ള പ്രശ്നങ്ങൾ ഇപ്പോൾ കാസർകോട്ടുകാരെ കാര്യമായി ബാധിക്കാറില്ല. കൃഷി സംരക്ഷിക്കാൻ തൊഴിലാളികളില്ല എന്നും അവർക്ക് പരാതിയില്ല. കാരണം ഒരു ഫോൺ കോളിൽ കർഷകർക്കു കൂട്ടായി എത്തും ആകാശത്തു നിന്നൊരു പ്രതിവിധി. പറന്നുനടന്നു കീടങ്ങളെയും രോഗബാധയെയുമെല്ലാം തുടച്ചുനീക്കി കൃഷിക്ക് പുത്തനുണര്‍വേകി അവരങ്ങ് പോകും. അതാണ് കാസർകോട്ടുകാരുടെ സ്വന്തം ഡ്രോൺ ദീദിമാർ. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി 15,000 വനിതകള്‍ക്കു തൊഴിൽ അവസരം ഉറപ്പാക്കാനായി കേന്ദ്രം ഒരുക്കിയ ‘നമോ ഡ്രോൺ ദീദി’ എന്ന പദ്ധതിയുടെ ഭാഗമായ കാസർകോട്ടെ ഏഴു വനിതകൾ. കർഷകരുടെ വിളി വന്നാൽ ഡ്രോണുമായി ഇവരെത്തും. പിന്നെ കീടനാശിനി തളിക്കാനും വളപ്രയോഗത്തിനുമൊക്കെയായി ‘പറന്നു നിൽക്കും’ ഇവർ. കേന്ദ്ര സർക്കാരിന്റെ ‘നമോ ഡ്രോൺ ദീദി’ പദ്ധതിയിലേക്ക് കുടുംബശ്രീ മിഷൻ തിരഞ്ഞെടുത്തത് 46 വനിതകളെയായിരുന്നു. അവരിൽ ഏഴു പേർ കാസർകോട് നിന്നുള്ളവരും. കേരളത്തിൽ പദ്ധതിയുടെ ഏറ്റവും വിജയകരമായ മാതൃകകളിലൊന്നും കാസർകോട്ടെയാണ്. കൃഷിയെ സ്നേഹിച്ചിരുന്നവര്‍, സാങ്കേതികതയുടെ കൈ പിടിച്ച് കൃഷിയുടെ പരിരക്ഷയ്ക്കു വേണ്ടി ഇറങ്ങിതിരിച്ചപ്പോൾ അത് ഒട്ടേറെ വനിതകൾക്ക് വലിയ മാതൃകയുമായി. ഇനിയും ഒരുപാട് പേർക്ക് ഈ മേഖലയിലേക്കു കടന്നു വരാനുള്ള ധൈര്യമായി അവരുടെ ജീവിതം ആകാശത്തോളം വളരുകയാണ്, അല്ല, അവർ വളർത്തുകയാണ്. എന്താണ് നമോ ഡ്രോൺ ദീദി പദ്ധതി? എങ്ങനെയൊരു ഡ്രോൺ പൈലറ്റാകാം? എങ്ങനെയാണ് ഇതൊരു മികച്ച വരുമാന മാർഗമാകുന്നത്? എന്തെല്ലാമാണ് വെല്ലുവിളികൾ? അവയെ മറികടന്ന് എങ്ങനെ വിജയാകാശത്തിലേക്കു പറക്കാം? കാസർകോടിന്റെ അഭിമാനമായ ഡ്രോൺ പൈലറ്റുമാരെക്കുറിച്ച് ഈ വനിതാ ദിനത്തിൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ് ഡ്രോൺ പൈലറ്റുമാരിലൊരാളായ പി.എസ്.ഷക്കീന.
ഒരു കുഞ്ഞു പിറന്നു വീഴുമ്പോഴുള്ള കരച്ചിൽ സന്തോഷത്തിന്റേതായിരിക്കും. എന്നാൽ ഈ കുഞ്ഞു പിറന്നപ്പോൾ കരഞ്ഞത് അവളുടെ വേദന കൊണ്ടായിരുന്നു. ജനിച്ച നാൾ മുതൽ അനുഭവിക്കുന്ന വേദനകൾക്കിടയിലും ഇന്ന് അനേകം മനുഷ്യർക്കു ജീവിതത്തിൽ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്ന വ്യക്തിത്വത്തിനുടമയാണ് എറണാകുളം കുണ്ടന്നൂർ സ്വദേശി
ഒരു പെൺകുട്ടിക്ക് ‘സർജറി’യിൽ നൂറിൽ നൂറ് മാർക്ക്! അതും പുതുക്കോട്ടയിലെ യാഥാസ്ഥിതിക ദേവദാസി സമൂഹത്തിൽനിന്ന്, ഒട്ടേറെ വെല്ലുവിളികൾ താണ്ടി മദ്രാസ് മെഡിക്കൽ കോളജിൽ ചേർന്ന മൃദുഭാഷിയും ലജ്ജാലുവുമായ ഒരു ഗ്രാമീണപെൺകുട്ടിക്ക്! മെഡിസിൻപഠനം ഇന്ത്യയിലെ വരേണ്യപുരുഷന്മാരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഒരുകാലത്ത് (1912ൽ) അതൊരു മഹത്തായ സാമൂഹികവിപ്ലവമായിരുന്നു. അക്കൊല്ലത്തെ ബിരുദദാനച്ചടങ്ങിൽ ഏറ്റവുമധികം സ്വർണമെഡലുകൾ വാങ്ങി തിളങ്ങിയത് മുത്തുലക്ഷ്മിയെന്ന ആ സാധാരണ പെൺകുട്ടിയായിരുന്നെങ്കിൽ, പിൽക്കാലത്ത്, ഇന്ത്യാചരിത്രത്തിലെ അനേകം ‘ഒന്നാം സ്ഥാനങ്ങൾ’ അവരെ തേടിയെത്തി. മദ്രാസ് പുതുക്കോട്ടയിലെ രാജാസ് കോളജ് പ്രിൻസിപ്പലായിരുന്ന നാരായണസ്വാമി അയ്യരുടെയും ദേവദാസി സമുദായത്തിൽ പിറന്ന ചന്ദ്രമ്മാളുടെയും മകളായി 1886 ജൂലൈ 30നു ജനിച്ച മുത്തുലക്ഷ്മി, ആചാരമനുസരിച്ചാണെങ്കിൽ ഏതെങ്കിലും അമ്പലത്തിലെ നർത്തകിയാകേണ്ടതായിരുന്നു. പക്ഷേ, ദേവദാസികളെ വിവാഹം കഴിക്കാറുള്ള മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായി നാരായണസ്വാമി സ്വന്തം മക്കളെ നിയമപരമായി അംഗീകരിക്കുകയും ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുകയും ചെയ്തു. പ്രായപൂർത്തിയായതോടെ സ്കൂൾപഠനം അവസാനിപ്പിച്ച് വീട്ടിലിരുന്ന് പഠിക്കേണ്ടിവന്നിട്ടും, 1902ലെ പത്താം ക്ലാസ് പരീക്ഷയിൽ പുതുക്കോട്ടയിൽ ഒന്നാം സ്ഥാനം നേടി മുത്തുലക്ഷ്മി.
പെൺകുട്ടികളെ, നിങ്ങളുടെ സോളോ യാത്ര ബുള്ളറ്റിലാണോ കാൽനടയായാണോ അതുമല്ലെങ്കിൽ ലിഫ്റ്റടിച്ചാണോ. അത് എന്തുമായിക്കോട്ടെ ഇന്ത്യയിൽ ഇപ്പോൾ ബസ് യാത്രയ്ക്ക് പ്രിയം കൂടുകയാണ്, ഡെസ്റ്റിനേഷനിലേക്ക് സോളോ യാത്ര ചെയ്യുന്ന പെൺകുട്ടികളാണ് ബസ് തിരഞ്ഞെടുക്കുന്നതിൽ കൂടുതലെന്നാണ് കണക്കുകൾ. ബസിലാണെങ്കിൽ സ്വന്തമായി
ബ്രിസ്ബേന്‍ ∙ സ്വന്തം മണ്ണില്‍ നിന്ന് പ്രവാസ മണ്ണിലേക്ക് പറിച്ചു നടുന്ന ഓരോ മലയാളിയും കുന്നോളം സ്വപ്നങ്ങള്‍ക്കൊപ്പം നാടിന്റെ ഒരു പിടി നല്ലോര്മകളും കൂടെ കൊണ്ടു പോരും. 2021-ല്‍ ചിപ്പി ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലേക്കെത്തുമ്പോള് കോട്ടയത്തെ അടുക്കളയില്‍ നിന്നു രുചികളോടുള്ള അടങ്ങാത്ത സ്നേഹവും കൂടെ
സ്ത്രീകളിലെ വന്ധ്യത; കാരണങ്ങളും പരിഹാരങ്ങളും ലോകമെമ്പാടും സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞുവരുന്നതായാണ് കണക്കുകൾ പറയുന്നത്. മാറുന്ന ജീവിതശൈലിയും ഭക്ഷണക്രമവുമെല്ലാം അതിന് കാരണമാകുന്നുണ്ട്. തൊഴിലിനെക്കുറിച്ചും ജീവിതത്തെ കുറിച്ചുമുള്ള അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനായി വിവാഹം കഴിഞ്ഞാലും ഗർഭധാരണം
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് പടിക്കൽ 25 രാപകലുകൾ പിന്നിട്ട് ആശാ പ്രവർത്തകരുടെ സമരം. വെയിലും മഴയും സർക്കാരും ഒരുപോലെ മാറിമാറി പരീക്ഷിച്ചിട്ടും തളരാത്ത സമരവീര്യത്തിന് ദിനമേറുംതോറും പിന്തുണയുമേറുന്നു. രാജ്യാന്തര വനിതാദിനമായ നാളെ നടക്കുന്ന മഹാസംഗമത്തിന് പിന്തുണയർപ്പിച്ച് എഴുത്തുകാരായ അരുന്ധതി റോയ്, ദീദി ദാമോദരൻ, പി.ഗീത തുടങ്ങിയവർ സന്ദേശം അയച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി പിന്തുണയറിയിച്ചു.
അതിരാവിലെ മൂന്നാറിലെത്തിയാൽ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത് അടിപൊളി യാത്രയാണ്. വനിതാ ദിനത്തിൽ ഒരു സൂപ്പർ യാത്രയായാലോ? റോയൽ വ്യൂ ഡബിൾ ഡക്കർ ബസാണ് മൂന്നാർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സഞ്ചാരികളെ കാത്ത് കിടക്കുന്നത്. ബസ് മിസ്സാകണ്ടല്ലോ എന്നു കരുതി അതിരാവിലെ തന്നെ കോട്ടയത്തു നിന്നും മൂന്നാറിലേക്കുള്ള
ഈ പെൺകുട്ടികളെല്ലാം എന്തിനാണ് കേരളം വിടുന്നത്? അവരെ ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അടിസ്ഥാനപരമായി നമ്മുടെ സമൂഹത്തിലുണ്ടോ? സംഗതി ഒട്ടുമേ നിസ്സാരമല്ല. ഏറ്റവും പുതിയ സർവേ പ്രകാരം, വിദ്യാഭ്യാസത്തിനായി കേരളം വിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണുണ്ടായിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വികസിതസമൂഹങ്ങളിൽ ജോലി നേടിക്കഴിഞ്ഞാൽ അവർ തിരിച്ചുവരുമെന്നും കരുതാനാവില്ല. നമ്മുടെ സമ്പദ്വ്യവസ്ഥയിലും സമൂഹിക രംഗത്തും ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ചെറുതാകില്ല. നോർക്ക റൂട്ട്സ് കണ്ടെത്തിയതു പ്രകാരം 2023ൽ രണ്ടര ലക്ഷം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ടത്. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 11 ശതമാനവും വിദ്യാർഥികളാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐഐഎംഡി) നടത്തിയ സർവേ പ്രകാരം കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു പോയ വിദ്യാർഥികളിൽ 54.4 ശതമാനം പേർ ആൺകുട്ടികളാണെങ്കിൽ 45.6 ശതമാനം പേരാണ് പെൺകുട്ടികൾ. പെൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനും നിലവിലെ ആൺ–പെൺ വിടവ് കാര്യമായി ചുരുങ്ങാനും ഒരുപക്ഷേ, വരുംവർഷങ്ങളിൽ തന്നെ പെൺകുട്ടികളുടെ ശതമാനം ആൺകുട്ടികളുടേതിനേക്കാൾ കൂടാനുമാണു സാധ്യത. പ്രത്യേകിച്ചും യൂറോപ്യൻ രാഷ്ട്രങ്ങളിൽ മലയാളി നഴ്സുമാർക്കും മറ്റു പ്രഫഷണനലുകൾക്കുമുള്ള ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ. കേരളത്തിലെ ആകെ പ്രവാസികളിൽ
യുകെ ക്നാനായ വുമൺസ് ഫോറം റെഡ്ഡിച്ച് ട്രിനിറ്റി ഹൈസ്കൂളിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
ദുബായ് ∙ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഇമറാത്തി വനിതാ ദിനം ആഘോഷിച്ചു.
റ്റാംപയിലെ ശ്രീ അയ്യപ്പ ടെംപിൾ ഹാളിൽ എം എ സി എഫ് രാജ്യാന്തര വനിതാ ദിനം ആഘോഷിച്ചു. പ്രശസ്ത പീഡിയാട്രീഷ്യനും നൃത്തം, കിക്ക്ബോക്സിങ്, യോഗ തുടങ്ങിയവ സമന്വയിപ്പിച്ച ബോളി സോൾഫിറ്റ് (BollySoulFit) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ ഡോ. പായൽ പട്ടേൽ മുഖ്യാതിഥി ആയിരുന്ന സമ്മേളനത്തിൽ എം എ സി എഫ് പ്രസിഡന്റ് എബി തോമസ് സ്വാഗതം ആശംസിച്ചു.
നാഷ്വിൽ മലയാളികളുടെ കൂട്ടായ്മയായ കേരളാ അസ്സോസിയേഷൻ ഓഫ് നാഷ്വിൽ (KAN) ന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന്കെഎഎൻ വിമെൻസ് ഫോറം ഉദ്ഘാടനം ചെയ്തു. യുഎൻ വനിതാദിന സന്ദേശമായ "Invest in Women, Accelerate Progress" നോട് പൂർണമായും യോജിച്ചുകൊണ്ട് സംഘടനയിലെ സ്ത്രീകൾക്ക്
അൽഐൻ ∙ വനിതകൾ പ്രധാന പദവികൾ അലങ്കരിച്ച് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) അൽഐൻ പ്രോവിൻസ് സ്ത്രീ ശാക്തീകരണത്തിന്റെ ഉത്തമ മാതൃകയാണെന്ന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള. അൽഐൻ പ്രോവിൻസ് വിമൻസ് ഫോറം രാജ്യാന്തര വനിതാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമൻസ് ഫോറം
കൊല്ലം∙ നിശ്ശബ്ദമായൊരു മുന്നേറ്റത്തിന്റെ കാഴ്ച ആയിരുന്നു അത്. നൈപുണ്യ വികസനത്തിലൂടെ സംരംഭകരായ മാറിയ, 1500 വനിതകളുടെ സംഗമം. ഏറെയും ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ. അവരിൽ മികച്ച നേട്ടമുണ്ടാക്കിയ 100 പേർക്ക് ആദരം. ലോക വനിതാ ദിനത്തിന്റെ ഭാഗമായി കേരള അസോസിയേഷൻ ഓഫ് റൂറൽ ഡവലപ്മെന്റ്, നബാർഡിന്റെയും കേന്ദ്ര
‘മാരത്തൺ നടത്തിയും സെൽഫി എടുത്തും മാത്രം തീരേണ്ട ദിനമല്ല വനിതാ ദിനം. എല്ലാ ദിവസവും ഒരു സ്ത്രീക്കെങ്കിലും ഒരു ചെറിയ പിന്തുണ കൊടുക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങളുണ്ടാകും’. കോട്ടയം സ്വദേശിയായ ഡോ.എസ് സീതാലക്ഷ്മിയുടെ ഈ വാക്കുകൾ തന്നെയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ സ്ത്രീകൾക്കും പറയാനുള്ളത്.
കോഴിക്കോട് ∙ ലോക വനിതാ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൈത്തറിപ്പാവാട ബീച്ച് ഫ്രീഡം സ്ക്വയറിൽ പ്രദർശിപ്പിച്ചു. കോഴിക്കോട്ടെ വനിതാ ഡിസൈനറും സംരംഭകയുമായ ഷെമിനാ ശശികുമാറാണ് ഗിന്നസ് ലോക റിക്കോർഡ് ലക്ഷ്യമിട്ട് 100 മീറ്റർ ചുറ്റളവിലുള്ള ഭീമൻ കൈത്തറിപ്പാവാട ഒരുക്കിയത്. 32 പാവാടകൾ ചേർന്നുള്ള ഭീമൻ
ന്യൂഡൽഹി ∙ ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ അധ്യക്ഷയും സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ (74) രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. ഇന്നു പ്രാബല്യത്തിലായേക്കും. ഡീസൽ, പെട്രോൾ വിലയിലും കുറവുണ്ടാകുമോയെന്ന ആകാംക്ഷയുമേറി. നിരക്ക് കുറയ്ക്കാനുള്ള വനിതാദിനത്തിലെ തീരുമാനം ലക്ഷക്കണക്കിനു കുടുംബങ്ങളുടെ സാമ്പത്തികഭാരം
അബുദാബി∙ രാജ്യാന്തര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ അർപ്പിച്ച് യുഎഇ ഭരണാധികാരികൾ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ
ലണ്ടൻ ∙ വർഷങ്ങൾക്ക് മുൻപ് കെയറർ ജോലിക്കായി യുകെയിലെത്തിയ മലയാളി വനിത ഇന്ന് റജിസ്റ്റേഡ് നഴ്സും കെയർഹോം ഉടമയുമാണ്. 20 വർഷങ്ങൾക്ക് മുൻപ് ഷൈനു ക്ലെയർ മാത്യൂസ് ചാമക്കാലയെന്ന കോട്ടയം അയർക്കുന്നത്ത് സ്വദേശിനി കെയറർ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്.
വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഷീറോ പുരസ്കാരത്തിന് കൊച്ചി മെട്രോയിലെ വനിതാ ട്രെയിൻ ഓപ്പറേറ്ററുമാർ അർഹരായി. അനു സുരേഷ്, രേഷ്മ സി.എ. എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ദില്ലിയിൽ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ‘ഉദ്ദേശ്യ’ കോൺഫറൻസിൽ വച്ച് ഇരുവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പൂമണി മാളിക.. പൊന്മാളിക കാൺകെ തമ്പുരാനെ പുകളേറ്റു വാങ്ങുവാൻ കടലും കര വാഴും... (ഭ്രമയുഗം സിനിമയിലെ ഗാനം) അർജുൻ അശോകനെ മാത്രമല്ല, സിനിമ കണ്ടിറങ്ങിയവരെയെല്ലാം പാണന്മാരാക്കി പാടിച്ച ഭ്രമിപ്പിക്കുന്ന ഈ വരികളെഴുതിയത് അമ്മു മരിയ അലക്സ് എന്ന ഇടുക്കിയുടെ സ്വന്തം മിടുക്കിയാണ്. ഭ്രമയുഗത്തിൽ മമ്മൂട്ടി
നാടൻ പന്തുകളി മുതൽ നിയമസഭാ – പാർലമെന്റ് തിരഞ്ഞെടുപ്പുകളിലെ തീപാറിയ പോരാട്ടങ്ങൾക്കു വരെ വാക്കുകൾ കൊണ്ടു വീര്യം കൂട്ടുന്ന വനിത. സ്ത്രീകൾ അധികമാരും കടന്നുവരാത്ത അനൗൺസ്മെന്റ് മേഖലയിൽ ജില്ലയിലെ അപൂർവ സാന്നിധ്യം. മൂന്നര പതിറ്റാണ്ടായി അനൗൺസ്മെന്റ് രംഗത്ത് സജീവമായ 52 വയസ്സുകാരി ഇളങ്ങുളം കൂരാലി കന്നുപറമ്പിൽ കെ.എൻ.ഷീബ എന്ന ഷീബ കൂരാലി.
പാട്ടും പാടി ലോകമാകെ പറന്നു നടക്കുമ്പോഴും ഇടയ്ക്കൊക്കെ ഒറ്റയ്ക്കിരുന്ന് കരയാറുണ്ട് അവർ. അസൂയാവഹമാം വിധം സമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ ജ്വലിച്ചു നിൽക്കുമ്പോഴും ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാറുണ്ട് ചില സങ്കടങ്ങൾ. വേദിയിലെത്തി എല്ലാം മറന്നു പാടി കാണികളെ ‘പാട്ടിലാക്കുമ്പോഴും’ അവരുടെ
മറ്റത്തൂർ ∙ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലും ദേശീയ മീറ്റിലും തൊട്ടതെല്ലാം പൊന്നാക്കിയ ഉഷ മാണി (62) മറ്റത്തൂർ പഞ്ചായത്തിന്റെ അഭിമാനം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഉഷാ മാണി വാരിക്കൂട്ടിയത് 4 സ്വർണം. 100, 200 മീറ്റർ ഓട്ടം,
കണ്ണൂർ∙ കുറ്റ്യാട്ടൂറിലൊരു സംഘമുണ്ട്, പേരില്ലാത്തൊരു സംഘം. സംഘത്തിനെ പേരില്ലാത്തതുള്ളൂ, പക്ഷേ, അവരെ ഒന്നിച്ചുനിർത്തുന്ന–കൂട്ടിച്ചേർക്കുന്ന വികാരത്തിനു മനുഷ്യനുള്ള കാലത്തോളം പഴക്കമുണ്ട്–നൃത്തം. അങ്കണവാടി അധ്യാപികയായിരുന്ന പ്രസന്ന കതിർക്കോട്ടിനു വർഷങ്ങൾക്കു മുൻപു തോന്നിയ ആശയമാണ് ഇവിടുത്തെ സ്ത്രീകളെ
കൊണ്ടോട്ടി ∙ ‘‘ഇരുപത്തിനാല് സ്ത്രീകൾ, ഇരുപത്തിനാല് കഥകൾ. ഓരോ കഥയും ഓരോ അനുഭവമാണ്. സുപരിചതവും അപരിചിതവുമായ ലോകങ്ങളിലേക്ക് അവരവർക്ക് പരിചിതമായ ഭാഷാ ശൈലികളിലൂടെയുള്ള എത്തിനോട്ടങ്ങൾ... കൊക്കൂണുകൾക്കുള്ളിൽ സുഷുപ്തിയിലാണ്ട ഭാവനാ സമ്പന്നരായ എഴുത്തുകാരികളെ പുറന്തോട് പൊട്ടിച്ച് ശലഭങ്ങളായി പുറത്തേക്കു
വെട്ടത്തൂർ ∙ വെട്ടത്തൂർ തെക്കൻ മലയിലെ പൂവത്തുംമൂട്ടിൽ വീടിനെ മാലാഖമാരുടെ വീടെന്ന് വിളിക്കാം. ഈ വീട്ടിലെ മാത്യു–ലിസി ദമ്പതികളുടെ നാലു മക്കളാണ് നാട്ടിലും മറുനാട്ടിലുമായി കരുതലിന്റെ കാവൽ മാലാഖമാരായ നഴ്സുമാരായി ജോലി നോക്കുന്നത്. നാലു പേരും ബിഎസ്സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയാണ് നഴ്സിങ് മേഖലയിലേക്കിറങ്ങിയത്. ഷാന്റി, ഷിനു, ഷാനി, ഷെറിൻ എന്നിവരാണ് നാട്ടിലും മറുനാട്ടിലുമായി ആതുര സേവന രംഗത്ത് സജീവമായിരിക്കുന്നത്.
പെരിന്തൽമണ്ണ∙ ദിവസവും രാവിലെ ഒൻപതോടെ ശുഭ്രവസ്ത്രം ധരിച്ച് 77 കാരിയായ ടെസ്സി ഡേവിഡ് പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക് സെന്ററിൽ ഹാജർ. മാരകമായ രോഗം ബാധിച്ച് അസഹ്യമായ വേദനയുമായി ക്ലിനിക്കിലെത്തുന്ന രോഗികൾ എല്ലാ അവശതയും മറന്ന് ടെസ്സി ചേച്ചി എന്ന് വിളിച്ച് അവർക്ക് ചുറ്റും കൂടുന്നു. അവരിൽ ഓരോരുത്തരുടെയും
വനിതാദിനാചരണത്തിന്റെ ഭാഗമായി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഇന്നു മുതൽ 15 വരെ വനിതകൾക്കായി വിനോദയാത്ര സംഘടിപ്പിക്കുന്നു. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റിൽനിന്നും വണ്ടർലായിലേക്ക് യാത്ര നടത്തും.കൂടാതെ സ്ത്രീകളുടെ ആവശ്യാർഥം മറ്റിടങ്ങളിലേയ്ക്കും യാത്രകൾ സംഘടിപ്പിക്കും. കുടുംബശ്രി,
അലനല്ലൂർ ∙ പഠിക്കാനുള്ള അടങ്ങാത്ത മോഹത്തിനു മുൻപിൽ പ്രായമൊരു തടസ്സമാണോ? പ്ലസ് വൺ പരീക്ഷയ്ക്കൊരുങ്ങുന്ന ഒരു ‘കുട്ടി’ ഈ ചോദ്യത്തിന് ഉത്തരമാണ്; പത്താം ക്ലാസ് പഠനം കഴിഞ്ഞ് 56 വർഷം പിന്നിടുമ്പോൾ പ്ലസ് വൺ പരീക്ഷയെഴുതാൻ തയാറെടുക്കുന്ന അലനല്ലൂർ പുത്തൻവീട്ടിൽ ശ്രീദേവിയമ്മ (76). തുല്യതാ ക്ലാസിലൂടെ പ്ലസ് വൺ
പിണറായി ∙ പത്താം വയസ്സിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പുഴയിലിറങ്ങിയതാണ് ശാന്ത. പുഴയിൽ മുങ്ങി മുരു ഇറച്ചി ശേഖരിച്ചാണ് ഉപജീവനം നയിക്കുന്നത്. അറുപത്തിയൊന്നാം വയസ്സിലും പതിവുതെറ്റിക്കാതെ ജലജീവിതം തുടരുകയാണ് ശാന്ത. പരേതരായ വെങ്കണ ഗോവിന്ദന്റെയും ടി.കെ.ലക്ഷ്മിയുടെയും 12 മക്കളിലെ ഏക പെൺതരിയാണ് ശാന്ത. അച്ഛൻ
ഒരിടത്തൊരിടത്ത് ഉശിരുള്ളൊരു പെൺപോരാളി ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൊട്ടാരത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് പട നയിച്ചവൾ. വഴി മാറിയില്ലെങ്കിൽ നിറയൊഴിക്കുമെന്ന പട്ടാള മേധാവിയുടെ തിട്ടൂരത്തെ ഒറ്റനോട്ടം കൊണ്ട് ദഹിപ്പിച്ചവൾ. ‘ആദ്യ വെടിയുണ്ട എന്റെ നേർക്കാകട്ടെ’ എന്നു പറഞ്ഞ് ശില പോലെ നിന്നവൾ. 29 വയസ്സുകാരിയുടെ വിപ്ലവവീര്യത്തിനു മുന്നിൽ അടിയറവ് പറയേണ്ടിവന്നു മഹാരാജാവിന്. കേരളം ഒരിക്കലും മറക്കരുതാത്ത ആ ഉശിരിന്റെ പേരാണ്, അക്കമ്മ ചെറിയാൻ. തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നു മഹാത്മാഗാന്ധി വിശേഷിപ്പിച്ച ധീരവനിത. സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി പോരാടുന്ന സ്ത്രീകളുടെ നിത്യപ്രചോദനമായ അക്കമ്മയുടെ ജീവിതം, സമാനതകളില്ലാത്ത സമരമായിരുന്നു.
ദുബായ്∙ നിറമുള്ള കടലാസ് കഷ്ണങ്ങൾ കയ്യിൽ കിട്ടിയാൽ ഈ മലയാളി കലാകാരി ഒരുക്കുന്നത് ആരെയും അതിശയിപ്പിക്കുന്ന വർണമനോഹര കലാസൃഷ്ടികൾ. പ്രവാസ ലോകത്ത് അധികമാരും കൈവയ്ക്കാത്ത സവിശേഷതയാർന്ന ക്വിൽ ആർട്ടിൽ പ്രതിഭ തെളിയിക്കുകയാണ് ഷാർജയിൽ താമസിക്കുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സബിന. ക്വില്‍ ആർട്ടിനോടൊപ്പം
ഇനി അങ്ങോട്ട് സൈക്കിൾ ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടാണ്. കാരണം, കുറച്ച് കഴിയുമ്പോഴേക്കും സാനിറ്ററി പാഡ് കീറിപ്പോകും. ഒരു ടാക്സി വിളിക്കാൻ നോക്കിയപ്പോൾ ഫോണിൽ നെറ്റ് വർക്കില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ രത്നഗിരിയിലെ വിജനമായ റോഡിൽ സൈക്കിൾ ഉന്തി നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പിക്കപ്പ് വാൻ
കാലമേറെ മാറിയെങ്കിലും, സ്ത്രീ–പുരുഷ തുല്യത പല മേഖലകളിലും വന്നെങ്കിലും രാഷ്ട്രീയത്തിൽ വനിതകൾ ഇപ്പോഴും വിവേചനത്തിന്റെ ഇരകളെന്ന് പുതുതലമുറയിലെ വനിതാ നേതാക്കൾ. സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ പതിയെപ്പതിയെ മാറ്റമുണ്ടാകുന്നതിലുള്ള സന്തോഷവും അവർ പങ്കുവയ്ക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘മലയാള മനോരമ’യുടെ ആശയ സംവാദ വേദിയിലാണ് കേരളത്തിലെ വിവിധ കോളജുകളിലെ വനിതാ ചെയർപഴ്സന്മാർ തങ്ങൾ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിവരിച്ചത്.
ചെന്നൈ ∙കല്ലും ചെളിയും ചരലും ഇളകിമറിയുന്ന കുന്നിൻമുകളിലേക്ക് വാഹനം ഓടിക്കുന്ന സാഹസിക യാത്ര– ‘ഓഫ്റോഡ്’ എന്ന് ഒറ്റവാക്കിൽ പറയുന്ന ഇത്തരം യാത്രയുടെ കഠിനപാതകൾ ഒന്നൊന്നായി താണ്ടുകയാണു ചെന്നൈ മലയാളി വീണാ മുരളി. വാഹനങ്ങളെയും യാത്രകളെയും ഹൃദയത്തിൽ സൂക്ഷിക്കുന്ന വീണ ഓഫ്റോഡ് യാത്ര അത്രയേറെ
കോട്ടയം/ടെക്സസ്∙ അമേരിക്കൻ ദേശീയ പാതകയ്ക്ക് കീഴിൽ, ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ മൂന്നാം നമ്പർ കോടതി മുറിയിലിരുന്ന് വിധി പറയുന്നത് ഒരു മലയാളിയാണ്. പത്തനംതിട്ട വെണ്ണിക്കുളം സ്വദേശിനി ജൂലി മാത്യു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടത്തിന് ഉടമയാണ് ജൂലി. മണിമലയാറിന്റെ തീരത്ത്
ദുബായ് ∙ കുടുംബത്തിന് കൈത്താങ്ങാകണമെന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് ഷെമീറ അബ്ദുള്‍ റസാഖ് യുഎഇയിലെത്തുന്നത്. ബിരുദാനന്തര ബിരുദധാരിയാണെങ്കിലും ജോലി ലഭിക്കുമോയെന്നുളള ആശങ്കയോടെയായിരുന്നു യാത്ര.
വനിതാദിനത്തിൽ രണ്ടു പ്രിയ ഗായികമാരുടെ അപൂർവ്വസുന്ദരമായ സൗഹൃദത്തെ കുറിച്ച്. കൂടെപ്പാടുമ്പോൾ ഉള്ളിലെ ഗായിക ചിലപ്പോൾ ആരാധികയായി വേഷം മാറും. താൻ പോലുമറിയാതെ സംഭവിക്കുന്ന പകർന്നാട്ടം. മൈക്കിനു മുന്നിൽ തൊട്ടരികെ നിന്ന് പാടുന്ന ജാനകിയെ അദ്ഭുതത്തോടെ, ആരാധനയോടെ നോക്കിനിൽക്കും വസന്ത; അടുത്ത വരി പാടേണ്ട
പാചകം ഒരിക്കലും വാചകമല്ല, ശരിക്കും കഴിവ് തന്നെയാണ്. പാചകലോകത്തിലെ റാണിയാണ് ഷെഫ് ലത. പെണ്ണ് എന്ന രീതിയിൽ പലയിടത്തും തഴയപ്പെട്ടിട്ടും കഴിവും ആത്മവിശ്വാസവും കൊണ്ട് നേട്ടങ്ങളിലേക്കു ചുവടുവച്ചയാളാണ് ഷെഫ് ലത. കുട്ടിക്കാലത്തു ലതയുടെ ആഗ്രഹം ഡോക്ടറോ ടീച്ചറോ നഴ്സോ ആകുകയല്ല, നല്ല ഷെഫ് ആകുകയായിരുന്നു. ഒരു
ശാക്തീകരണത്തിന്റെ ചില അഭിമാനനിമിഷങ്ങൾ ഓരോ സ്ത്രീയും ഉൾപ്പുളകത്തോടെ ഓർത്തുവയ്ക്കാറുണ്ട്. എന്നെ സംബന്ധിച്ച് സുഖോയ് യുദ്ധവിമാനത്തിൽ ഹിമാലയസാനുക്കൾക്കും ബ്രഹ്മപുത്ര താഴ്വരയ്ക്കും മീതേ പറന്നതാണ് അതിലൊന്ന്. വ്യോമയാത്രയ്ക്ക് ഇറങ്ങുമ്പോൾ എനിക്ക് അത്ര ആത്മവിശ്വാസം ഇല്ലായിരുന്നു. എന്നാൽ, പറക്കൽ കഴിഞ്ഞ് തിരിച്ചിറങ്ങിയതാകട്ടെ നിറയെ ആത്മവിശ്വാസത്തോടെയും. ‘‘അതേ, നമുക്കതു കഴിയും!’’ മനസ്സ് എന്നോടു പറഞ്ഞു.
ന്യൂഡൽഹി∙ രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ. ഗാർഹിക സിലിണ്ടറിന് 100 രൂപയാണ് കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു. ദശലക്ഷകണക്കിന് കുടുംബങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് പ്രഖ്യാപനമെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിതാദിനം പ്രമാണിച്ചാണ് പ്രഖ്യാപനം.
‘ജീവിക്കാൻ പണം വേണം. അല്ലാതെ ഇഷ്ടം മാത്രം നോക്കി നിന്നാൽ ഒന്നും നടക്കില്ല’. ജീവിതം അങ്ങനെയാണ്. ഒരിക്കലും നമ്മൾക്കിഷ്ടമുള്ള വഴിയിലൂടെയായിരിക്കില്ല സഞ്ചാരം. എന്നാൽ സ്വന്തം ജീവിതയാത്രയിൽ എങ്ങോട്ടൊക്കെ സ്റ്റിയറിങ് തിരിക്കണമെന്നു നമുക്കു തീരുമാനിക്കാം. ഇഷ്ടമുള്ള വഴിയടഞ്ഞാല്‍ അതിലും മനോഹരമായ മറ്റൊരു
രോഗത്തിനും അവഗണനയ്ക്കുമെല്ലാം എത്രത്തോളം ഒരു സ്ത്രീയെ തളർത്താനാകും. എത്ര തളർത്തിയാലും അതിൽ നിന്നെല്ലാം കയറിവരാൻ അവൾക്കാവുന്നത് മനോധൈര്യത്തിന്റെ പിൻബലത്തിലാണ്. തോറ്റുപോകണ്ടേവളല്ല താൻ എന്ന് സ്വയം വിശ്വസിപ്പിച്ചു തുടങ്ങിയാൽ പിന്നെ ഒരു സ്ത്രീയെയും പിന്നിലേക്കു മാറ്റിനിർത്താനാവില്ല. സന്ധ്യ സി.രാധാകൃഷ്ണൻ
സാധാരണ നിലയിൽ പത്തു വയസ്സിനുശേഷം പെൺകുട്ടികൾക്കു യോഗ തുടങ്ങുന്നതിനു പറ്റിയ സമയമാണ്. അതുപോലെ തന്നെ ആൺകുട്ടികൾക്കും. ഏതു കാര്യങ്ങളും ചെറുപ്പത്തിലേ ശീലിപ്പിക്കുന്നതാണ് നല്ലത്. ചൊട്ടയിലേ ശീലം ചുടലവരെ എന്നൊരു പഴഞ്ചൊല്ലു കൂടിയുണ്ടല്ലോ. ഇവരുടെ വളർച്ചയുടെ ഘട്ടങ്ങളും വ്യക്തിത്വ വികസനങ്ങളും നടക്കുന്ന
നിയമനിർമാണസഭകളിൽ വനിതകൾക്ക് 33% പ്രാതിനിധ്യം ഉറപ്പുനൽകുന്ന നിയമം പാസാക്കിയെങ്കിലും നടപ്പാകാൻ സമയമെടുക്കും. സെൻസസിന്റെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയത്തിനുശേഷമേ ഇതുണ്ടാകൂവെന്ന വ്യവസ്ഥയാണു കാരണം. ഇതിനിടയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിൽക്കുകയാണ് ഈ വനിതകൾ:
ആൺ തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിക്കാനാവുമോ ? കഴിയും എന്ന ഉത്തരവുമായി കോട്ടയം നഗരമധ്യത്തിൽ ഒരു കരിക്ക് കച്ചവടക്കാരിയുണ്ട്. ഒറ്റപ്പെട്ടു പോയെന്നു കരുതി ജീവിതം കരഞ്ഞ് തീർക്കുന്ന വനിതകൾക്ക് പ്രചോദനമാണ് കോട്ടയം ചവിട്ടുവരി സ്വദേശിനിയായ അനിത ഉണ്ണിക്കൃഷ്ണൻ. 17 വർഷങ്ങൾക്ക് മുൻപ് ഭർത്താവ് ഉപേക്ഷിച്ചു
കൂത്താട്ടുകുളം ∙ വിധി ശരീരത്തെ തളർത്തിയെങ്കിലും ജീവിതത്തോട് തോറ്റുകൊടുക്കാൻ തയാറല്ലായിരുന്നു തോട്ടുവേലിൽ സിനി ഫ്രാൻസിസ്. ലോട്ടറി വിൽപന നടത്തിയാണ് കാലുകൾക്ക് ചലന ശേഷിയില്ലാത്ത ഈ നാൽപത്തിനാലുകാരി പിതാവും 2 മക്കളും ഉൾപ്പെട്ട കുടുംബത്തെ പോറ്റുന്നത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ചതോടെ ജീവിതം
കൊടുങ്ങല്ലൂർ ∙ തൊഴിലിടങ്ങൾ ആൺ - പെൺ വ്യത്യാസമില്ലാതെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും ലോക വ്യവസ്ഥകൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ കൊടുങ്ങല്ലൂരിലെ 4 കോടതികളും സ്ത്രീ ന്യായാധിപരാൽ ശ്രദ്ധേയമാകുന്നു. ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി വി. വിനീത, മുൻസിഫ് കെ.കാർത്തിക, ഒന്നാം ക്ലാസ്
കൽപറ്റ ∙ അറിയപ്പെടാതെ പോകുന്ന വരികൾ പൊതുസമൂഹത്തിന് മുൻപിലെത്തിക്കുന്ന എഴുത്തുകാരിയും പ്രസാധകയുമായ ഷബ്ന ഷംസുവും അക്ഷരങ്ങളുടെ പ്രകാശം കൊണ്ടു കാഴ്ചയെ കീഴടക്കിയ പി.എസ്. നിഷയുമാണ് ഈ വനിതാ ദിനത്തിൽ വയനാടിന്റെ താരങ്ങൾ. നിഷയുടെ 64 കവിതകളുടെ സമാഹാരമായ ‘സ്വപനം മറന്ന പെൺകുട്ടി’ ഇന്നലെ ഷംബ്നയുടെ ഹാംലെറ്റ്
ഏറ്റുമാനൂർ ∙ ഒബ്ലേറ്റ് മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹിക സേവന വിഭാഗമായ ജ്യോതി ജീവപൂർണ്ണ ട്രസ്റ്റ്, അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. ഡയറക്ടർ ത്രേസ്യാമ്മ മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ
‘എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്നാണ് പറച്ചിലെങ്കിലും സ്ത്രീകൾക്ക് ഇതിൽ ബാധകമായുള്ളത് ജോലിയും വിശ്രമവും മാത്രമാണ്. വിനോദത്തിന് അവരുടെ ജീവിതത്തിൽ സ്ഥാനമില്ല. പൊതു ഇടങ്ങളിലോ കളിക്കളങ്ങളിലോ പെൺകുട്ടികൾ ഇല്ലെന്നത് ഇന്നും ആർക്കുമൊരു വിഷയമേയല്ല. ഈ അവസ്ഥയ്ക്ക്
അംബാനിക്കുടുംബത്തിൽ കല്യാണമേളങ്ങൾ പെരുമ്പറ മുഴക്കുമ്പോൾ അവിടെ വാനോളം ഉയർന്നു കേട്ട കരുത്തുറ്റ ഒരു പെൺസ്വരമുണ്ട്. ടൺ കണക്കിന് ലഗേജുമായി, ഹോട്ടായി, സ്റ്റൈലായി പ്രൈവറ്റ് ജെറ്റിൽ ജാംനഗർ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഒരു പെൺപുലി. ബാർബഡോസിന്റെ ഹീറോ, റിയാന! പ്രൈവറ്റ് പാർട്ടികളിൽ ചുരുക്കമായി മാത്രമേ
ജോലിസ്ഥലങ്ങളിൽ പല നിയമങ്ങളും ഉണ്ടാകും. അവ ജീവനക്കാരുടെ സുരക്ഷയ്ക്കായാണ് പ്രധാനമായും രൂപീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ജോലിസ്ഥലത്തെ പ്രധാന നിയമങ്ങളെപ്പറ്റി എല്ലാ ജീവനക്കാരും അറിഞ്ഞിരിക്കണം. ഒരു തൊഴിലിടത്തിലെ അവകാശവും അവസരവും വളർച്ചയും നമ്മളെ അറിയിക്കുന്ന ഈ നിയമങ്ങളെപ്പറ്റി ബോധ്യം ഉണ്ടായിരിക്കേണ്ടത്
ബീന കണ്ട റഷ്യ എന്ന ഒറ്റ പുസ്തകം മതി നമുക്ക് കെ എ ബീനയെന്ന എഴുത്തുകാരിയെ തിരിച്ചറിയാൻ. 15 മത്തെ വയസിൽ തന്റെ ആദ്യ യാത്രാപുസ്തകം പ്രസിദ്ധീകരിച്ചാണ് ജീവിതത്തിന്റെ ഭാഗമായ യാത്രാസപര്യയ്ക്ക് ഒരു പെൺകുട്ടി തുടക്കമിട്ടത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തുറിച്ച കണ്ണുകൾ
സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് രാജ്യാന്തര വനിതാ ദിനമായി ആചരിക്കുന്ന മാര്‍ച്ച് എട്ട്. #BreakTheBias എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിന സന്ദേശം. വേര്‍തിരിവുകള്‍ മറികടന്ന് പുതിയ ലോകം കണ്ടെത്താന്‍ യാത്രകള്‍ വലിയ തോതില്‍ സഹായിക്കാറുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്ത്രീകള്‍
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.
Please turn off your ad blocker
Already a Premium Member? SIGN IN