Activate your premium subscription today
Monday, Mar 31, 2025
ഗുരു നിത്യയുടെ ലോകപര്യടനങ്ങളുടെ വ്യക്തമായ വിവരങ്ങൾ ഈ പുസ്തകത്തില് ലഭ്യമാണ്. ഈ ഗ്രന്ഥത്തിന്റെ ഒരു പ്രധാന പ്രത്യേകത അതിന്റെ സത്യസന്ധമായ അവതരണമാണ്. ഉദാഹരണത്തിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി ലോകം നന്നാകാൻ ഇറങ്ങിയ വിദ്യാർഥി,
യാത്രാമൊഴി ഒറ്റ വാക്കല്ല. പറഞ്ഞു കഴിഞ്ഞാലും തീരാത്ത, ബാക്കിയാകുന്ന കഥയാണ്. യാത്രയാക്കി എന്നു പറയുന്നതു തന്നെ വെറുതെ. യാത്ര പറയുന്നതോടെ ഓർമകൾ തിരികെവരികയാണെന്ന് ആർക്കാണ് അറിയാത്തത്. മുൻപൊരിക്കലും ഓർമിച്ചിട്ടില്ലാത്ത ദൃശ്യങ്ങൾ പോലും വ്യക്തതയോടെ മടങ്ങിവരും. വർഷങ്ങളുടെ മൂടൽമഞ്ഞിൽ നിന്ന്. പ്രായത്തിന്റെ
പ്രണയം പ്രണയത്തിനു വേണ്ടി എന്നതുപോലെ സമൂഹത്തിനു വേണ്ടിക്കൂടിയാണ്. ജീവിതത്തിനും കാലത്തിനും വേണ്ടിയാണ്. ഇന്നലെകളുടെ കടം വീട്ടി നാളെകൾക്കു വേണ്ടിയാണ്. ഇന്നത്തെനിമിഷം ഇതാ പറഞ്ഞു തീരുമ്പോഴേക്കും നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെകളുടെ തടവിലായിരിക്കുന്നു. ഇനി ഓർമയുടെ ഒളിപ്പോരാളി മാത്രം. പ്രണയത്തിന്റെ
കവിത പ്രാഥമികമായും ഒരു ഭാഷാവ്യവഹാരമാണ്, രൂപമല്ലാതെ മറ്റൊരു ഉള്ളടക്കം അതിനുണ്ടെന്ന് പറയുന്നത് അതിഭൗതികമായ ഒരു വാദം മാത്രമാണെന്ന് കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതായത്, ഭാഷാപരമായ ജാഗ്രത പുലർത്താത്ത ഒരു കവി തനിക്ക് എത്ര സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെട്ടാലും അതൊരു കപട പ്രഖ്യാപനം
ഇരീച്ചാൽകാപ്പ് ആണ് ഈ ചിന്തകൾ ഉണർത്തിയത്. എന്നാൽ കാപ്പ് ഒരേ സമയം കള്ളവും സത്യവുമാണ്. സാങ്കൽപിക ദേശവും യാഥാർഥ ഭൂമികയുമാണ്. ഭാവനയും സ്വപ്നവുമാണ്. തനതായ സവിശേഷതകളുള്ള ദേശമാണ് ഇരീച്ചാൽകാപ്പ് എന്നത് മിഥ്യയാണ്.
ഒരൊറ്റ ഇരിപ്പിൽ വായിച്ചുതീർക്കാവുന്ന മനോഹരമായ ഒരു നോവലാണ് റഫീഖ് ബദരിയയുടെ ആലംനൂർ. വായനാനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റവാചകത്തിൽ അങ്ങനെ വിശേഷിപ്പിക്കാം. മിത്തും ആത്മീയതയും ഇടകലർന്ന്, വിസ്മയങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ പകരുന്നതോടൊപ്പം വൈചിത്ര്യ ഭാവമണിയുന്ന പ്രണയവുമാണ് നോവലിന്റെ ഗതിവിഗതികളെ
‘മുസല്യാര് കിങ് - ഡികൊളോണിയല് ഹിസ്റ്റോറിയോഗ്രാഫി-മലബാര് റസിസ്റ്റന്സ്’ (2024) എന്ന, ബ്ലൂസ്ബറി പ്രസിദ്ധീകരിച്ച, ഡോ. അബ്ബാസ് പനക്കലിന്റെ ഈ മോണോഗ്രാഫ് വായനക്കാർക്കു പരിചയപ്പെടുത്തുന്നതില് വലിയ സന്തോഷമുണ്ട്. ചരിത്രഗവേഷകൻ എന്ന നിലയിൽ അബ്ബാസ് പനക്കൽ വളർന്നുവരുന്നത് കാല് നൂറ്റാണ്ടു കാലം
പുസ്തകങ്ങൾക്കുള്ളതുപോലെ കവിതകൾക്കുമുണ്ട് മണം. തനതായ മണം. മറ്റെങ്ങു നിന്നും കിട്ടാത്തത്. കവിതയുടെ സാംസ്കാരിക പ്രഭാവത്തിന്റെ ആകെത്തുകയാണ് ആ മണം. പശ്ചിമഘട്ടത്തിലെ കാടുകളിൽ അൽപനേരം നിന്നാൽ കിട്ടുന്ന മണം പോലൊന്ന് എന്ന് ഉദാഹരിക്കാം. എന്നാൽ, ആ മണം കിട്ടാൻ കവികളെ അടുത്തുപോയി മനസ്സിലാക്കണം. കവി ഗോപീകൃഷ്ണൻ
ടൈയും കോട്ടും ധരിച്ച ആദിമ നിവാസി ഒരു കയ്യിൽ കല്ലുളിയും മറുകയ്യിൽ മൗസും പിടിച്ചിരിക്കുന്ന ചിത്രം. സമൂഹത്തിനും പുറത്ത് മറ്റൊരു ലോകത്തിൽ ജീവിക്കേണ്ടിവന്ന വിഭാഗത്തിൽ നിന്ന് കഠിനാധ്വാനത്താൽ, ഐടി കമ്പനിയുടെ പ്രോജക്ട് മാനേജർ പദവിയിൽ എത്തിയതിനെ സഹപ്രവർത്തകർ രഹസ്യമായി പേപ്പറിൽ പകർത്തിയത്. അടിച്ചമർത്തപ്പെട്ട
പണ്ടൊരിക്കൽ സുഹൃത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമ കാണാൻ പോയതായിരുന്നു അവൾ. എഴുത്തുകാരന്റെ ചില കഥകളോടുള്ള ഇഷ്ടം നൽകിയ ആത്മവിശ്വാസത്തിന്റെ പുറത്ത് കൂടെ സിനിമ കാണാനെത്തിയ കുടുംബാംഗങ്ങളിലേക്കും അവൾ സിനിമയെക്കുറിച്ചു വലിയ പ്രതീക്ഷ പകർന്നിരുന്നു. മുൻപ് സുഹൃത്ത് തന്നെ വായിച്ചുനോക്കാനേൽപിച്ച
സാക്ഷാൽ ദൈവം മൂവ്വൊരുവൻതാൻ മാർത്തോമ്മായുടെ സുകൃതത്താൽ സൂക്ഷ്മമതായി ചരിതം പാടുവ– തിന്നടിയനു തുണയരുളണമെ. യൂറോപ്പിൽ ജനിച്ച് ലോകത്തേക്ക് പടർന്ന ആധുനികത എഴുതപ്പെട്ട ചരിത്രം കൂടി സൃഷ്ടിച്ചിട്ടുണ്ട്. ശാസ്ത്രത്തിന്റെ പിൻബലത്തിൽ, യുക്തിയുടെ വെളിച്ചത്തിൽ അവതരിപ്പിച്ച ചരിത്രം സമഗ്രമെന്നും ആധികാരികമെന്നും
പൊയ്പ്പോയ നാടിനെ ഓർത്തു വിതുമ്പുന്ന വരമ്പിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്ന വെള്ളക്കൊറ്റികൾ മാത്രമല്ല അയ്മനം ജോണിന്റെ കഥകളിലുള്ളത്. പുകമഞ്ഞ് മൂടിയ ഡൽഹിയും കറുത്ത താജ്മഹലിന്റെ ഇരുട്ടിൽ ഉയർന്നുനിൽക്കുന്ന കറുത്ത താഴികക്കുടങ്ങളും ദൈവത്തെപ്പോലും തിരിച്ചറിയാത്ത
പെൺകുട്ടിയുടെ ഓർമയിൽ ആനി തിരിച്ചുപിടിക്കുന്നത് പതിനേഴാം വയസ്സിലെ ജീവിതമാണ്. അരനൂറ്റാണ്ടിനു ശേഷം നടത്തുന്ന മടക്കയാത്ര. സംസ്കാരം തേടി പുറപ്പെട്ടുപോകുന്ന ആളേ അല്ല ആനി. ജീവിതവും സമയവും പിടിച്ചെടുക്കുക. അതിനെ മനസ്സിലാക്കുക. അതിൽ ആനന്ദിക്കുക.
ആയുസ്സിന്റെ അറ്റത്തെത്തിയ ക്ഷീണിച്ചെല്ലിച്ച ഒരു സ്ത്രീ തന്റെ പെൺകുഞ്ഞുങ്ങളെ ചുറ്റിപ്പിടിച്ചു നടന്നുപോകുന്നത് മേഘങ്ങളിലൊളിച്ച മിന്നൽപ്പിണറുകൾ സ്നേഹത്തോടെ നോക്കിനിന്നു. കാറ്റിലൂടെ കുതിച്ച് അവരിലൊരാൾ അവളുടെ കാൽക്കീഴിലേക്ക് ആരാധനയോടെ മുട്ടുകുത്തി. റാണീ, ഞാൻ നിങ്ങളുടെ ചെങ്കോൽ. നക്ഷത്രങ്ങൾ നിറഞ്ഞ എന്റെ
ജീവിയുടെ ഏറ്റവും വലിയ ഭയം ഭയം തന്നെയാണ്. ശിഷ്ട ജീവിതത്തിൽ അപ്രതീക്ഷിത ഭയങ്ങൾകൊണ്ട് നീ സമ്പന്നനാകട്ടെ! നിസാരമെന്നു തോന്നുന്ന സരമയുടെ ശാപം ജനമേജയനെ സ്വസ്ഥതയില്ലാത്ത വിധം പിന്തുടർന്നു കൊണ്ടിരുന്നു. ഇതിഹാസങ്ങൾ എന്നും പുതിയ കഥകൾക്ക് കഥാതന്തു പൊഴിക്കുന്ന വൻവൃക്ഷമാണ്. മഹാഭാരത കഥാപാത്രങ്ങളെ ഇതിനുമുൻപും
ചില നിമിഷങ്ങളിലെ ചില തീരുമാനങ്ങൾ. അത് ജീവിതത്തെ മുഴുവൻ മാറ്റിമറിക്കാൻ പര്യാപ്തമാണ്. വന്ന വഴിയിൽ നിന്ന് തീർത്തും മാറി അപരിചിതമായ മറ്റൊരു വഴിയിലേക്ക്. കാത്തിരിക്കുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും ഒട്ടും കൂസാതെ. എവിടെ നിന്നോ ജീവിതം നീട്ടിത്തരുന്ന കൈകളിൽ പിടിച്ച് മുന്നോട്ടു പോകാനുള്ള ധൈര്യം. അതു
ഉള്ളിലെരിഞ്ഞ പകയിൽ കുട്ടിയെ ഹോമിച്ചതോടെ അവർ വേട്ടയാടപ്പെട്ടവരായി. പകയുടെ ഉഗ്രമൂർത്തിയായി അരുന്ധതി ഉറഞ്ഞുതുള്ളി. കാടിന്റെ മക്കളെ കൂട്ടി അരുന്ധതി കാട് കേറി. നിലയ്ക്കാത്ത നിലവിളിക്ക് പക വീട്ടാൻ. ആനവേട്ട മനുഷ്യവേട്ടയാകുന്നു. ആനപ്പക സ്ത്രീയുടെ പ്രതികാരമാകുന്നു.
ജലജന്മങ്ങളിലെ കഥ നടക്കുന്നത് മലയാളനാട്ടിലാണ്. മാമലകളും ജലവും അതിരിടുന്ന കേരളത്തിന്റെ 1900 മുതൽ 1977 വരെയുള്ള രാഷ്ട്രീയ ആരോഗ്യ കുടുംബരംഗങ്ങളുടെ അന്തരീക്ഷത്തിൽ ഉണ്ടായ മാറ്റങ്ങളുടെ കഥപറയുകയാണ് മലയാളിയായി ജനിച്ച് ഇന്ത്യയ്ക്കു പുറത്തു ജീവിച്ച എഴുത്തുകാരൻ.
അനവദ്യസുന്ദരമെന്ന് വിശേഷിപ്പിക്കാവുന്ന ദശപുഷ്പങ്ങളുടെ ചെപ്പാണ് ഈ പുസ്തകം. കഥകളുടെ കാലപ്രക്ഷേപ്യം ' കൊല്ലവർഷം 1136 (പതക്കറ്റ) മുതൽ 1198 (കൊച്ചുത്രേസ്യ) വരെ പ്രത്യക്ഷമായും പരോക്ഷമായും തെളിയുന്നതോടൊപ്പം കാലാകാലങ്ങളിൽ മനുഷ്യർ വിധേയമാക്കപ്പെടുന്ന
മൃഗങ്ങളാകുന്ന മനുഷ്യരുടെയും മൃഗമാകുന്നതിനെ ചെറുക്കുന്ന കുട്ടിയുടെയും, സ്വപ്നത്തിൽ മാത്രം സാഫല്യത്തിലെത്തി തകരുന്ന പ്രണയത്തിന്റെയും പുസ്തകമാണ് ദേശീയ മൃഗം: സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏഴു പുതിയ കഥകളുടെ സമാഹാരം.
ഇതിഹാസത്തെ ആക്ഷേപഹാസ്യത്തിലൂടെ നോക്കാൻ ധൈര്യപ്പെട്ട ആദ്യത്തെ എഴുത്തുകാരനാണ് വിനോയ് തോമസ്; ആദ്യത്തെ കൃതി പ്രോത്താസീസിന്റെ ഇതിഹാസവും. പ്രോത്താസീസ് ആറ്റുകടമ്പൻ. ജൻമനാ കേരള കോൺഗ്രസുകാരൻ. സ്വദേശം പ്രത്യേകിച്ചു പറയാതെ തന്നെ വ്യക്തം.
ഗാഢമൈത്രി. ഒരൊറ്റ വാക്കിലൂടെയാണ് എൻ.എസ്. മാധവൻ രണ്ടു മനുഷ്യരുടെ പാരസ്പര്യത്തെ അടയാളപ്പെടുത്തുന്നത്. ആ വാക്കിൽ വായന നിർത്തേണ്ടിവരും. ഉള്ളിലെ സമുദ്രം തിരയടിക്കുകയാണ്. അലകൾ അടങ്ങാനുള്ള കാത്തിരിപ്പ്. നമ്മുടെ ഭാഷയ്ക്ക് ഇത്ര കരുത്തുണ്ടായിരുന്നോ.
കെ. രേഖ എഴുതിയ ഏഴ് വ്യത്യസ്ത കഥകളുടെ സമാഹാരമാണ് 'മനുഷ്യാലയ ചന്ദ്രിക'. കഥാപാത്രങ്ങൾ കൊണ്ടും കഥാപശ്ചാത്തലും കൊണ്ടും വ്യത്യസ്തമാകുമ്പോഴും 7 കഥകളിലും പ്രതിധ്വനിക്കുന്നത് ഒരേ മുറിപ്പാടുകളാണ്, ഒരേ വേദനയാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ വിചിത്രവും കൗതുകകരവുമായ അനുഭവങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന നോവലാണ് സലിൽ ജോസ് എഴുതിയ 'രണ്ടാമടക്കം'. മധ്യതിരുവിതാംകൂറിലെ കത്തോലിക്കാ ക്രിസ്ത്യൻ കുടുംബം വർഷങ്ങൾക്ക് മുമ്പ് ഒരു നമ്പൂതിരി കുടുംബത്തിൽ നിന്ന് 'ശപിക്കപ്പെട്ട' നൂറേക്കർ ഭൂമി
കേരളത്തിനു പുറത്തേക്ക് ധീരമായും സാഹസികമായും ചാലു കീറിയ മലയാള കൃതികളുടെ കൂട്ടത്തിലാണ് നീലച്ചിറകുള്ള മൂക്കുത്തി എന്ന നോവലും ഉൾപ്പെടുന്നത്. കൊൽക്കത്ത ഉൾപ്പെടെയുള്ള വൻ നഗരങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ, രാഷ്ട്രീയം, ബിസിനസ്, മോഡലിങ് എന്നിവയുടെ നിഗൂഢവും
ജീവിതം എല്ലാവർക്കും ചലിക്കുന്ന ഒന്നല്ല. പലർക്കും ജീവിതം മുന്നോട്ടോടുന്ന പ്രതിഭാസമാണ്. പിന്നാലെ ഓടുകയാണവർ. ഒപ്പമെത്തിയെന്നു തോന്നിക്കുന്ന സന്തോഷത്തിന്റെ നിമിഷങ്ങളുണ്ട്. മുന്നിലെത്തിയെന്ന അഭിമാനവും അഹങ്കാരവുമുണ്ട്.
വിജ്ഞാനം ഏതൊക്കെ രീതിയിൽ സ്വകാര്യവത്കരിക്കപ്പെടുന്നുവെന്നും ശാസ്ത്ര ജ്ഞാനം സാധാരണക്കാർക്കു അപ്രാപ്യമാകുകയും പകരമത് കുത്തക കോർപ്പറേറ്റുകളുടെ വിൽപ്പന ചരക്കാകുകയും ചെയ്യുമ്പോൾ അതിനെതിരെയുള്ള പോരാട്ടങ്ങൾ സൈബർ ലോകത്ത് എങ്ങനെയാണു നടക്കുന്നതെന്നും വിശദീകരിക്കുന്ന ഒരു നോവലാണിത്.
വായനയിൽ വെല്ലുവിളി ഉയർത്തുന്ന അപൂർവ നോവൽ. അടിക്കുറിപ്പുകളോ വിശദീകരണങ്ങളോ പോലുമില്ലാതെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലേക്ക് എടുത്തെറിയുകയാണ് എം.ആർ. വിഷ്ണുപ്രസാദ്.
രാഹുൽ ഭാട്ടിയ എന്ന മാധ്യമ പ്രവർത്തകൻ സ്വന്തം രാജ്യത്തെക്കുറിച്ചാണ് എഴുതുന്നത്. ഇന്ത്യയെക്കുറിച്ച്. ആറു വർഷത്തോളം വ്യാപകമായി യാത്ര ചെയ്ത് ഇരകൾ, അക്രമികൾ, പൊലീസുകാർ എന്നിവരെയെല്ലാം നേരിൽകണ്ടു സംസാരിച്ചു തയാറാക്കിയ പുസ്തകത്തിൽ.
പ്രണയത്തെ ആത്മാനുരാഗമെന്നോ രതിയെന്നോ വേർതിരിക്കാനാവാത്ത ഒരു അനുഭൂതിവിശേഷത്തിലേക്ക് നയിച്ച് വായനക്കാരെ ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കുന്ന നോവലാണ് വി.ജി. തമ്പിയുടെ ‘ഇദം പരമിതം’. അതിരില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഇതിഹാസകഥ തേടുകയാണ് നോവലിസ്റ്റ്.
ഷംസുദ്ദീൻ കുട്ടോത്ത് രചിച്ച ' ഇരീച്ചാൽകാപ്പ്' ഇത്തരത്തിൽ നോവലിന്റെ പ്രധാനഘടകങ്ങൾക്ക് ഊന്നൽ കൊടുത്ത് ഒരു നാടിനെയും അവിടുത്തെ മനുഷ്യരെയും ജീവജാലങ്ങളെയും പകർത്തുകയാണ്.
രിത്രത്തോടും ഭാവിയോടും നീതി പുലർത്തുന്ന എഴുത്തിലൂടെ ശ്രദ്ധേയനായ അംബികാസുതൻ മാങ്ങാട് ഭാവനയുടെ കരുത്തിൽ പുനഃസൃഷ്ടിച്ച ചരിത്രമാണ് അല്ലോഹലൻ. തുളുനാടിന്റെ വിസ്മൃതമായ ചരിത്രം.
കാടിന് കാടിന്റെ നിയമമമുണ്ട്; നാടിന് നാടിന്റേതും. ലിഖിത രൂപത്തിൽ നാടിനു നിയമമുണ്ടെങ്കിൽ കാടിന്റെ നിയമം അലിഖിതമാണ്. കാടിനും കാടുമായും ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും ആ നിയമമറിയാം. അത് വിചാരങ്ങളുടേതിനേക്കാൾ വികാരങ്ങളുടേതാണ്. വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്ന, നയിക്കുന്ന, അതിജീവിക്കുന്ന വികാരങ്ങൾ. അവ
സമാധാനം, സമാധാനം എന്നൊരാൾ വീണ്ടും വീണ്ടും ഉരുവിടുമ്പോൾ യുദ്ധം, യുദ്ധം എന്ന് അനുയായികൾ കേൾക്കുക. അതേ ഗുരു തന്നെ, ലോകമെങ്ങും പല രൂപങ്ങളിൽ, ഭാവങ്ങളിൽ, അവതാരങ്ങളിൽ ആരാധിക്കപ്പെടുക. സ്നേഹിക്കപ്പെടുക. വാഴ്ത്തപ്പെടുക. വിധിയെ തിരുത്താൻ വീട് വിട്ടിറങ്ങിയ,ഭഗവാനായ മനുഷ്യന്റെ വിധിപൈരീത്യം. സ്വാർഥതയുടെ വീടിനു
തികച്ചും സാധാരണമായാണ് സന്ധ്യ ഇ. ‘ഗൂഢം’ എന്ന കഥ തുടങ്ങുന്നത്. എന്നാൽ വായിച്ചുപോകെ, അധികമാരും സ്പർശിക്കാൻ മടിക്കാത്ത തുറന്നെഴുത്തിലേക്ക് കഥ കടക്കുകയാണ്. പങ്കാളികൾ മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കാണിച്ചിരുന്ന ഔചിത്യം മറ നീക്കിയപ്പോൾ തെളിഞ്ഞുവന്നത്,
എം. ലീലാവതി ടീച്ചറുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം' എന്ന പുസ്തകം. ജീവിതരേഖയിൽ ആത്മാംശം നിറഞ്ഞു നിൽക്കുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും മാത്രമേ ഈ എഴുത്തിൽ കണ്ടെടുക്കാനാവൂ. ആദ്യഭാഗത്ത് ബാല്യവും അന്നനുഭവിക്കേണ്ടി വന്ന യാതനകളും, ജ്ഞാനകുതുകിയുടെ കഠിനവഴികളും അതിലൂടെ ആ ധീരയായ പെൺകുട്ടി നേടിയ വിജയങ്ങളുമാണ്
"Remember me when I am gone away Gone far away into the silent land" (Christina Rossettie) പൂർത്തിയാക്കാത്ത കവിത പോലെ, വരച്ചു പാതിയാക്കിയ ചിത്രം പോലെ മാഞ്ഞു പോയ ഒരാൾ. ഓർമ്മകൾ കൊണ്ട് അദ്ദേഹത്തെ വീണ്ടെടുക്കുകയാണ് ഒരു കൂട്ടം സുഹൃത്തുക്കൾ. 'ബിജു എന്ന കവിത' ഇത്തരത്തിൽ ഒരു വീണ്ടെടുക്കലാണ്. അകാലത്തിൽ
ഐതിഹ്യകഥകളുടെ നിലാവിൽ എഴുതിയവയാണ് കാളിയമ്പ്, തിക്കപ്പൻ തൈവം എന്നീ കഥകൾ. എന്നാൽ അവ അഭിസംബോധന ചെയ്യുന്നത് പുതിയ കാലത്തെയാണ്. അന്നുമിന്നും മാറാതെ നിൽക്കുന്ന സാമൂഹിക വ്യവസ്ഥയിൽ ഇരകളുണ്ട്. അക്രമികളും. അവരുടെ പേരുകൾ മാറുന്നുണ്ട്.
വൃത്തത്തിൽ എഴുതിയ കവിതകൾ കൊണ്ടു തന്നെയാണ് ലോപ വായനക്കാരുടെ ഹൃദയത്തിൽ മുദ്ര ചാർത്തിയതും. എന്നാൽ, മാറിയ ലോകം, മാറിക്കൊണ്ടിരിക്കുന്ന കാലം കവിതയ്ക്കു പല രൂപങ്ങൾ സമ്മാനിക്കുന്നു. ഏതു രൂപത്തിലാണെങ്കിലും നീ നീ തന്നെ എന്ന്
മെക്സിക്കോയിലെ തദ്ദേശീയ വിപ്ലവ പ്രസ്ഥാനമായ സപാറ്റിസ്റ്റ ആർമി ഓഫ് നാഷനൽ ലിബറേഷൻ വക്താവാണ് മാർക്കോസ്. അരികുകളുടെ വിസ്മൃതിയിലേക്കു വലിച്ചെറിയപ്പെട്ട തദ്ദേശ ഗോത്രങ്ങളുടെ അതിജീവനപ്പോരാട്ടത്തിന്റെ മുന്നണിപ്പടയാളി. പൊതുവേദികളിൽ മാസ്ക് ഉപയോഗിച്ച്
ഈ ജീവിതം ഇത്രയുമേ ഉള്ളാരുന്നോ എന്നൊരു ആക്കിയ ചിരി മതിയല്ലോ. ടുലു നാടൻ കഥകൾ വായിക്കുമ്പോൾ തോന്നുന്ന പോലെ തന്നെ. മസില് ഒക്കെ അയച്ചു. അറിയാതെയൊരു ചിരി പൊട്ടി. അതങ്ങനെ പടരുകയാണ്. നിക്കുന്നില്ല. കണ്ണൊക്കെ നിറയുന്നുണ്ടല്ലോ. ആനന്ദാശ്രു തന്നെ.
ഗോപാൽ ബെറുവയെക്കാൾ വായനക്കാരന്റെ ഹൃദയം കവരുന്നത് തപോമയി തന്നെയാണ്. കോർപ്പറേറ്റ് ഉദ്യോഗം വേണ്ടെന്നു വെച്ച്, നിഴൽ മാത്രമായി പോയ മനുഷ്യരുടെ മുറിവുകളിൽ മരുന്നു പുരട്ടാൻ ജീവിതമൊഴിഞ്ഞു വച്ചതല്ല അയാളെ വ്യത്യസ്തനാക്കുന്നത്. വിഷാദാത്മകമായ ജീവിതത്തെ
ഉള്ളിലും പുറത്തും അടുത്തും അകലെയും എവിടെയോ അവിടമെല്ലാം നിറയുന്ന ഇരുട്ട്. ഇരുട്ടിന്റെ ദയാവായ്പിൽ മാത്രം സാന്നിധ്യം തെളിയിക്കുന്ന വെളിച്ചത്തിന്റെ പുസ്തകം: മുടിയറകൾ. തൊട്ടപ്പനിലൂടെ ഞെട്ടിച്ച, അശരണർക്കും സുവിശേഷം നൽകിയ ഫ്രാൻസിസ് നൊറോണയുടെ പുതിയ നോവൽ.
കൃഷ്ണനുണ്ണിയുടെ വാക്കുകളിൽ തിളങ്ങുന്നത് മലയാള സിനിമയുടെ പൊയ്പ്പോയ ഒരു കാലമാണ്. ഡിജിറ്റൽ അദ്ഭുതങ്ങൾക്കും മുൻപത്തെ കാലം. അന്ന് അധ്വാനം വളരെ കൂടുതലായിരുന്നു. സമയം ഏറെ വേണ്ടിയിരുന്നു. ഫൈനൽ റിസൾട്ടിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ ആശങ്കയോടെ രാപകൽ ജോലി ചെയ്ത കാലം.
അർഥകാമ കുറ്റാന്വേഷണ കഥയല്ല. പാൻ ഇന്ത്യ തലമുള്ള കോർപറേറ്റ് ത്രില്ലറുമല്ല എന്ന് ഉറപ്പിച്ചു പറയുന്നത് നോവലിസ്റ്റ് തന്നെയാണ്. ശരിയാണ്. എന്നാൽ കുറ്റവും അന്വേഷണവും തന്നെയാണ് ഈ ദീർഘനോവലിന്റെ ജീവൻ.
മാറിയ കാലത്ത് വ്യത്യസ്ത ആഖ്യാനത്തിനോ വിചിത്രമായ ശൈലിക്കോ ബൗദ്ധിക വ്യായാമത്തിനോ ലാൽ ശ്രമിക്കുന്നില്ല. ചേരാത്ത തൊഴുത്തുകളിൽ പ്രിയപ്പെട്ട കഥകളെ കൊണ്ട് കെട്ടുന്നുമില്ല. സ്നേഹത്തിന്റെ സുഗന്ധം പരക്കുന്നുണ്ട് കൊള്ളിമീനാട്ടം എന്ന പുസ്തകം തുറക്കുമ്പോൾ.
സങ്കീർണ്ണമായ മനുഷ്യജീവിതങ്ങളെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുകയാണ് ‘ചാൾസ് ശോഭാ രാജ്' എന്ന ചെറുകഥാസമാഹാരത്തിലൂടെ എം.എ. ബൈജു. നന്മയും തിന്മയും ഇഴപിരിക്കാനാകാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയാണ് ബൈജുവിന്റെ കഥകളിലെ ഭൂരിഭാഗം മനുഷ്യരിലും. നന്മ തിന്മകളുടെ കള്ളികളിൽ തളച്ചിടാതെ, പൂർണ്ണമായും തള്ളിപ്പറയാതെ,
റിഹാൻ റാഷിദിന്റെ പുസ്തകങ്ങൾ എന്നും മനസ്സിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം വായനക്കാരനിൽ വായനയുടെ ഇടവേളകളിൽ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ട് പോകുന്നത്. ഒടുവിൽ വായിച്ചുനിർത്തുമ്പോൾ എന്തെന്നില്ലാതെ ഒരു വായനാനുഭവമാണ് അത് നമുക്ക് സമ്മാനിക്കുന്നത്. 'കാകപുരം' എന്ന
മലയാളത്തിൽ ഏറ്റവും സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന യുവ എഴുത്തുകാരിൽ ഒരാളായ ഷാഹിന ഇ. കെയുടെ പുതിയ കഥാസമാഹരമാണ് 'സ്വപ്നങ്ങളുടെ പുസ്തകം'. കഥകൾക്ക് പൊതുവെ വലുപ്പം കുറഞ്ഞുവരുന്ന കാലത്ത് അതിൽ നിന്ന് വിഭിന്നമായി നാല് നീണ്ട കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ആഖ്യാനത്തിന്റെ സാധ്യത
മനുഷ്യജീവിതത്തിന്റെ അർഥവത്തായ പ്രതിഫലനങ്ങളാണ് ഹാരിസ് യൂനുസിന്റെ കവിതകൾ. ജീവിതയാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും കാവ്യാത്മകമായും അർഥപൂർണ്ണമായും ഒരു ചിത്രകാരൻ തന്റെ കാൻവാസിലെന്നപോലെ കവി നമുക്ക് മുന്നിൽ വരച്ചിടുകയാണ് ‘വെയിൽ വേ സ്റ്റേഷൻ’ എന്ന കവിതാസമാഹാരം. പ്രകൃതിയുടെ നിശ്ചലാവസ്ഥയും ചലനാത്മകതയും അതിന്റെ
കഥയ്ക്ക് ഒരിക്കലും ജീവിതത്തിന്റെ ബദലാകാൻ കഴിയില്ല. അഥവാ അങ്ങനെ കഴിയുമോ എന്ന ശ്രമമാണ് ഓരോ സർഗസൃഷ്ടിയും. പാൽമണം മാറാത്ത കുഞ്ഞിനെ കാണാതായ രാത്രിയിൽ തുടങ്ങി ഒരു നൂറ്റാണ്ടോളം നീണ്ട ജീവിതത്തെ, തലമുറകളെ, കുടുംബചരിത്രങ്ങളെ,സാമൂഹിക മാറ്റങ്ങളെ പിന്തുടരുന്ന കെ.എ.സെബാസ്റ്റ്യൻ മലയാള നോവലിൽ പുതുവഴി വെട്ടുകയാണ്.
വർഷങ്ങൾക്കു മുമ്പ്, വ്ലോഗു ബ്ലോഗുകളും ഇൻസ്റ്റ റീലുകളും വലവിരിക്കുന്നതിനും വളരെ മുമ്പ്. അച്ചടിമാധ്യമങ്ങളിലൂടെ മാത്രം വായനക്കാർ പ്രബുദ്ധരായിരുന്ന കാലം. പുതുതായി വിപണിയെത്തുന്ന വാഹനങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനോരമയുടെ ഫാസ്റ്റ്ട്രാക്ക് കോളം നോക്കണം. വ്യാഴാഴ്ചകളിലെ ഫാസ്റ്റ്ട്രാക്കിനും ബൈലൈനിൽ സന്തോഷ്
നമ്മുടെ കാലത്തു നിന്ന് പതിനാറാം നൂറ്റാണ്ട് മുതലുള്ള ചില ജീവിതങ്ങളെ അന്വേഷിക്കുന്നുണ്ട് മണൽപ്പാവ എന്ന നോവൽ. ചരിത്രത്തിലെ വലിയ പടയോട്ടങ്ങൾ നയിച്ച കപ്പിത്താൻമാരെ. അവരെ മോഹിപ്പിച്ച അജ്ഞാത ഭൂമികൾ. അവിടെ കണ്ട മനുഷ്യരും ജീവിതവും. എല്ലാറ്റിലും ഇടതടവില്ലാതെ ഇടപെട്ട മതം.
നേത്രോന്മീലനം സ്നേഹത്തിന്റെ അകകാമ്പുകളിലെ കണ്ണുമിഴിക്കൽ! പുറംകാഴ്ചകളിൽ നിന്നും അകകാഴ്ചയിലേക്കുള്ള പ്രകാശന്റെ സഞ്ചാരമാണ് ഈ നോവൽ. കണ്ണുനഷ്ടപ്പെട്ടവന്റെയും കണ്ണുള്ളവന്റെയും കാഴ്ചകളിലൂടെ ദീപ്തിയെ തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം.
കെ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരൻ ആരെന്ന ചോദ്യത്തിന് ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട് നോവൽ. ഓരോ സൂചനയും വിരൽചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്: അശോകൻ ചരുവിൽ എന്നെ എഴുത്തുകാരനിലേക്ക്.
എസ്.പി. ശരത് എന്ന യുവ എഴുത്തുകാരന്റെ പ്രഥമനോവൽ ‘ഉറക്കപ്പിശാച്’ ആരംഭിക്കുന്നത് നോവലിലുടനീളമുള്ള കഥാപാത്രമായ രതിയുടെ ഈ ചീത്തവിളിയിലൂടെയാണ്. പുസ്തകത്തിലെ കേന്ദ്രകഥാപാത്രം നാരായണൻ വാപ്പനെ വായനക്കാരുടെയുള്ളിലേക്കു നേരേ കടത്തിവിടുകയാണ് നോവലിസ്റ്റ് ഈ ചുരുക്കം വാക്കുകളിലൂടെ.
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവലാണ് ഡി സി ബുക്സ് പുറത്തിറക്കിയ "തപോമയിയുടെ അച്ഛൻ". ആ തലക്കെട്ടുതന്നെ വായനക്കാരിൽ കൗതുകമുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ കഥ പ്രത്യക്ഷത്തിൽ അഭയാർഥി ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിലും
മാധവിക്കുട്ടിയുടെ വാക്കുകൾ പോലെ മധു മനസ്സിന്റെ പീലികൾ ഒന്നൊന്നായി വായനക്കാർക്കു സമ്മാനിക്കുകയാണ്. എഴുത്തിന്റെ പ്രാണസാന്നിധ്യം നിറയുന്ന രചന. ഒരർഥത്തിൽ എന്നെ പുണരും നിലാവേ ആത്മകഥ തന്നെയാണ്. എന്നാൽ ആ കഥയിൽ നിറയുന്നത് മറ്റുള്ളവരാണെന്നു മാത്രം.
സഞ്ചാര സാഹിത്യത്തിന് മലയാളത്തിൽ തുടക്കം കുറിച്ചതും യാത്രാ വിവരണത്തിന് സാഹിത്യ, സാംസ്കാരിക ഭംഗി നൽകിയതും എസ്.കെ.പൊറ്റെക്കാട്ടാണ്. വിദേശ യാത്രകൾക്കു മുൻപ് അദ്ദേഹത്തിന് യാത്രാമംഗളം നേരുന്ന യോഗങ്ങൾ ഉണ്ടായിരുന്നു കോഴിക്കോട്ട്. തിരിച്ചെത്തുന്ന എഴുത്തുകാരന്റെ വാക്കുകൾ കൗതുകത്തോടെ കേൾക്കാനും
സത്യന്റെ അവസാന ദിവസങ്ങൾ രാജീവ് ശിവശങ്കർ പുനഃസൃഷ്ടിച്ചതു വായിച്ചപ്പോൾ സത്യൻ എഴുതാതെപോയ ആത്മകഥയെക്കുറിച്ചാണു ചിന്തിച്ചത്. സ്വന്തം കഥ എഴുതിയിരുന്നെങ്കിലും ഈ രംഗം അദ്ദേഹത്തിന് എഴുതാൻ ആവുമായിരുന്നില്ല. അപ്പോഴേക്കും വിധി നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.
വരണ്ട വാക്കുകളിൽ നിന്നുയരുന്ന ചിന്തയുടെ തീപ്പൊരികൾ ആനന്ദിന്റെ രചനകളിൽ എന്നും ഉടനീളമുണ്ടാകും. കഥയല്ല, ആശയങ്ങളാണ് അവയിൽ ആഖ്യാനം ചെയ്യപ്പെടുന്നത്. ആ മാനദണ്ഡമനുസരിച്ചായാലും നമ്മെ അതിശയിപ്പിക്കുന്നതാണ് 'വിഷ്ണു' എന്ന ചെറുനോവൽ.
സംവാദങ്ങൾക്കു ശേഷവും ബാക്കിയാകുന്നത് വിചാരങ്ങളേക്കാൾ വികാരങ്ങളാണെന്ന ആത്മവിശ്വാസമുണ്ട് തളയിലെ സ്ത്രീകൾക്ക്. കാലം, ദേശം, ഭാഷ, മാറി വരുന്ന പ്രസ്ഥാനങ്ങൾ. എല്ലാറ്റിനുമുപരി, ഹൃദയം കൊണ്ട് ലോകത്തെ പ്രതിരോധിക്കുന്നവർ. ഒരിക്കൽ വിധേയത്വത്തിന്റെ പടുകുഴിയിൽ വീണുപോയെങ്കിലും
ഭാഷയിൽ അധികമൊന്നും മുന്നേറാൻ ഈ നോവലിലൂടെ മുഹമ്മദ് അബ്ബാസ് എന്ന ഔപചാരിക വിദ്യാഭ്യാസം അധികമൊന്നും ലഭിച്ചിട്ടില്ലാത്ത മുഹമ്മദ് അബ്ബാസിനു കഴിഞ്ഞിട്ടില്ല. കഥയിലോ അവതരണത്തിലോ വലിയ പുതുമയും അവകാശപ്പെടാനില്ല. എന്നാൽ, ഒരു കാമുകനും ഒരു കാമുകിയോടും ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ജീവിത
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്.
മൂന്നു പേർ. അവരുടെ ഒരു ദിവസത്തെ ഏതാനും മണിക്കൂർ മാത്രം. എന്നാൽ, ആ കഥ തുറന്നിടുന്ന ലോകം എത്ര നീട്ടി എഴുതിയാലും അനാവരണം ചെയ്യാനാവുമെന്നു തോന്നുന്നില്ല. ആസ്വാദകനെയും നിരൂപകനെയും വിമർശകനെയും വെല്ലുവിളിച്ചു കൊണ്ട് വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയാണ് ഒരു ദിവസം
തളർന്നു പോയിടത്തു നിന്നെല്ലാം ധൈര്യത്തോടെ ജയിച്ചു കയറിയ ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ആണ് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ 'അവളവൾ ശരണം' എന്ന പുസ്തകത്തിലൂടെ പറയുന്നത്. സ്ത്രീയുടെ നിലനിൽപ്പ് അവളെ മാത്രം ആശ്രയിച്ചാണ് എന്ന്, 'ഐ ആം മൈ ഓൺ റെഫ്യുജി' എന്ന് തിരിച്ചറിയുന്നിടത്താണ് സ്ത്രീയുടെ വിജയം. കാലമോ
ദിലിപ്രസാദ് സുരേന്ദ്രൻ എഴുതി സാഹിത്യ പബ്ലിക്കേഷൻസ് കോഴിക്കോട്, പ്രസിദ്ധീകരിച്ച പുതിയ നോവലാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം. ഒരു നാടിന്റെ, കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഒരു ഗ്രാമത്തിന്റെ മിത്തുകളും ചരിത്രവും വർത്തമാനവും ഭാവനയിൽ ചാലിച്ചെഴുതിയ ഭംഗിയുള്ള ആഖ്യാനമുള്ള നോവലാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം.
ഇന്ത്യൻ ഫെഡറലിസത്തിന്റെ ഉയർച്ച -താഴ്ചകൾ മനസ്സിലാക്കണമെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. അനിവാര്യവും എന്നാൽ എളുപ്പമല്ലാത്തതുമായ അത്തരമൊരു ശ്രമമാണ് ആർ. മോഹൻ രചിച്ച ‘ഇന്ത്യൻ ഫെഡറലിസം’ എന്ന പുസ്തകം.
ഒരു ചാക്യാർക്കൂത്തിന്റെ വിശേഷങ്ങളിലൂടെയാണ് ഐ. ആർ. പ്രസാദ് തന്റെ 'ഘോഷം' എന്ന നോവൽ ആരംഭിക്കുന്നത്. എന്തിനേയും ഏതിനേയും വിമർശിക്കാൻ അനുമതിയുള്ളവനാണു ചാക്യാർ എന്നാണ് പൊതുവിലുള്ള ധാരണ. പക്ഷേ ഭരണകൂടത്തെ വിമർശിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് ചാക്യാർക്കും അറിയാം.
പ്രധാന കഥാപാത്രങ്ങളുടെ ചിന്താഭാരങ്ങളെ തനതായ ആഖ്യാന ശൈലിയിലൂടെ ആനന്ദഭാരമാക്കുന്ന നോവലാണ് ആനന്ദഭാരം. സരളമായ ഭാഷയിൽ ജിസ ജോസ് എഴുതിയ ഒരു കുടുംബകഥ..! ആ കഥയെ തൊടുമ്പോൾ ഉണ്ടാകുന്ന മറ്റു കഥകൾ, പിന്നെയും കുറച്ചു മനുഷ്യർ. അവരിലൂടെ ചെറിയ യാത്രയാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെ കടന്നുപോകുമ്പോൾ
ജിൻഷ വായനക്കാർക്ക് സുപരിചിതമാണ് ആ പേര്. വളർന്നുവരുന്ന യുവ എഴുത്തുകാരി. ഒൻപതു കഥകളുടെ സമാഹാരവുമായി സാഹിത്യനഭസ്സിലേക്ക് പടികയറിവരുന്നത് പ്രിയപ്പെട്ട എഴുത്തുകാരി കെ. ആർ. മീരയുടെ അവതാരികയിലൂടെയാണ്. കഥകൾ കേട്ട് വളർന്ന ഒരു കുട്ടി, വലിയൊരു കഥ പറച്ചിലുകാരിയാകാൻ മോഹിച്ചവൾ. എന്നിട്ടും വളർന്നു വലുതായപ്പോൾ കഥ
കാഴ്ചയുടെ ആൽബം കാണുകയാണ് ഡോ. കെ. വി. സുമിത്ര തന്റെ കവിതാ സംഹാരമായ തീയൊരുവൾ എന്ന പുതിയ കൃതിയിലൂടെ. ഇതൊരു ശ്രമകരമായ ഒരു ദൗത്യമാണ്. പഴയ കാലങ്ങൾ അതേ പോലെ ഇൻസ്റ്റലേഷൻ ചെയ്യുന്നത് സാഹസമാണ് എന്ന തിരിച്ചറിവ് കവിക്കുമുണ്ട്.
കോരസൺ വർഗീസിന്റെ രണ്ടാമത്തെ പുസ്തകമായ പ്രവാസിയുടെ 'നേരും നോവും' എന്ന പുസ്തകത്തിൽ ഇരുപത്തിമൂന്നോളം ലേഖനങ്ങൾ ഉൾകൊള്ളുന്നു. അവയെ ലേഖനം എന്ന നിർവചനത്തിൽ ഉൾപ്പെടുത്താമെങ്കിലും പലതിന്റെയും സ്വഭാവവും ഉള്ളടക്കവും ചെറുകഥ പോലെ വായിച്ചു പോകാവുന്നതും സ്ഥിതിവിവര കണക്കുകളും, വിശ്വസാഹിത്യത്തിലെ
പുഞ്ചിരി കാട്ടിയെന്നെ എന്തിനാത്മനായകാ വഞ്ചനയിലാഴ്ത്തിയിട്ടു പോയതെങ്ങു ഗായകാ വിശ്വസിച്ച തെറ്റിനായ് വേദനയ്ക്കു പാത്രമായ് വിശ്വമെനിക്കാകെയിരുണ്ടുപോയ്... 1957 ൽ പുറത്തിറങ്ങിയ തസ്കരവീരൻ എന്ന ചിത്രത്തിനു വേണ്ടി ശാന്ത പി. നായർ, പി.ലീല എന്നിവർ ചേർന്നു പാടുന്ന ചപലം എന്ന പാട്ടിലെ വരികളാണിത്.
അമ്മയെ ധിക്കരിച്ച മകളാണ് സൗമിനി. ജനിച്ചുവളർന്ന നാടിനോടുള്ള താൽപര്യമില്ലായ്മയുടെ കാരണം ഇതു കൂടിയാണ്. എന്നാൽ, എന്നെങ്കിലും ആ നാട്ടിലൂടെ തലയുയർത്തി നടക്കുക എന്ന ആഗ്രഹം അവരുടെ മനസ്സിലുണ്ടെന്ന് കണ്ടെത്തുന്നത് മകൾ പാർവ്വതിയാണ്.
എഴുതാൻ കൊതിച്ച കഥകളൊക്കെയും വായിക്കാനാണു വിധി. അങ്ങനെയുമുണ്ട് വിചിത്രമായ വിധി. വാക്കുകൾ കൊണ്ടു തൊട്ട്, വാക്കുകൾ കൊണ്ടു വായിച്ച്, വാക്കുകൾ കൊണ്ട് ചുംബിച്ച്, കാമുകനും ഭ്രാന്തനുമാകാൻ വിധിക്കപ്പെട്ട ജൻമം. പ്രണയിച്ചും വേർപെട്ടും അറ്റമില്ലാത്ത വിരഹത്തീയിൽ ഉരുകിയും. നിരാധാര സങ്കടത്തിൽ വീർപ്പുമുട്ടിയും
ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അകലുകയും കാമവും കൊലയും ദുരയും അടക്കിഭരിക്കുകയും ചെയ്യുന്ന മനുഷ്യരിലും മോക്ഷത്തിനുള്ള ആഗ്രഹവും അതിന്റെ മാർഗ്ഗവും അടങ്ങിയിരിക്കുന്നു എന്നു തെളിയിക്കുകയായിരുന്നു ഡോസ്റ്റോവ്സ്കി. എത്ര ഹീനമായ
നിറയെ സ്നേഹത്തോടെ ഞാൻ - 17 ലഘുവായ കുറിപ്പുകൾ എന്നാണ് ആമുഖം പറയുന്നത്. പക്ഷേ വായനയിൽ വ്യക്തിപരമായ അനുഭവം 17 ഗതകാല സുഖസ്മരണകളാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയെന്നുള്ള നിലയിൽ രാജി എൻ. ആർ. ഒരിക്കലും സങ്കീർണ്ണമായ ഭാഷയോ,
ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ചിന്തിക്കുകയും കാണുകയും ചെയ്യുന്നത് എന്നത് പുതിയ കാലത്ത് സവിശേഷ പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. ഭാഷയിൽ നിന്നുകൊണ്ടല്ലാതെ നമുക്ക് വസ്തുക്കളെയും യാഥാർഥ്യങ്ങളെയും കാണാൻ കഴിയില്ല എന്നും ഇത് മാറ്റിപ്പറയാം. സാഹിത്യകൃതികളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും
നീതു മോഹൻദാസ് എന്ന യുവ എഴുത്തുകാരിയുടെ പുതിയ പുസ്തകം 'സപ്തപർണി" വായിച്ചു തുടങ്ങിയതേ എനിക്കു ബോധ്യപ്പെട്ടു, നല്ല ഒഴുക്കുള്ള കഥ പറച്ചിൽ തന്നെയാണെന്ന്. തന്റെ ആശയത്തിനിണങ്ങും വിധം കഥാസന്ദർഭങ്ങളുണ്ടാക്കി അതിനു ചേരുന്ന ഭാഷയിൽ അവയെ കോർത്തിണക്കി മുഖ്യകഥാബീജത്തിലെത്തി
അവര്ണ്ണരാജന്റെ ചോര വീണ് തിടം വെച്ച കറുത്ത ചരിത്രത്തില് പുതു ചോപ്പ് പുതപ്പിക്കുന്നുണ്ട് അംബികാസുതന് മാങ്ങാടിന്റെ അല്ലോഹലന്. കെട്ടുകഥകളാല് വ്യതിചലിപ്പിക്കപ്പെട്ട ഒരു കഥാതന്തുവിനെ പുനക്രമീകരിച്ച് നേരെ നടത്തുന്ന എഴുത്താഖ്യാനം.
യോങ് ഹൈയെ ഓർമിപ്പിക്കുന്നുണ്ട് നമ്മുടെ ചിന്താവിഷ്ടയായ സീത. ഹാങ് കാങ്ങിൽ കാണുന്നുണ്ട് നമ്മുടെ ആശാന്റെ വിദൂരമെങ്കിലും വ്യക്തമായ ഛായ. ഉടയാത്തളിരാണ് ആശാന്റെ സീത. വിടപങ്ങളോടൊത്ത കൈകളാണ് സീതയ്ക്ക്
പത്തു കഥകളാണ് ‘മുങ്ങാങ്കുഴി’ എന്ന സമാഹാരത്തിലുള്ളത്. ടൈറ്റിൽക്കഥയായ മുങ്ങാങ്കുഴി അച്ചായന്മാരുടെ ടിപ്പിക്കൽ നാട്ടുഭാഷയിൽ എഴുതപ്പെട്ട ഒരു വെടിച്ചില്ല് ഐറ്റമാണ്. മുഖം നോക്കാതെയുള്ള ഒരു ജാതി ആണെഴുത്ത് എന്നു പറയാം. റബ്ബർപാലിന്റെയും സിഗററ്റ് പുകയുടെയും ഗന്ധമുള്ള ഒരുശിരൻ ചരക്ക്.
വിനിയുടെ എഴുത്തിനോളം പ്രസക്തമാണ് ഇതിൽ എടുത്തു ചേർത്തിരിക്കുന്ന കവിതയും പ്രബന്ധങ്ങളും. ഈ പുസ്തകത്തിന്റെ അവതാരികയിൽ കലാമണ്ഡലം ഗോപി എഴുതിയ വരികൾ വളരെ ഉള്ളിൽ തട്ടി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.
സമാധാനം സെമിത്തേരിയിൽ ഉടലെടുക്കുന്ന സർട്ടിഫിക്കറ്റ് മാത്രമാണ്. ശവകുടീരത്തിൽ എഴുതിവയ്ക്കാൻ പറ്റിയ വാചകം: അറം പറ്റിയ വാക്കുകൾ. വൈ മസ്റ്റ് ഐ ക്രൈ....: യു ട്യൂബിലൂടെ ഇന്നും നിലവിളിക്കുന്ന വരികളും വേട്ടയാടുന്ന വാക്കുകളും. യഥാർഥ റെഗ്ഗേ സംഗീതം അടിച്ചർത്തപ്പെട്ടവരുടെ ഉൾത്തുടിപ്പുകളാണെന്നു ജീവിതം കൊണ്ടു
ഒൻപതു പെൺ ജീവിതങ്ങൾ ആണ് കാളിയിൽ അശ്വതി വരച്ചു കാട്ടുന്നത്. ഈ സ്ത്രീകൾ എല്ലാം തന്നെ നമ്മൾ കണ്ടിട്ടുള്ള, അടുത്ത് പരിചയമുള്ളവർ തന്നെ എന്ന് തോന്നും. ചിലപ്പോൾ ഇവർ നമ്മൾ കണ്ടു മറന്നവരാകാം. അല്ലെങ്കിൽ നമ്മെ പിരിഞ്ഞു പോയവരാകാം.
മന്ത്രവാദത്തിന്റെ മായികമോ ദുരൂഹമോ ആയ പരിവേഷം ചൂഴ്ന്നുനിൽക്കുന്നവരാണ് ഗ്രേസിയുടെ സ്ത്രീകൾ. മന്ത്രമില്ലാത്തപ്പോൾ തന്ത്രങ്ങളാണ് അവർക്ക് ആശ്രയം. അതിനവരെ പ്രാപ്താരാക്കുന്നത് ജീവിതം തന്നെയാണ്.
മലേഷ്യയിലേക്ക് ജോലി തേടിയെത്തിയ ചെറുപ്പക്കാരടക്കമുള്ള വിവിധ പ്രവാസികൾക്കനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് ബോഡിംഗ് പാസിന്റെ പ്രമേയം. മനുഷ്യക്കടത്ത് മാഫിയകളുടെ കെണിയിലകപ്പെട്ട് ജീവിതത്തോട് പൊരുതി തോൽക്കേണ്ടി വന്നവർക്കൊപ്പം
കാലം വസന്തം വിരിയിച്ചപ്പോൾ എണ്ണമറ്റ പൂക്കളാൽ പൂനിലാവൊരുക്കിയ ചുള്ളിക്കാടിന്റെ കവിത, കാടിന്റെ ഓർമ പേറി നിൽക്കുന്ന ഒറ്റമരത്തിലെ വീഴാൻ കാത്തുനിൽക്കുന്ന ഇലയാകുന്നു. എന്നാൽ, കനൽ ഒരു തരി ആയാലും മതിയെന്ന പോലെ പുതിയ സമാഹാരത്തിലെ ചെറുകവിതകൾ,
പ്രണയത്തെ ഇത്രയും വാഴ്ത്താനെന്തിരിക്കുന്നു എന്നൊരു ചോദ്യം ഏതു ഭാഷയിലും എക്കാലത്തും ഉണ്ടായിട്ടുള്ളതു തന്നെയാണ്. എന്നാൽ, ഏതൊരു സാഹിത്യത്തിലും ഏതൊരു കാലത്തും പ്രണയത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നുമില്ല. അതു തന്നെയാണു പ്രണയത്തിന്റെ ഏറ്റവും വലിയ ശക്തിയായി തിരിച്ചറിയപ്പെടുന്നത്.
മഴയില്ലാത്ത ദേശത്ത്, കഠിനമായ മഴ അതുവരെയുള്ള ജീവിതത്തിന്റെ അസ്തിവാരം തോണ്ടുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും കാലഗണനയ്ക്ക് നാട്ടിലെ മഴ തന്നെയാണ് ആശ്രയം. കുട്ടിക്കാലത്തിന്റെ മഴയെക്കുറിച്ചാണ് ഓർമയിൽ പെയ്യുന്ന മഴയിൽ എന്ന ലേഖനത്തിൽ ഇ. സന്തോഷ് കുമാർ എഴുതുന്നത്.
വിമർശകനു വേണ്ടത് സൈദ്ധാന്തിക ശാഠ്യമല്ല, കവി ഭാവനയ്ക്കു മീതേ ഉയരുന്ന ഭാവനാപരമായ ഉൾക്കാഴ്ചയാണ് എന്നെഴുതിയത് കെ.പി. അപ്പനാണ്. ഏതു കാലത്തെയും എല്ലാ വിമർശകരും നേരിടുന്ന വെല്ലുവിളിയാണത്. കാലം കാത്തുവയ്ക്കുന്ന പരീക്ഷണവും.
ശൈശവ നിഷ്കളങ്കതയുടെ സങ്കീർത്തനങ്ങളായ ആറു തുടർ കഥകളുണ്ട് ഈ സമാഹാരത്തിൽ. ബെംഗളൂരുവിൽ നിന്ന് നാട്ടിൽ അവധിക്കാലം ചെലവിടാനെത്തിയ കുട്ടിയും മുത്തച്ഛനും മുത്തശ്ശിയും ഗ്രാമജീവിതവും നിറയുന്ന കഥകൾ. കുട്ടിയുടെ കാഴ്ചയിൽ വിടരുന്ന ജീവിതമാണ് ഇവയെ സവിശേഷമാക്കുന്നത്.
കവിയും നോവലിസ്റ്റും കഥാകൃത്തുമായ കരുണാകരന്റെ വേറിട്ടൊരു വായനാനുഭവം നൽകുന്ന പുതിയ നോവലാണ് കേട്ടെഴുത്തുകാരി. പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ ജീവിതത്തിനു മുൻപും ശേഷവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങളാണ് ഇതിൽ പ്രതിപാദ്യം.
എല്ലാവര്ക്കുമായി എല്ലാ കാലത്തേക്കുമായി എഴുതിയ അക്ഷരപ്പെയ്ത്തായി മാറുകയാണ് കലവൂര് രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതി. കുട്ടികള്ക്കുവേണ്ടിയൊരു നോവലെന്ന ഒറ്റവാക്കിനും അപ്പുറം അതില് തെളിഞ്ഞിരിക്കുന്ന ജീവിതമാണ് നോവലിന്റെ വെളിച്ചം.
എന്തിനാ ഇങ്ങ്ട് പോന്നേ ? വർഷാവർഷം കാരോത്തുപുഴയിൽ നിന്നും തന്റെ വാസസ്ഥലത്തേക്കുവന്ന് മരണപ്പെടുന്ന മീനുകളോ ഓർത്തു വേവലാതിപ്പെടുന്ന ഒരു വയസ്സൻതവള ചുവന്ന കാലൻ കൊറ്റിയുടെ കൊക്കിൽക്കിടന്നു പിടയ്ക്കുന്ന ഒരു വയറ്റുകണ്ണി വരാലിനോട് അനുതാപപൂർവം ചോദിച്ചു. ദേഹത്താകെ വരകളും ഇരുണ്ട പാർശ്വഭാഗത്ത് മഞ്ഞയും വെള്ളയും
പൂക്കളെക്കുറിച്ചു പറയാൻ കാരണം, എം. സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്തകം' എന്ന കൃതി വായിച്ചതുകൊണ്ടാണ്. റിവ്യു വായിച്ചും അഭിപ്രായങ്ങൾ കേട്ടുമാണ് ഞാൻ ഈ പുസ്തകത്തിലെത്തിച്ചേർന്നത്. ഇങ്ങനെയൊരു പുസ്തകം ഇതിനുമുമ്പ് നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല.
കണ്ടതൊന്നുമായിരുന്നില്ല കാഴ്ചകൾ. കേട്ടതൊന്നും ആയിരുന്നില്ല ജീവിതം. കൊന്നുതള്ളിയ പ്രേതങ്ങളാണു സംസാരിക്കുന്നത്. സവർണതയുടെ ഏതു കൊട്ടകൊത്തളങ്ങളും തകർന്നുവീഴാവുന്ന ചൂടും ചൂരുമുള്ള അക്ഷരങ്ങൾ കത്തിമുനയുടെ മൂർച്ചയിൽ എഴുന്നുനിൽക്കുകയാണ്.
പല കാലങ്ങളിൽ, പല ദേശങ്ങളിൽ ഒറ്റയായും കൂട്ടമായും കണ്ട, പരിചയപ്പെട്ട, ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ചില മുഖങ്ങളാണ് രമ്യയുടെ ‘വഴികളിൽ തെളിയുന്ന മുഖങ്ങളി’ൽ നിറയെ. ഒപ്പം ചില രുചിയോർമകൾ കൂടിയാണ് പുസ്തകമെന്ന് പറയാം. മനുഷ്യർ സ്നേഹത്തിൽ ചാലിച്ച് നീട്ടുന്ന,
ഈ പുസ്തകം തുറക്കുമ്പോൾ, മറ്റൊരാളുടെ ഓർമയുടെ ഇടനാഴിയിലേക്കു കടക്കുന്നതിനു പകരം ജീവിതത്തിന്റെ മറ്റൊരു തീരത്തേക്ക് ഇറങ്ങുകയാണ്. അവ ഇന്നലെകളെക്കുറിച്ചുള്ള നഷ്ടബോധമല്ല. ഇന്നിനെക്കുറിച്ചും നാളെയെക്കുറിച്ചുമുള്ള പ്രതീക്ഷയും സാക്ഷാത്കരിക്കാവുന്ന സ്വപ്നവുമാണ്.
Results 1-100 of 861
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.